x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആത്മീയ ഉണർവും സഭാകുടുംബബോധവും സമ്മാനിച്ച് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് സമാപനം

ഉമ്മൻ കാപ്പിൽ, ജോർജ് തുമ്പയിൽ
Published: July 28, 2026 05:46 PM IST | Updated: July 28, 2026 05:46 PM IST

പരിപാടിയിൽ നിന്ന്

ലാങ്കസ്റ്റർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നാല് ദിവസത്തെ ആത്മീയ അനുഭവങ്ങൾക്കും സഹോദര്യസംഗമത്തിനും വിശ്വാസപഠനത്തിനും നവീകരണത്തിനും ശേഷം സമാപിച്ചു.

ജൂലൈ 15 മുതൽ 18 വരെ നടന്ന കോൺഫറൻസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക ആത്മീയ സംഗമമായി ശ്രദ്ധേയമായി. അവസാന ദിവസത്തെ പരിപാടികൾ ലിങ്കൺ തിയേറ്ററിൽ നടന്ന പ്രഭാത പ്രാർഥനയോടെയായിരുന്നു തുടക്കം. ‌

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും 30-ഓളം വൈദികരും സഹകാർമികരായി.

കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഫാ. ഹിയറോമോങ്ക് വസിലിയോസ് വില്ലാർഡ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ ഹന്നാ തോമസ് എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു.

കോൺഫറൻസിൽ പങ്കെടുത്ത അനുഭവങ്ങളും ആത്മീയ നവീകരണത്തിന്റെ പ്രസക്തിയും അവർ പങ്കുവച്ചു.

 

K-Rail Survey

സമാപന സന്ദേശത്തിൽ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത വൈദികർക്കും പ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും വിശ്വാസിസമൂഹത്തിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ആത്മീയ നവീകരണത്തിനും ഭദ്രാസന കുടുംബത്തിലെ അംഗത്വബോധം കൂടുതൽ ദൃഢമാക്കുന്നതിനും കോൺഫറൻസ് വലിയ സംഭാവന നൽകിയതായി അദ്ദേഹം പറഞ്ഞു.

കോൺഫറൻസിന്‍റെ വിജയകരമായ ആസൂത്രണത്തിനും നടത്തിപ്പിനും നേതൃത്വം നൽകിയ ഫാമിലി കോൺഫറൻസ് ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. പ്രത്യേകിച്ച് സ്ഥാനമൊഴിയുന്ന സെക്രട്ടറി ജെയ്സൺ തോമസിനെയും ട്രഷറർ ജോൺ താമരവേലിലിനെയും സമർപ്പിത സേവനത്തിന് പ്രത്യേകം അനുമോദിച്ചു.

കോൺഫറൻസിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലേറെയും കുട്ടികളും യുവജനങ്ങളുമായിരുന്നു. യുവതലമുറയുടെ ഈ ആവേശകരമായ പങ്കാളിത്തം സഭയുടെ ഭാവിയെക്കുറിച്ചുള്ള വലിയ പ്രത്യാശയാണ് നൽകുന്നതെന്ന് സംഘാടകർ വിലയിരുത്തി.

ബാല്യത്തിൽ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തിരുന്ന പലരും ഇന്ന് കോൺഫറൻസിന്‍റെ വിവിധ നേതൃത്വ ചുമതലകൾ വഹിക്കുന്നതും അമേരിക്കയിലെ സഭയുടെ തുടർവളർച്ചയ്ക്കും നേതൃത്വനിരയുടെ ശക്തിപ്പെടുത്തലിനും ഈ സമ്മേളനം നിർണായക പങ്കുവഹിക്കുന്നതിന്‍റെ തെളിവാണെന്നും വിലയിരുത്തപ്പെട്ടു.

Tags : FamilyandYouthConference Concludes

Recent News

Corehub Up