x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Chinna Chinna Aasai box office | വാരാണസിയിലെ ജീവിതം പറഞ്ഞ "ചിന്ന ചിന്ന ആസൈ'; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

സിനിമ ഡെസ്ക്
Published: June 23, 2026 03:30 PM IST | Updated: June 23, 2026 03:30 PM IST

ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളിൽ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോഴുള്ള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. മികച്ച പ്രേക്ഷക പ്രതികരണവും പോസിറ്റീവ് റിവ്യൂകളും നേടിയ ‌ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാലു ദിവസം ആകെ 87 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നിൽക്കിന്‍റെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 17 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം 18 ലക്ഷം, 29 ലക്ഷം, 13 ലക്ഷം എന്നിങ്ങനെയായിരുന്നു കളക്ഷൻ.

 

K-Rail Survey

വാരാണസിയുടെ പശ്ചാത്തലത്തിൽ രണ്ടുപേരുടെ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ വർഷ വാസുദേവ് ആണ്. തിയറ്ററുകളിൽ വലിയ ചർച്ചയാകുന്ന "ബാലൻ ദി ബോയ്' എന്ന ചിത്രവുമായുള്ള മത്സരത്തിനിടയിലാണ് "ചിന്ന ചിന്ന ആശൈ' തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രകടനങ്ങൾ കൊണ്ട് ഇന്ദ്രൻസും മധുബാലയും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ടെങ്കിലും തിയറ്ററുകളിലേക്ക് വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ ചിത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

വാരാണസി യാത്ര ലീലയിലേക്കും മാധവനിലേക്കുള്ള സഞ്ചാരമായി

എന്‍ജിനീയറിംഗ് പഠനത്തിനു ശേഷം ഐടി മേഖലയില്‍ പ്രവർത്തിച്ചിരുന്ന വര്‍ഷ വാസുദേവ്, സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് സംവിധാനരംഗത്തേക്കു പ്രവേശിക്കുന്നത്. കോവിഡ് കാലത്ത് വര്‍ഷ സംവിധാനം ചെയ്ത "എന്‍റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ വലിയ വിജയമായിരുന്നു. ആ ആത്മവിശ്വാസമാണ് വർഷയെ "ചിന്ന ചിന്ന ആശൈ'യിലെത്തിച്ചത്. മുന്പൊരിക്കൽ, വർഷ നടത്തിയ വാരാണസി യാത്രയാണ് സിനിമയുടെ കഥയിലേക്ക് സംവിധായികയെ നയിച്ചത്. അര്‍ധരാത്രിയില്‍, ആ പുരാതനനഗരത്തില്‍ അനുഭവിച്ചറിഞ്ഞ നിശബ്ദതയും, അവിടെ കണ്ടുമുട്ടിയ ആളുകളുടെ ഏകാന്തതയുമാണ് രണ്ട് അപരിചിതരായ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ വര്‍ഷയ്ക്ക് പ്രചോദനമാകുന്നത്. ലീല എന്ന തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായി മധുബാലയും, മാധവന്‍ എന്ന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തില്‍ വേഷമിടുന്നു.

 

 

K-Rail Survey

മണിരത്‌നത്തിന്‍റെ "റോജ' എന്ന ചിത്രത്തിലെ മധുബാലയുടെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് "ചിന്ന ചിന്ന ആസൈ' എന്ന പേരു നല്‍കിയതെന്ന് സംവിധായിക വ്യക്തമാക്കുന്നു. വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു വാരാണസിയിലെ ചിത്രീകരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുംഭമേള നടക്കുന്ന സമയത്തായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കുക പ്രയാസകരമായിരുന്നു.

വലിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയിലും മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്‍റെയും കഥ പറയുന്ന ഇത്തരം കൊച്ചു ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ മനസില്‍ ഇടമുണ്ടാകുമെന്ന് ചിത്രം കണ്ടിറങ്ങിയവർ പറയുന്നു. ശാന്തമായിരുന്ന് ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്ന മികച്ച ചിത്രമാണ് "ചിന്ന ചിന്ന ആസൈ' എന്ന് ആസ്വാദകര്‍ പറയുന്നു.

Tags : Chinna Chinna Aasai Malayalam Movie Mollywood Indrans Madhoo Varsha Vasudev Varanasi

Recent News

Corehub Up