ആനമലക്കാടുകളിലെ അത്ഭുത പ്രതിഭാസം
Monday, April 29, 2024 1:14 AM IST
തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് ആനമലക്കാടുകളിൽ വിരിയുന്നത് പ്രകൃതിയുടെ അത്ഭുത പ്രതിഭാസം.

ആനമലയോടു ചേർന്നുകിടക്കുന്ന പാലക്കാടിന്‍റെ പറന്പിക്കുളം, നെല്ലിയാന്പതി കാടുകളിലും അങ്ങനെയാണ് കാലങ്ങളായി മിന്നാമിന്നി പ്രതിഭാസം ദൃശ്യമാകുന്നത്.

ഒരുപക്ഷെ എട്ടാമത്തെ ലോകാത്ഭുതമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഈ പ്രതിഭാസത്തിൽ കോടാനുകോടി മിന്നാമിനുങ്ങുകളാണ് കൊടുംകൂരിരുട്ടിലും വനമേഖലയെ വർണവിസ്മയമാക്കി മിന്നിത്തിളങ്ങുന്നത്. ഇണയെ കണ്ടെത്താനായി ആൺ മിന്നാമിനുങ്ങുകളാണ് പ്രകാശം പരത്തുന്നത്. ശരീരത്തിനുള്ളിൽ നടക്കുന്ന രാസപ്രവര്‍ത്തനമാണ് മിന്നാമിനുങ്ങുകളുടെ ഇളംപച്ച നിറം കലര്‍ന്ന മഞ്ഞ വെളിച്ചത്തിനു പിന്നില്‍.

പ്രത്യേക താളത്തില്‍ കൂട്ടമായി മിന്നിത്തെളിയാനുള്ള കഴിവ് പ്രകടിപ്പിക്കുന്ന മിന്നാമിനുങ്ങുകൾ ലോകത്ത് വളരെ ചുരുങ്ങിയ മേഖലകളിൽ മാത്രമേയുള്ളുവെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

രണ്ടായിരത്തിലധികം ഇനം മിന്നാമിനുങ്ങുകൾ ലോകത്തുണ്ടെങ്കിലും അവയിൽ വിരലിലെണ്ണാവുന്നതിനു മാത്രമേ ഇത്തരം സമന്വയ സ്വഭാവമുള്ളൂ. ആനമലയിൽ കാണപ്പെടുന്ന അബ്‌സ്‌കോണ്ടിറ്റ വിഭാഗത്തിൽപ്പെട്ട മിന്നാമിനുങ്ങുകൾ അത്യപൂർവ ഇനമായും വിലയിരുത്തപ്പെടുന്നു.