കായലാഴങ്ങള്‍ ചികഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കുന്നവർ
Sunday, April 21, 2024 11:22 PM IST
കോട്ടയം: കക്കാ വാരലും സംസ്‌കരണവും വേമ്പനാട് കായലിലെ സാഹസിക ജോലിയാണ്, ഒപ്പം കായികമായി ക്ലേശങ്ങള്‍ നിറഞ്ഞതും.

കക്കാ ഇറച്ചിക്കും നീറ്റുകക്കയ്ക്കും ആവശ്യക്കാര്‍ ഏറെയെങ്കിലും ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പുലര്‍ച്ചെ നാലു മുതല്‍ കായലില്‍ വള്ളം തുഴഞ്ഞുപോയാണ് കൊല്ലി അഥവാ പല്ലി ഉപയോഗിച്ചുള്ള കക്കാശേഖരണം. നീളമുള്ള ഇരുമ്പ് പൈപ്പിന്‍റെ അറ്റത്ത് ചതുരപ്പെട്ടിയുടെ രൂപത്തില്‍ കണ്ണി അടുപ്പമുള്ള ചെറുവല കെട്ടിയാണ് പല്ലി തയാറാക്കുന്നത്.

ആറേഴ് മീറ്റര്‍ കൊടുംതണുപ്പുള്ള ആഴത്തില്‍ കായലിന്‍റെ അടിത്തട്ടില്‍ മുങ്ങിത്തപ്പി കക്ക വാരുന്ന തൊഴിലാളികളുമുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ ശ്വാസം മുട്ടല്‍, അലര്‍ജി, ഹൃദ്രോഗം, കേള്‍വിക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ ബാധിക്കാറുണ്ട്.

ആഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചെളിയും മാലിന്യവും നിറഞ്ഞ് മണ്ണില്‍നിന്ന് കക്ക വേര്‍തിരിച്ചാണ് കൊല്ലി വലയില്‍ ശേഖരിക്കുക. കക്കാ വേവിച്ചെടുക്കുന്നതും ഏറെ ക്ലേശകരമാണ്. കെട്ടുവിറക് വാങ്ങി കത്തിച്ച് ചെമ്പിലോ ചെരുവത്തിലോ മുക്കാല്‍ മണിക്കൂര്‍ വേവിച്ചെടുക്കണം. വേവിച്ച 20 കിലോ കക്ക തല്ലിയെടുത്താല്‍ ഒരു കിലോ ഇറച്ചി കിട്ടും.

ഇറച്ചി വേര്‍തിരിക്കുന്നതിനായി ചെറിയ കണ്ണിയുള്ള ഇരുമ്പ് അരിപ്പ വലയാണ് ഉപയോഗിക്കുക. വേര്‍തിരിക്കുന്ന കക്ക ഇറച്ചി വീണ്ടും നന്നായി കഴുകിയാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. കുമരകം, വൈക്കം, മുഹമ്മ തീരമേഖലയില്‍ കക്ക സംസ്‌കരണവും ഇറച്ചി വില്‍പ്പനയും പ്രധാനമായും സ്ത്രീകളുടെ തൊഴിലാണ്.

കക്ക ഇറച്ചി അതിന്‍റെ വലിപ്പം അനുസരിച്ച് കിലോയ്ക്ക് 70 രൂപ മുതല്‍ 150 രൂപ വരെ ലഭിക്കുമെന്ന് ടിവി പുരത്തെ തൊഴിലാളി മഹേഷ് പറഞ്ഞു.

കക്കാത്തോട് കക്കാ സഹകരണ സംഘങ്ങളില്‍ വില്‍ക്കും. 20 കിലോ തോടിന് നിലവില്‍ 78 രൂപയാണ് വില. വേമ്പനാട് കായലിന്‍റെ അടിത്തട്ടില്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. അതിജീവനം അസാധ്യമായതോടെ കക്ക വന്‍തോതില്‍ നശിക്കുന്നതായി മഹേഷ് പറഞ്ഞു. അധ്വാനം അനുസരിച്ചുള്ള വരുമാനം ഈ തൊഴിലില്‍ ലഭ്യമല്ലാത്തതിനാല്‍ പുതിയ തലമുറ പിന്‍വാങ്ങുകയാണ്. ഉച്ചവരെ കക്ക ശേഖരിച്ചാല്‍ 300 രൂപപോലും വരുമാനം ലഭിക്കാത്ത ദിവസങ്ങളുണ്ട്. മറ്റൊരു തൊഴിലും വരുമാനവുമില്ലാത്തതിനാല്‍ കക്കാ വാരല്‍ തുടരുന്നവരാണ് തീരത്തെ തൊഴിലാളികള്‍.