x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീലാ മാരേട്ടിന്‍റെ നിര്‍ണായക തെരഞ്ഞെടുപ്പ്: ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജോര്‍ജ് ഓലിക്കല്‍ എന്തുകൊണ്ട്?

ജോയിച്ചൻ പുതുക്കുളം
Published: July 16, 2026 04:09 AM IST | Updated: July 16, 2026 04:09 AM IST

ജോര്‍ജ് ഓലിക്കല്‍

ഫൊക്കാന 2026 തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിനെക്കുറിച്ച് ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് - നിരവധി വെല്ലുവിളികളും തിരിച്ചടികളും നേരിട്ടിട്ടും എന്തുകൊണ്ടാണ് അവര്‍ വീണ്ടും നേതൃത്വ പോരാട്ടത്തിലേക്ക് എത്തുന്നത് എന്നതാണ്. അതിന് ഉത്തരം നല്‍കുന്നത് ഒരു സ്ഥാനാര്‍ഥിത്വം മാത്രമല്ല, മറിച്ച് അവര്‍ രൂപപ്പെടുത്തിയിരിക്കുന്ന ഒരു ശക്തമായ നേതൃത്വസംഘമാണ്.

ടീം എംപവര്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന പാനലിലൂടെ ലീലാ മാരേട്ട് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം - വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നേതൃത്വം അല്ല, മറിച്ച് കഴിവും അനുഭവവും ഉത്തരവാദിത്തബോധവും ഉള്ള വ്യക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ടീം സംവിധാനമാണ്. 'ഫൊാക്കാന പോലെയുള്ള ഒരു ദേശീയ സംഘടനയ്ക്ക് നേതൃത്വം നല്‍കാന്‍ ഓരോ സ്ഥാനത്തേക്കും ശരിയായ വ്യക്തിയെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. അമേരിക്കന്‍ മലയാളി സമൂഹത്തിനായി സമയം മാറ്റിവെച്ച്, സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെയാണ് ഞാന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്,'' എന്നതാണ് ലീലാ മാരേട്ടിന്‍റെ നിലപാട്.

സംഘടനയുടെ ഭാവി ഐക്യത്തിലും സുതാര്യതയിലുമാണ് എന്ന വിശ്വാസത്തോടെ, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പുറം പൊതുനന്മ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. 'എനിക്ക് ഏത് ടീമിനൊപ്പവും പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഫൊക്കാനയുടെ അടുത്ത ഘട്ടത്തിന് ആവശ്യമായ അനുഭവവും കാഴ്ചപ്പാടും ഉള്ള ഏറ്റവും മികച്ച ടീമിനെയാണ് ഞാന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ടീമിലെ ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനപാരമ്പര്യം സമൂഹത്തിന് പരിശോധിക്കാവുന്നതാണ്,' എന്നതാണ് അവരുടെ അഭിപ്രായം.

ഈ കാഴ്ചപ്പാടിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ജോര്‍ജ് ഓലിക്കലിനെ ലീലാ മാരേട്ട് അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന സേവനപാരമ്പര്യമുള്ള ജോര്‍ജ് ഒലിക്കല്‍, സാമൂഹിക പ്രവര്‍ത്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ്. 33 വര്‍ഷത്തിലേറെ കാലമായി ഇന്ത്യന്‍-മലയാളി പ്രവാസി സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവര്‍ത്തനരീതികളും സംഘടനാ സംവിധാനങ്ങളും അടുത്തറിഞ്ഞ നേതാവാണ്.

ഫൊക്കാന നാഷണല്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ജോര്‍ജ് ഒളിക്കല്‍, റീജണല്‍ വൈസ് പ്രസിഡന്‍റ്, അസോസിയേറ്റ് ട്രഷറര്‍, നാഷണല്‍ സ്‌പെല്ലിംഗ് ബി കോ-കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ പമ്പ (Philadelphia Area Malayalee Aossciation) യുടെ സ്ഥാപക അംഗവും നാല് തവണ പ്രസിഡന്‍റുമായിരുന്ന അദ്ദേഹം സംഘടനാ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും നിര്‍ണായക പങ്കുവഹിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമാണ്. ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായും, ഐഒസി ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മുന്‍ ട്രഷററായും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്ക ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം മലയാള ഭാഷ, സാഹിത്യം, നാടകം, സിനിമ എന്നീ മേഖലകളിലും ജോര്‍ജ് ഒളിക്കല്‍ സജീവ സാന്നിധ്യമാണ്. നിരവധി മലയാളം നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം, മനീഷി നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

മലയാളം സംസ്‌കാരവും കലയും പുതുതലമുറയിലേക്ക് എത്തിക്കണമെന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഓലിക്കല്‍, അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഒരു സജീവ മുഖമാണ്. പ്രൊഫഷണല്‍ രംഗത്തും മികച്ച അനുഭവസമ്പത്തുള്ള അദ്ദേഹം ഫിലഡല്‍ഫിയ സിറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു. ശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസവും ഓര്‍ഗനൈസേഷണല്‍ മാനേജ്‌മെന്റിലെ പഠനവും അദ്ദേഹത്തിന്‍റെ ഭരണപരമായ കഴിവുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു.

ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജോര്‍ജ് ഓലിക്കല്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍ അംഗസംഘടനകളെ കൂടുതല്‍ ശക്തിപ്പെടുത്തുക, യുവജന-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുക, വടക്കേ അമേരിക്കയിലെ മലയാളി പൈതൃകം സംരക്ഷിക്കുക എന്നിവയാണ്. ലീലാ മാറേറ്റിന്‍റെ അഭിപ്രായത്തില്‍, 'ഫൊക്കാനയ്ക്ക് ഇന്ന് ആവശ്യമുള്ളത് അനുഭവവും ആത്മാര്‍ത്ഥതയും ഒരുമിച്ചുള്ള നേതൃത്വമാണ്. അത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് ജോര്‍ജ് ഓലിക്കല്‍.'അനുഭവവും പ്രവര്‍ത്തനപാരമ്പര്യവും സംഘടനാ പരിചയവും ഒരുമിക്കുന്ന ഒരു ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം എംപവറിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

K-Rail Survey

Tags : Leela Maret's Crucial Election

Recent News

Corehub Up