കടുത്തുരുത്തി സഹകരണ ആശുപത്രി സെക്രട്ടറി മനോജ് ജോസഫ് പടിയിറങ്ങി
Wednesday, May 1, 2024 6:30 AM IST
കടുത്തുരുത്തി: ഡിസ്പന്‍സറിയായി പ്രവര്‍ത്തിച്ചിരുന്ന സഹകരണ ആശുപത്രിയെ ജില്ലയിലെ തന്നെ മികച്ച സഹകരണ പ്രസ്ഥാനവും ആതുര, സേവന മേഖലയില്‍ നാട്ടിലെ പ്രതീക്ഷയുമായി വളര്‍ത്തിയെടുത്തതിന്‍റെ ചാരിതാര്‍ഥ്യ വുമായി 34 വര്‍ഷത്തെ സേവനത്തിനു ശേഷം മനോജ് ജോസഫ് പടിയിറങ്ങി. കടുത്തുരുത്തി സഹകരണ ആശുപത്രിയുടെ സെക്രട്ടറി ചുമതലയില്‍നിന്നുമാണ് മനോജ് ജോസഫ് ഇന്നലെ വിരമിച്ചത്.

വാടകക്കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തില്‍ ഡിസ്‌പെന്‍സറിയായിട്ടായിരുന്നു സഹകരണ ആശുപത്രിയുടെ തുടക്കം. അക്കാലത്ത് 1990ലാണ് മനോജ് ജോസഫ് ആശുപത്രിയുടെ ചുമതലയേല്‍ക്കുന്നത്. അന്നത്തെ പ്രസിഡന്‍റ് പി.വി. ജോസഫ് പുരയിടത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ബൈലോ ഭേദഗതിയിലൂടെ കോട്ടയം ജില്ലാ റവന്യു പരിധിയിലുള്ള സൊസൈറ്റിയായി ഇതിനെ വിപുലീകരിച്ചു.

പിന്നീട് കടുത്തുരുത്തിക്കാരനായ കോട്ടയം അതിരൂപത പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി സൗജന്യമായി നല്‍കിയ 43 സെന്‍റ് സ്ഥലവും ഇതിനോടുനുബന്ധിച്ച് വഴിക്കായി വാങ്ങിയ ഏഴ് സെന്‍റ് സ്ഥലവും ഉള്‍പ്പെടെ 50 സെന്‍റ് സ്ഥലത്ത് 1996ല്‍ ജില്ലാ ബാങ്കില്‍നിന്നു വായ്പയെടുത്ത് രണ്ടു നിലകളിലുള്ള കെട്ടിടം പണിതുയര്‍ത്തി ആശുപത്രിയുടെ പ്രവര്‍ത്തനം ഇങ്ങോട്ടേക്കു മാറ്റി.

2005ല്‍ മുന്‍ എംഎല്‍എ പി.എം. മാത്യുവിന്‍റെ നേതൃത്വത്തില്‍ ചുമതലയേറ്റ ഭരണസമിതി ആശുപത്രി വികസനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും സര്‍ക്കാര്‍ സഹായത്തോടെ 2013ല്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. 2017ല്‍ അഡ്വ. ഇമ്മാനുവേല്‍ തോമസിന്‍റെ നേതൃത്വത്തില്‍ ചുമതലയേറ്റ ഭരണസമിതി ലേക്‌ഷോര്‍, കാരിത്താസ് ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം സഹകരണാശുപത്രിയില്‍ ലഭ്യമാക്കി.

ഇപ്പോള്‍ 22 ഡിപ്പാര്‍ട്ടുമെന്‍റുകളിലായി 30 ഡോക്ടര്‍മാരും 80 ജീവനക്കാരും ഉള്‍പ്പെടുന്ന വലിയൊരു സഹകരണ പ്രസ്ഥാനമായി സഹകരണ ആശുപത്രിയെ മാറ്റിയതില്‍ മനോജ് ജോസഫ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ആദ്യകാലം മുതല്‍ വിരമിക്കുന്ന ദിവസം വരെ ആശുപത്രിയുടെ ഭരണം നടത്തിയിരുന്ന എല്ലാ ഭരണസമിതികളോടും യോജിച്ച് ആശുപത്രിയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ മനോജിനായി. കെട്ടിടനിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച വായ്പാ തുക പൂര്‍ണമായും തിരിച്ചടയ്ക്കാനും മനോജിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞു. വിരമിച്ച മനോജ് ജോസഫിന് ആശുപത്രി ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.