x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും പൊട്ടിത്തെറിയോ? അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് രാജി വച്ച് ആശ അരവിന്ദ്  


Published: June 22, 2026 03:45 PM IST | Updated: June 22, 2026 03:45 PM IST

മുന്‍ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലും പൊട്ടിത്തെറി. കമ്മിറ്റിയംഗം ആശ അരവിന്ദ് രാജി വച്ചു. ഒമ്പതംഗ താത്കാലിക സമിതിയില്‍ അംഗമായിരുന്ന നടി ആശ അരവിന്ദാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ താരസംഘടനയ്ക്കുള്ളിലെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പ്രസിഡന്‍റ് ശ്വേതാ മേനോനും 17 അംഗ ഭരണസമിതിയും ഒന്നിച്ച് ഒഴിഞ്ഞതിന് പിന്നാലെ, സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് രമേശ് പിഷാരടിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

പിരിഞ്ഞു പോയ താരസംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആശ അരവിന്ദ് രാജി വച്ചതായി കുറിപ്പിട്ടത്. തന്നെ അഡഹോക്ക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി, പക്ഷേ തനിക്കൊപ്പം ഉണ്ടായിരുന്ന 17 പേരും രാജി വച്ചൊഴിഞ്ഞ സാഹചര്യത്തില്‍ താന്‍ ഇനി പുതിയൊരു അഡ്‌ഹോക് കമ്മിറ്റിയില്‍ തുടരുന്നില്ല എന്നാണ് ആശയുടെ കുറിപ്പ്.

ശ്വേതാ മേനോന്‍ പ്രസിഡന്‍റ് ആയിരുന്ന ഭരണസമിതിയില്‍ അംഗമായിരുന്നു ആശ അരവിന്ദ്. അമ്മയുടെ പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നായ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്കായിരുന്നു.

നടന്‍ ജഗദീഷിന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘടനയുടെ താത്കാലിക ചുമതലയ്ക്കായി ഒമ്പതംഗ സമിതി രൂപീകരിച്ചത്. രമേഷ് പിഷാരടിയെ കൂടാതെ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന, കൃഷ്ണപ്രഭ, ഡോ. റോണി ഡേവിഡ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

നാലു മാസമാണ് ഈ അഡ്ഹോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക കാലാവധി. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പുതിയ പൊതുതെരഞ്ഞെടുപ്പ് നടത്തി പുതിയൊരു ഭരണസമിതിയെ കണ്ടെത്തുക എന്നതാണ് താത്കാലിക സമിതിക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം.

എന്നാല്‍ സമിതി രൂപീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അംഗങ്ങള്‍ക്കിടയില്‍ നിന്നും രാജി ആരംഭിച്ചത് പുതിയ കണ്‍വീനര്‍ രമേഷ് പിഷാരടിക്കും മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ രംഗങ്ങള്‍ക്ക് താരസംഘടന സാക്ഷ്യം വഹിച്ചേക്കും.

Tags : Asha Aravind ad hoc committee resigns

Recent News

Corehub Up