ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Wednesday, May 8, 2024 3:37 AM IST
അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തെരക്ക് വർധിച്ചതോടെ ആനച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്നാറിന്‍റെ പ്രവേശന കവാടമാണ് ആനച്ചാൽ. തിരക്കുള്ള ദിവസങ്ങളിലെ ഗതാഗതക്കുരുക്കാണ് ആനച്ചാൽ ടൗണ്‍ നേരിടുന്ന വെല്ലുവിളി. വിനോദ സഞ്ചാരികളേറുന്നതോടെ വാഹനപ്പെരുക്കത്താൽ ടൗണിൽ കുരുക്ക് മുറുകും.

കാൽനടയാത്രികർക്കും ടൗണിലെ ഓട്ടോ - ടാക്സി തൊഴിലാളികൾക്കുമൊക്കെ തിരക്കുള്ള ദിവസങ്ങളിലെ അഴിയാത്ത കുരുക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വിവിധ റോഡുകൾ സംഗമിക്കുന്ന ടൗണിന് മധ്യഭാഗത്ത് പലപ്പോഴും വാഹനയാത്രികർ തമ്മിലുള്ള വാക്കുതർക്കവും പതിവാണ്.

ആഡിറ്റ് കയറ്റത്തിന്‍റെ ഭാഗത്തും സമാന സ്ഥിതിയുണ്ട്. പലപ്പോഴും ഇവിടം മുതൽ ടൗണിന്‍റെ മധ്യഭാഗം വരെ വാഹനങ്ങൾ കുരുക്കിൽ അകപ്പെടും. പാർക്കിംഗിന് മതിയായ ഇടമില്ലാത്തതാണ് ടൗണ്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

ടൗണിലൂടെ കടന്നു പോകുന്ന ബസുകൾ ആളുകളെ കയറ്റാനും ഇറക്കാനും പാടുപെടുന്നുണ്ട്. പാർക്കിംഗിന് ഇടമില്ലാതെ വാഹനങ്ങൾ നിർത്താതെ പോകുന്നത് വ്യാപാരികൾക്കും തിരിച്ചടിയാണ്.

തിരക്കേറുന്ന സമയങ്ങളിൽ ടൗണിലെ ഗതാഗതകുരുക്കഴിക്കാനുള്ള ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് ആവശ്യം.