ആലുവയിൽ വ്യാപാരികൾ കൊച്ചി മെട്രോ നടപ്പാത നിർമാണം തടഞ്ഞു
Sunday, May 5, 2024 4:33 AM IST
ആലുവ: പ്രധാന റോഡ് കൈയേറിയെന്ന് ആരോപിച്ച് ആലുവയിൽ കൊച്ചി മെട്രോ നടപ്പാത നിർമാണം വ്യാപാരികൾ തടഞ്ഞു. ബൈപ്പാസ് റോഡിൽ അങ്കമാലി ബസ് കാത്തിരിപ്പ് കേന്ദ്രം മുതൽ കൊച്ചി മെട്രോ പ്രധാന പ്രവേശന കവാടം വരെയുളള നിർമാണമാണ് തടഞ്ഞത്.

വ്യാപാരശാലകൾക്ക് മുന്നിലുള്ള നിലവിലെ കാന ഒഴിവാക്കി റോഡിലേക്ക് കയറ്റി നടപ്പാത നിർമിക്കാനായി കുഴിയെടുത്തതോടെയാണ് നിർമാണം തടസപ്പെട്ടത്. നിലവിലെ കാനയുടെ മുകളിൽ നടപ്പാത നിർമിച്ചാൽ വ്യാപാരികൾക്ക് കടയുടെ മുന്നിൽ സ്ഥലം ലഭിക്കും. പക്ഷേ കാന ഉയർത്തിപ്പണിയുന്നതിനാൽ വാഹനങ്ങൾ ഈ കടകളുടെ മുന്നിലേക്ക് കടത്താനാകില്ല.

അതിനാൽ പൊതുറോഡ് കുത്തിപ്പൊളിച്ച് കാനയും നടപ്പാതയും നിർമിക്കുന്നതിന് പകരം നിലവിലെ കാനയ്ക്ക് മുകളിൽ നടപ്പാത പണിയണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
വ്യാപാരികളുടെ ആവശ്യം അംഗീകരിക്കണമെന്ന് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ കെ.വി. സരള ആവശ്യപ്പെട്ടു. റോഡിന്‍റെ വീതി ഇല്ലാതാക്കി കാന പണിയുന്നത് പ്രതിഷേധാർഹമാണെന്നും ‘ദീപിക' യോട് സരള പറഞ്ഞു.