കരാട്ടെ, അതാണ് എല്ലാം
Monday, April 29, 2024 1:14 AM IST
ഫ്രാൻസിസ് തയ്യൂർ

വടക്കഞ്ചേരി: കരാട്ടെ പരിശീലകനായി നാലുപതിറ്റാണ്ട് പിന്നിട്ട് പൊത്തപ്പാറ ജോസ്ഗിരി കുത്തുകല്ലുങ്കൽ ആൽഫ്രഡ് (സണ്ണി).

കരാട്ടെയിൽ ജില്ലയിലെ ആദ്യ ബ്ലാക്ക് ബെൽറ്റുകാരൻ, ഏഴുവർഷമായി ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ്, മൂന്നുതലമുറക്കാരുടെ പരിശീലകൻ, ആയിരക്കണക്കിനു ശിഷ്യസമ്പത്തുള്ള അപൂർവം കരാട്ടെ പരിശീലകരിൽ ഒരാൾ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട് ആയോധനകലയിലെ ഈ അമരക്കാരന്.

കരാട്ടെ പഠനം തീവ്രവാദ പ്രവർത്തനമായി കണ്ടിരുന്ന 1980കളിലാണ് സണ്ണി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ആൽഫ്രഡ് കരാട്ടെയിൽ ആകൃഷ്ടനാകുന്നത്. അധികമാരും അഭ്യസിക്കാത്ത ആയോധനകല സ്വന്തമാക്കണമെന്ന വലിയ ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ.

ശ്രീലങ്കയിൽ നിന്നുള്ള പ്രേംകുമാറായിരുന്നു പരിശീലകൻ. ആയക്കാട് സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിശീലനം. മൂന്നുവർഷത്തെ പരിശീലനത്തിൽ ആൽഫ്രഡിന് ബ്ലാക്ക് ബെൽറ്റ് കിട്ടി.

അന്നത്തെ ബാച്ചിൽ ബ്ലാക്ക് ബെൽറ്റ് കിട്ടിയ ഏക ആൾ. ജില്ലയിലെ ആദ്യ ബ്ലാക്ക് ബെൽറ്റുകാരൻ എന്ന അംഗീകാരവും ഇതിനൊപ്പം നേടി.

ദുർഘടവഴികൾ ഏറെ താണ്ടിക്കടന്നാണ് ഈ അറുപത്തിയെട്ടുകാരൻ കരാട്ടെയിലെ താരമാകുന്നത്. അന്ന് തീവ്രവാദ പ്രവർത്തനമായി കണ്ടിരുന്ന കരാട്ടെയ്ക്ക് ഇന്നു വലിയ ജനപ്രീതിയാണ് ഉള്ളതെന്ന് ആൽഫ്രഡ് പറയുന്നു. മക്കളെ കരാട്ടെ പഠിപ്പിക്കണമെന്നു പറഞ്ഞ് രക്ഷിതാക്കൾ പിന്നാലെ നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. മൂന്നുപതിറ്റാണ്ട് കാലമായി നെന്മാറ കേന്ദീകരിച്ചാണ് പ്രധാനമായും പരിശീലനം.

നാട്ടിൽ ജോസ്ഗിരിയിലും പരിശീലന ക്ലാസുകളുണ്ട്. ശിഷ്യന്മാരുടെ കരാട്ടെ ക്ലാസുകളിൽ സൂപ്പർ എക്സാമിനർ എന്ന പദവിയിൽ ഏറെ കാലമായി പ്രവർത്തിച്ചു വരികയാണ്. ദിവസവും അതിരാവിലെ അഞ്ചിനു തുടങ്ങും ദിനചര്യകൾ.

മുക്കാൽ മണിക്കൂർ നീളുന്ന സ്വയംപരിശീലനമാണ് പ്രധാന കരുത്ത്. ദിവസവും പള്ളിയിൽ പോയി ദിവ്യബലിയിൽ പങ്കെടുത്തു വീട്ടിൽ തിരിച്ചെത്തിയാൽ കുറച്ചു സമയം കൃഷിപ്പണികൾ.
റബർ, തെങ്ങ്, കുരുമുളക് അങ്ങനെ വിളകളാൽ ഹരിതാഭമാണ് വീട്ടുപരിസരം. വിവിധയിനം പൂക്കളും ചെടികളുമുള്ള വീടിനു മുന്നിലെ ഉദ്യാന പരിപാലക ഭാര്യ ലില്ലിയാണ്.

ഗൾഫിലുള്ള മകൾ സ്റ്റെഫിയും സിഎക്കാരനായ റോഹനും ഈ കരാട്ടെക്കാരന്‍റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കുമൊപ്പമുണ്ട്. കരാട്ടെയിൽ 10 ഡിഗ്രിയാണുള്ളത്. ഇതുമുഴുവൻ നേടിയവർ കരാട്ടെ നഗരമായ ജപ്പാനിൽ തന്നെ ചിലർ മാത്രമേയുള്ളു.

ഏഴുഡിഗ്രി വരെ നേടിയിട്ടുണ്ട് ആൽഫ്രഡ്. എട്ടാം ഡിഗ്രി നേടിയവർ കേരളത്തിൽ ഏതാനും ആളുകളുണ്ട്.

കരാട്ടെയോ മറ്റു ഏതെങ്കിലും ഒരു ആയോധന കല കുട്ടികൾ പഠിച്ചിരിക്കണമെന്നാണ് ആൽബർട്ടിന്‍റെ ഉപദേശം. സ്വയം പ്രതിരോധത്തിനും മനോധൈര്യത്തിനും പുതിയ കാലഘട്ടത്തിൽ ഇതു കരുത്തുപകരും.

വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും നല്ല വ്യക്തിത്വത്തിന് ഉടമയാകാനും ആയോധനകല ഏറെ ഉപകരിക്കുമെന്നും ആൽഫ്രഡ് പറയുന്നു.

നന്നായി ഭക്ഷണം കഴിക്കണം, നന്നായി ഉറങ്ങണം, മധുരം കുറയ്ക്കണം, വറുത്തതും പൊരിച്ചതും എണ്ണയിലുള്ള ഭക്ഷണസാധനങ്ങളും ഒഴിവാക്കിയാൽ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നു തന്‍റെ ഭക്ഷണക്രമം ചൂണ്ടിക്കാട്ടി ആൽഫ്രഡ് പറയുന്നു.