പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുവയസുകാരി ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനി പ്ലസ് വൺ വിദ്യാർഥിനിയാണ് സ്വകാര്യ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരാണ് പിടിയിലായത്.
ബന്ധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട പെൺകുട്ടിക്ക് കനത്ത മഴയെത്തുടർന്ന് വഴി തെറ്റുകയായിരുന്നു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ എത്തിയ പെൺകുട്ടി റോഡരികിൽ കിടന്നിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയത്. ഈ സമയം ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും ഏകദേശം 47 കിലോമീറ്റർ അകലെ ഡൽഹി കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തിമാപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : Deepika BreakingNews GangRape Bus