x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാർഡ തടാകക്കരയിൽ കാട്ടുതീ പടരുന്നു; വിനോദസഞ്ചാരികൾ കൂട്ടത്തോടെ ഒഴിഞ്ഞോടുന്നു

ജോസ് കുമ്പിളുവേലിൽ
Published: August 12, 2026 07:17 AM IST | Updated: August 12, 2026 07:17 AM IST

ഗാർഡ തടാകത്തിന്‍റെ  പടിഞ്ഞാറൻ തീരത്ത് കാട്ടുതീ

റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാർഡ തടാകത്തിന്‍റെ  പടിഞ്ഞാറൻ തീരത്ത് വൻ കാട്ടുതീ പടർന്നു പിടിക്കുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ടിഗ്നാലെ  മുനിസിപ്പാലിറ്റിയിലെ ഒൽസാനോ മേഖലയിലുള്ള വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയോടെ അതിശക്തമായ തീപിടുത്തമുണ്ടായത്.

രാത്രി 9:45 ഓടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം വലിയ രീതിയിൽ പടരുകയായിരുന്നു. തടാകക്കരയിലെ മലനിരകളിൽ നിന്ന് മീറ്ററുകളോളം ഉയർന്ന ജ്വാലകളും കട്ടിയുള്ള പുകയും കിലോമീറ്ററുകളോളം അകലെ നിന്ന് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

200ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 200ലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. പലരും അവധിക്കാലം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങി.

മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഫയർഫോഴ്സും സിവിൽ പ്രൊട്ടക്ഷൻ ടീമുകളും ഫയർ ഫൈറ്റിംഗ് വിമാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കടുത്ത ചൂടും വരൾച്ചയും

ഇറ്റലിയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗവും വരൾച്ചയുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. രാജ്യത്തെ ഏറ്റവും നീളമേറിയ പോ  നദിയിലെ ജലനിരപ്പ് ഗണ്യമായി കുറയുകയും ലാഗോ മാജിയോറെ തടാകം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Tags : Wildfire rages Garda Lake Deepika DeepikaNewspaper

Recent News

Corehub Up