താത്കാലിക മൺപാത വീണ്ടും തകർന്നു
Monday, April 29, 2024 1:14 AM IST
ചിറ്റൂർ: ആലാംകടവിൽ പുഴയ്ക്കു കുറുകെ മേൽപ്പാലം നിർമാണം നടക്കുന്നതിനു സമീപത്തായി ചെറുവാഹനങ്ങളുടെ സഞ്ചാരത്തിനായി നിർമിച്ച മൺപാത വീണ്ടും അപകടഭീഷണിയിലായി.

റോഡിലുടനീളം കുഴികളും മണലും നിറഞ്ഞതോടെ വാഹനങ്ങൾ മാറിപ്പോകേണ്ട അവസ്ഥയുണ്ട്. ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന വീതിയിലാണ് മൺപാതയുടെ നിർമാണം. വാഹനങ്ങൾ നേർക്കുനേർ വന്നാൽ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.

അടിയന്തരമായി താത്കാലിക പാതയിൽ മെറ്റൽ വിരിച്ച് കൈവരി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

ഏകദേശം പുതിയ പാലം നിർമിക്കുന്നതുവരെ ഈ താത്കാലിക പാതയാണ് യാത്രക്കാർ ഉപയോഗിക്കേണ്ടത്.

അപകടം മുന്നിൽക്കണ്ടാണ് ഈ പാതയിലൂടെ പലരുടെയും രാത്രിയാത്ര.
നറണി ആലാംകടവ് ഭാഗത്തെ യാത്രക്കാർ താലൂക്ക് ആസ്ഥാനത്തിലെത്തണമെങ്കിൽ ഈ ഇടുങ്ങിയ താത്കാലിക പുഴപ്പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിവേണം സഞ്ചരിക്കാൻ.