മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷം
Monday, April 29, 2024 1:14 AM IST
മണ്ണാർക്കാട്: താലൂക്ക് ആശുപത്രി വളപ്പിൽനിന്നും ഒരാഴ്ചയ്ക്കിടെ പിടികൂടിയത് എട്ട് വിഷപ്പാമ്പുകളെ.

കഴിഞ്ഞദിവസം രാത്രിയിൽ പേവാർഡിന്‍റെ ഇടനാഴിയിൽ കിടന്നുറങ്ങുകയായിരുന്ന വിയ്യക്കുറുശ്ശി പൂവത്തുംപറമ്പിൽ വീട്ടിൽ സിദ്ദീഖ് (56) ഭാഗ്യവശാലാണ് പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.

ചൂടുകാരണമാണ് ഇയാൾ ഇടനാഴിയിൽ കിടന്നത്. പുലർച്ചെ നാലരയോടെ ഉറക്കമുണർന്നപ്പോൾ കാലിൽ ഇട്ടിരുന്ന പുതപ്പിന്‍റെ ഒരുവശത്ത് അണലി വർഗത്തിൽപ്പെട്ട പാമ്പ് കടിച്ചുവലിക്കുന്നതാണു കണ്ടത്.

സിദ്ദീഖ് പുതപ്പ് തട്ടിയെറിഞ്ഞ് ചാടിയെഴുന്നേൽക്കുകായിരുന്നു. വിവരം ജീവനക്കാരെയും അറിയിച്ചു.

സുരക്ഷാജീവനക്കാരനെത്തി പാമ്പിനെ പിടികൂടുകയും വനംവകുപ്പിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ സിദ്ദീഖ് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിട്ടുണ്ട്.

കുറച്ചുദിവസങ്ങളായി ആശുപത്രിവളപ്പിൽ പാമ്പിനെ കണ്ടുവരുന്നതായി ജീവനക്കാരും പറഞ്ഞു. രണ്ടുദിവസം മുമ്പ് അണലിവർഗത്തിൽപ്പെട്ട രണ്ടു പാമ്പുകളെ പിടികൂടിയിരുന്നു.

ഇതിലൊന്ന് ജീവനക്കാരുടെ മുറിയിലെ ശൗചാലയത്തിനു പുറത്തിട്ട ചവിട്ടിയുടെ അടിയിൽ നിന്നാണ് കണ്ടെത്തിയത്. പേവാർഡ് കെട്ടിടത്തിനു പുറത്തും അത്യാഹിത വിഭാഗത്തിനു സമീപത്തുനിന്നുമെല്ലാം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

മാസങ്ങൾക്കുമുമ്പ് രക്തബാങ്ക് കെട്ടിടത്തിനു സമീപത്തുനിന്ന് മൂർഖനെയാണ് പിടികൂടിയത്. ഈ ഭാഗത്തും പേവാർഡ് കെട്ടിടത്തിന് അരികിലുമായെല്ലാം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. വാഹനങ്ങളിൽ പാമ്പുകൾ കയറിക്കൂടാനും സാധ്യതയേറെയാണ്.

കരിങ്കല്ലുകൊണ്ട് നിർമിച്ച ആശുപത്രിയുടെ ചുറ്റുമതിലിലെ മാളങ്ങളിലാണ് പാമ്പുകൾ തമ്പടിച്ചിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള മതിലിൽ നിറയെ പൊത്തുകളാണ്. ചില സന്ദർശകർ ഈ പൊത്തുകളിൽ പാമ്പുകളെ കണ്ടിട്ടുണ്ടെന്നും പറയുന്നു.

ആശുപത്രിയുടെ അടുത്താണ് വനംവകുപ്പിന്‍റെ ഓഫിസ്. മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലംകൂടിയാണിവിടം.

അതേസമയം പാമ്പുശല്യം വർധിച്ചതോടെ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ഭീതിയിലാണ്. ചുറ്റുമതിൽ തേച്ച് സുരക്ഷിതമാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. പേവാർഡ് കെട്ടിടത്തിന് സമീപത്ത് മതിലിലെ പൊത്തുകൾ അടക്കാൻ അടിയന്തരനടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു ആവശ്യപ്പെട്ടു.