മൂവാറ്റുപുഴ: നഗരസഭ 16-ാം വാർഡിലെ മണ്ണാൻകടവ് തോടിന്‍റെ പുറന്പോക്ക് കൈയേറ്റങ്ങൾ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. 14 ദിവസത്തിനുള്ളിൽ കൈയേറ്റമൊഴിയണമെന്നാണ് കൈയേറ്റക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

ആരക്കുഴ റോഡിൽ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്ന റോഡിലെ മണ്ണാൻകടവ് തോട് മഴക്കാലത്ത് കവിഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടാകുന്നുവെന്ന പരാതിക്ക് പരിഹാരം കാണുന്നതിനായാണ് കൈയേറ്റമൊഴിപ്പിക്കുന്നത്.

മഴക്കാലങ്ങളിൽ മണ്ണാൻകടവ് തോട് നിറഞ്ഞൊഴുകി പേട്ട അങ്കണവാടിയിലും, വീടുകളിലും വെള്ളം കയറുന്നതും, റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതും പതിവായിരുന്നു. തുടർന്ന് വാർഡ് സഭയിലെ ആവശ്യപ്രകാരം നഗരസഭാംഗം ജാഫർ സാദിഖ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് ഭൂരേഖ തസഹസീൽദാർ മൂവാറ്റുപഴ താലുക്ക് തഹസീൽദാർക്ക് തോട് പുറന്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉത്തരവ് നൽകിയിരുന്നു. പരിശോധനയിൽ പുറന്പോക്ക് അളന്ന് കൈയേറ്റം നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. കൈയേറ്റമൊഴിപ്പിച്ച് പേട്ട റോഡിന്‍റെ വീതിയും, ഉയരവും വർധിപ്പിച്ച് പ്രശ്നപരിഹാരം കാണാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.

പേട്ട നിവാസികൾ വർഷങ്ങളായി നേരിടുന്ന പ്രശ്നം പരിഹരിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് പുറന്പോക്ക് കൈയേറിയ അഞ്ച് പേർക്ക് 14 ദിവസത്തിനുള്ളിൽ കൈയേറ്റമൊഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയതെന്ന് നഗരസഭാംഗം ജാഫർ സാദിഖ് പറഞ്ഞു.