സില്‍വര്‍ലൈന്‍ അനുകൂലികള്‍ക്ക് വോട്ട് ചെയ്യുന്നത് വിപത്ത്: സി.ആര്‍. നീലകണ്ഠന്‍
Sunday, April 21, 2024 6:29 AM IST
മാടപ്പള്ളി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയുള്ള പോരാട്ടവീര്യ സ്മരണകളുണര്‍ത്തി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സമരപോരാളികളുടെ സംഗമം ശ്രദ്ധനേടി. സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തിന്‍റെ രണ്ടാംവാര്‍ഷിക സമ്മേളനമാണ് പോരാട്ടത്തിന് വീര്യം ചോരാത്ത സമരത്തിന് ആവേശമായത്.

പ്രമുഖപരിസ്ഥിതി പവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തെ മുച്ചൂടുംമുടിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്ക് വോട്ടു നല്‍കുന്നത് വിപത്തും സമൂഹത്തോടു കാട്ടുന്ന വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ പരിസ്ഥിതി തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ വേണ്ടന്ന് ഉച്ചസ്വരത്തില്‍ പറയാന്‍ കേരളജനതക്ക് തിരിച്ചറിവു പകര്‍ന്ന സമരമാണ് മാടപ്പള്ളിയില്‍ നടക്കുന്നതെന്നും ഈ പദ്ധതി കേരള ജനത തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ വിരുദ്ധ സമരമടക്കം നിരവധി കേസുകളുള്ള തന്‍റെ പാസ്പോര്‍ട്ട് പുതുക്കാന്‍ തനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതായും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി തുടര്‍ സമരപ്രഖ്യാപനം നടത്തി.

എസ്. രാജീവന്‍, വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, വിനു കുര്യാക്കോസ്, സിന്ധു ജയിംസ്, റോസ്‌ലിന്‍ ഫിലിപ്പ്, ബാബു കുരീത്ര, രാജന്‍ ആലുവ, വര്‍ഗീസ് ആന്‍റണി, ജസ്റ്റിന്‍ ബ്രൂസ്, ടി.ടി. ജോര്‍ജുകുട്ടി, മജീദ് ഖാന്‍, ഷിബു ഏഴേപുഞ്ചയില്‍, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, എസ്. രാധാമണി, സെലിനാമ്മ തോമസ്, സിനി വര്‍ഗീസ്, ജോയിച്ചന്‍ കാലായില്‍,

കെ.പി. തോമസ്, എ.ടി. വര്‍ഗീസ്, സണ്ണി എത്തയ്ക്കാട്, കെ.എസ്. ചെല്ലമ്മ, തങ്കച്ചന്‍ ഇലവുംമൂട്ടില്‍, പി.ഇ. തോമസ്, അപ്പിച്ചന്‍ എഴുത്തുപള്ളി, ജസ്റ്റിന്‍ പാറുകണ്ണില്‍, ഫിലോമിന വര്‍ഗീസ്, സെലിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. എല്ലാവരും സമരക്കഞ്ഞി കുടിച്ചാണ് പരിപാടി അവസാനിപ്പിച്ചത്.