ഹോം സ്റ്റേ ക്ലാസിഫിക്കേഷൻ: രേഖകളില്ലെന്ന് ടൂറിസം വകുപ്പ്
Wednesday, May 8, 2024 3:37 AM IST
അനുമതി നൽകുന്നതിൽ വേർതിരിവെന്ന് പരാതി

തൊടുപുഴ: ജില്ലയിൽ ഹോം സ്റ്റേ, സർവീസ്ഡ് വില്ല എന്നിവ നടത്തുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനു ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസ് നൽകുന്ന മറുപടിയിൽ വ്യക്തതയില്ലെന്ന് ആക്ഷേപം.

ഹോം സ്റ്റേ, സർവീസ്ഡ് വില്ല എന്നിവയുടെ ക്ലാസിഫിക്കേഷൻ പരിശോധന നടത്തുന്നതു ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ഓഫീസാണ്. പരിശോധനയിൽ സുതാര്യതയില്ലെന്ന ആക്ഷേപം നില നിൽക്കുന്നതിനിടെയാണ് ഇവയുടെ അനുമതി സംബന്ധിച്ച് വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിൽ വിവരം ലഭ്യമല്ലെന്ന് വ്യക്തമാക്കിയത്.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ സംരംഭക പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോം സ്റ്റേകളും സർവീസ്ഡ് വില്ലകളും അനുവദിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ജില്ലയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ ക്ലാസിഫിക്കേഷന് അപേക്ഷിച്ചിരുന്നു എന്നും എത്രയെണ്ണത്തിന് അനുകൂലമായും എത്ര അപേക്ഷകൾക്ക് വിരുദ്ധ റിപ്പോർട്ടും ടൂറിസം ഡയറക്ടർക്ക് ജില്ലാ ഓഫീസിൽനിന്ന് കൈമാറി എന്നതായിരുന്നു ചോദ്യം. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നൽകിയത്.

ക്ലാസിഫിക്കേഷനായി ഓണ്‍ലൈനായി നൽകുന്ന അപേക്ഷയോടൊപ്പം ഹോം സ്റ്റേയ്ക്ക് 3,000, സർവീസ്ഡ് വില്ലയ്ക്ക് 3,500 രൂപ എന്ന കണക്കിൽ ഫീസും നൽകണം. അപേക്ഷയോടൊപ്പം വീടിന്‍റെ അല്ലെങ്കിൽ കെട്ടിടത്തിന്‍റെ പ്ലാൻ, പഞ്ചായത്തിൽനിന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് അങ്ങിനെ നിരവധി സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇതെല്ലാം തന്നെ തരപ്പെടുത്താൻ വലിയ തുക ചിലവു വരും.

ഇവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം ക്ലാസിഫിക്കേഷൻ കിട്ടാൻ ടുറിസം വകുപ്പ് നിർദേശിക്കുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള വിവിധ സൗകര്യങ്ങളും ഒരുക്കണം. ഇതിനു ശേഷം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് മാനേജർ, ഡിടിപിസി സെക്രട്ടറി, സ്ഥലത്തെ പഞ്ചായത്തംഗം എന്നിവർ ചേർന്നു പരിശോധന നടത്തും.

തുടർന്ന് അനുകൂലമോ പ്രതികൂലമോ ആയ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറും. ഇതിന്‍റെ ചുവടു പിടിച്ചാണ് ക്ലാസിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി അനുമതി ഉത്തരവ് നൽകുക. എന്നാൽ സാധാരണക്കാർ ഹോം സ്റ്റേ നടത്തിപ്പിനായി നൽകുന്ന അപേക്ഷകളിൽ പരിഗണന കിട്ടാറില്ലെന്ന് വ്യാപക ആക്ഷേപം ഉണ്ട്.

ഇതെത്തുടർന്നാണ് വിവരവകാശ നിയമപ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എത്ര അപേക്ഷകൾ കിട്ടിയെന്നും അവയിൽ അനുകൂല റിപ്പോർട്ട് നൽകാത്തവ എത്രയെന്നും ചോദ്യം ഉന്നയിച്ചത്. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നൽകിയത്.

അപേക്ഷ സ്വീകരിച്ചു ഫീസും വാങ്ങി പരിശോധന നടത്തിയിട്ടും ഇതിന്‍റെ രേഖകൾ ഓഫീസിൽ ഇല്ലെന്ന മറുപടി നൽകിയത് ഇതിനു പിന്നിൽ നടക്കുന്ന അഴിമതി മൂടിവയ്ക്കാനാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.