കലിഫോർണിയ: കലിഫോർണിയയിൽ നിന്ന് കാണാതായ സഹോദരങ്ങളായ ജെയിംസ് ഫുള്ളർ (61), എറിക് (60) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്റ്റേറ്റ് റൂട്ട് 166 ഹൈവേയ്ക്ക് സമീപം തകർന്ന വാഹനത്തിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ജൂൺ ആറിന് കുയാമയിൽ നിന്ന് ഡോക്ടറെ കാണാനായി സാന്താ മരിയയിലേക്ക് കാറിൽ യാത്ര പോയതാണ് ജെയിംസ് ഫുള്ളറും എറിക്കും. എന്നാൽ ഇവർ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. തുടർന്ന് ഇവരെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവയ്ക്കുകയും ചെയ്തു.


സ്റ്റേറ്റ് റൂട്ട് 166ന് അടുത്തുള്ള ഒരു കൊക്കയിൽ, തലകീഴായി മറിഞ്ഞ നിലയിൽ ഇവരുടെ വാഹനം കലിഫോർണിയ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ (കാൽട്രാൻസ്) ജീവനക്കാരനാണ് ആദ്യം കണ്ടത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.