കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വകുപ്പുകളുടെ ഉന്നതതല യോഗം വിളിക്കണം
Saturday, May 4, 2024 4:50 AM IST
മൂവാറ്റുപുഴ: കടുത്ത വേനലിന്‍റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യമുയരുന്നു.

റവന്യൂ, ജല അഥോറിറ്റി, മൈനർ, മേജർ ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കെഎസ്ഇബി, കൃഷി എന്നീ വകുപ്പ് തല ഉദ്യേഗസ്ഥരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരേയും ഉൾപ്പെടുത്തി യോഗം ചേരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

കോളനികളിലും ഉയർന്ന പ്രദേശങ്ങളിലും നൂറ് കണക്കിന് കുടുംബങ്ങൾ പ്രതിഷേധത്തിലാണ്. ജല അഥോറിറ്റി നൽകുന്ന കുടിവെള്ളം ശുദ്ധീകരിക്കാത്തതാണെന്നും ജനങ്ങൾ പരാതിപ്പെടുന്നു. വരൾച്ചയെ തുടർന്ന് പന്പിംഗ് സ്റ്റേഷനുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വെള്ളം ശുദ്ധീകരിക്കുന്ന നടപടികൾ പേരിനു മാത്രമായി മാറി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തനത് ഫണ്ട് ഇല്ലാത്തതിനാൽ ടാങ്കറുകൾ വഴിയുള്ള ജലവിതരണത്തെ അവതാളത്തിലാക്കി. പുഴയിലെ ജലനിരപ്പ് താഴ്ന്നത് ജല അഥോറിറ്റിയുടെ പന്പിംഗിനെ സാരമായി ബാധിച്ചിട്ടുണ്ട്.

ജലജീവൻ മിഷൻ പദ്ധതി വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ നാടിന് ഒരു പ്രയോജനവും ലഭിച്ചില്ലെന്നാണ് ആക്ഷേപമുയരുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് കർഷകർ വലിയ പ്രതിസന്ധിയിലാണ്. കിണറുകൾ വറ്റിയതോടെ സ്വന്തം സ്ഥലത്തെ ജലസേചനം നിലച്ചു. കനാലുകൾ വഴിയുള്ള വെള്ളം വിതരണത്തിൽ നിശ്ചിത പ്രദേശത്തെ കർഷകർക്കു മാത്രമാണ് പ്രയോജനം ലഭിക്കുന്നത്.

ജാതി, മംങ്കോസ്റ്റിൻ, വാഴ, പൈനാപ്പിൾ തുടങ്ങി നിരവധി കൃഷികൾ വെള്ളമില്ലാത്തതിനാൽ കരിഞ്ഞ് ഉണങ്ങി. താലൂക്ക് ആസ്ഥാനത്ത് നിന്ന് ജനങ്ങൾക്ക് കുടിവെള്ളം ടാങ്കർ വഴി എത്തിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.