ബിഹാറില്‍ മലയാളി പാസ്റ്റർക്കു നേരേ സംഘപരിവാർ ആക്രമണം
Sunday, April 21, 2024 4:55 AM IST
കടുത്തുരുത്തി: ബിഹാറില്‍ സുവിശേഷപ്രഘോഷണം നടത്തിയിരുന്ന മലയാളി പാസ്റ്റര്‍ക്കു നേരേ സംഘപരിവാര്‍ ആള്‍ക്കൂട്ട ആക്രമണം. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററും സഹായിയും ആശുപത്രിയില്‍ കഴിഞ്ഞത് ഒരു മാസം. ഇനിയും സുവിശേഷപ്രഘോഷണവും പ്രാര്‍ഥനയും നടത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ആള്‍ക്കൂട്ടം ഭീഷിണിപ്പെടുത്തിയതായും പാസ്റ്റര്‍ പറഞ്ഞു.

ആയാംകുടി സ്വദേശി ചേലപ്രായില്‍ പാസ്റ്റര്‍ സി.പി. മണി (56), ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി കിഷാന്‍ (21) എന്നിവര്‍ക്കാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. മാര്‍ച്ച് മൂന്നിന് രാവിലെ 11നു ബിഹാറിലെ ജമുയിലാണ് സംഭവം.

വീട്ടില്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ 30 പേര്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ഒരു സംഘം ആളുകൾ ഇവിടേക്കെത്തിയത്. സംഘത്തില്‍ അഞ്ച് പേര്‍ വീടിനുള്ളിലേക്കു കയറിവന്ന ശേഷം പാസ്റ്ററെയും കിഷാനെയും വലിച്ചു പുറത്തേക്ക് ഇടുകയായിരുന്നു. ഇവിടെ എന്തെടുക്കുകയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം 30 പേർ വരുന്ന സംഘം പാസ്റ്ററെയും യുവാവിനെയും മറ്റുള്ളവര്‍ക്കു മുന്നിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നിലത്തിട്ട് ചവിട്ടിയെന്നും പറയുന്നു. ഒന്നര മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഇതിനുശേഷം ഇനിയും പ്രാർഥന തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷം സംഘം മടങ്ങി. ഭാര്യ കൊച്ചുറാണി പോള്‍ ഉൾപ്പെടെയുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ പാസ്റ്ററുടെ കഴുത്തിനും നെഞ്ചിനുമെല്ലാം പരിക്കേറ്റു.

ഞരമ്പുകള്‍ക്കും ക്ഷതമേറ്റു. കിഷനും സാരമായി പരിക്കേറ്റു. സംഭവത്തിനുശേഷം പ്രാഥമിക ശുശ്രൂഷകള്‍ നടത്തിയ ശേഷം പാസ്റ്റര്‍ സണ്ണിയും ഭാര്യയും കേരളത്തിലേക്കു മടങ്ങുകയായി രുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കാപ്പുന്തലയിലെ കല്ലുകാലായില്‍ വീട്ടിലാണ് ഇദ്ദേഹവും ഭാര്യയും ഇപ്പോഴുള്ളത്. 1990 കാലത്താണ് ഇദ്ദേഹം സുവിശേഷപ്രഘോഷണത്തിനായി ഉത്തരേന്ത്യയിലെത്തുന്നത്.

പഞ്ചാബ്, ബംഗാള്‍ എന്നിവടങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 വര്‍ഷമായി ജമ്മായിലാണ് കഴിയുന്നത്. പരിക്കുകള്‍ സൗഖ്യപ്പെട്ട ശേഷം ബീഹാറിലേക്കു തന്നെ മടങ്ങാനാണ് ആഗ്രഹമെന്നും പാസ്റ്റര്‍ സണ്ണി പറഞ്ഞു.