ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ മലയാളികളായ രണ്ടു സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപെ‌ട്ടു.

രണ്ടു ദശവർക്ഷത്തിലധികമായി സണ്ണിവെയ്ൽ സിറ്റി കൗൺസിലർ, മേയർ എന്നീ നിലകളിൽ ആത്മാർഥ പ്രവർത്തനം കാഴ്ചവച്ച സജി ജോർജ് മൂന്നാമതും സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ വോട്ടർമാർ മികച്ച വിജയം സമ്മാനിച്ചു.

മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ച എലിസബത്ത് അബ്രഹാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തവണത്തെ തെരഞ്ഞെടുപ്പിലും എതിരാളിയായ നദീം കരീമിനെ പരാജയപ്പെടുത്തുവാൻ എലിസബത്തിനു കഴിഞ്ഞു.


അതേസമയം, രണ്ടു മലയാളികൾ തെരഞ്ഞെടുപ്പിൽ പരാജയമേറ്റു വാങ്ങി. ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് ശക്തരായ രണ്ട് മലയാളികൾ പി.സി. മാത്യു, ഡോ. ഷിബു സാമുവൽ എന്നിവർ പരസ്പരം ഏറ്റുമുട്ടി പാരാജയപെട്ടപ്പോൾ ദെബോര മോറിസിന് വിജയം എളുപ്പമായി.

ഗാർലാൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ പി.സി. മാത്യു മൂന്നാം സ്ഥാനത്തും ഡോ. ഷിബു സാമുവേൽ നാലാം സ്ഥാനത്തുമാണ്. ആറ് പേരാണ് ഗാർലാൻഡ്മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.