സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
Saturday, April 20, 2024 6:53 AM IST
കടുത്തുരുത്തി: രണ്ടാംഘട്ട വിളവെടുപ്പും സംഭരണവും പൂര്‍ത്തിയാകാറായിട്ടും സംഭരിച്ച നെല്ലിന്‍റെ പണം ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പിആര്‍എസ് വായ്പ നല്‍കേണ്ടത്. ബാങ്ക് കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തുന്നതിനാലാണ് പണം ലഭിക്കാന്‍ വൈകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ 12 മുതല്‍ പണം വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും പണം ലഭിക്കാത്ത നിരവധി കര്‍ഷകരുണ്ട്. നെല്ലിന്‍റെ പണം കിട്ടുമെന്നറിഞ്ഞതോടെ ഉഴവ് കൂലി, കൊയ്ത്ത് കൂലി, വളം, കീടനാശിനി എന്നിവ കടമായി നല്‍കിയ കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം ആവശ്യപ്പെട്ടു തുടങ്ങിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇതുവരെ സപ്ലൈകോ സംഭരിച്ചത് ആയിരം കോടി രൂപയുടെ നെല്ലാണ്.

എന്നാലിതിന്‍റെ പകുതി പണം പോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ സപ്ലൈകോ പറയുന്നത് ഏപ്രില്‍ ആറ് വരെ പിആര്‍എസ് നല്‍കിയ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ പേയ്‌മെന്‍റ് ഓര്‍ഡര്‍ ബാങ്കുകള്‍ക്ക് നല്‍കിയെന്നാണ്. കാനറ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് സപ്ലൈകോ പണം നല്‍കുന്നത്.

90 ശതമാനം കര്‍ഷകര്‍ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലാണ് അക്കൗണ്ടുള്ളത്. എസ്ബിഐയില്‍നിന്നു പണം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നു കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ജീവനക്കാരില്ലെന്നും ഒരു കര്‍ഷകന്‍റെ ലോണ്‍ പ്രോസസ് ചെയ്യാന്‍ രണ്ട് മണിക്കൂറോളം സമയം വേണമെന്നുമൊക്കെയാണ് ഇവര്‍ പറയുന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാലകരണപ്പെട്ട സോഫ്റ്റ് വേറാണ് ഇതിനായി ഉപയോഗിക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷവും എസ്ബിഐ നെല്ലിന്‍റെ പണം നല്‍കാതെ കര്‍ഷകരെ ഏറെ വലച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്നിരുന്നെങ്കിലും വീണ്ടും ഇതേ ബാങ്കിനെത്തന്നെ വീണ്ടും വായ്പ നല്‍കാന്‍ ഏല്‍പിച്ചതില്‍ കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്. ഇതേസമയം കാനറാ ബാങ്ക് വേഗത്തില്‍ത്തന്നെ ലോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് പണം നല്‍കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി ബന്ധപ്പെട്ട അധികൃതുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.