ചികിത്സയിൽ കഴിയുന്ന കുട്ടികൾ
പറ്റ്ന: ബിഹാറിലെ സുപൗൾ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് നൂറിലധികം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിതരണം ചെയ്ത ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിൽ ചത്ത തേളിനെ കണ്ടെത്തിയതായി വിദ്യാർഥികൾ ആരോപിച്ചു.
ബുധനാഴ്ച സ്കൂളിൽ നൽകിയ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് തൊണ്ടയിൽ പുകച്ചിലും വയറുവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും അധ്യാപകരും ചേർന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പ്രഥമശുശ്രൂഷ നൽകിയ ശേഷം നിലവിൽ ആശുപത്രിയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Deepika BreakingNews Students