x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്തിനെ കൈവിട്ട് ബിസിസിഐ; ഏകദിന ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തുന്നു


Published: April 30, 2026 10:32 PM IST | Updated: April 30, 2026 10:32 PM IST

ന്യൂഡൽഹി: ഐപിഎൽ 2026ലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. പന്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമെന്നാണ് സൂചന. ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് നായകനായ പന്തിന് ഈ ഐപിഎൽ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

ഐപിഎൽ 2026ൽ ലഖ്‌നൗ ടീമിനെ നയിക്കുന്ന പന്തിന് ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും തിളങ്ങാൻ കഴിഞ്ഞില്ല. 8 മത്സരങ്ങളിൽ നിന്ന് വെറും 189 റൺസ് മാത്രമാണ് പന്ത് നേടിയത്. ഇതോടെയാണ് സെലക്ടർമാർ പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കുന്നത്.

ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുന്ന സഞ്ജു സാംസൺ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ഇതിനോടകം രണ്ട് സെഞ്ച്വറികൾ നേടിയ സഞ്ജു, 8 മത്സരങ്ങളിൽ നിന്ന് 304 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 50-ന് മുകളിലാണ് സഞ്ജുവിന്‍റെ ശരാശരി.

ചീഫ് സെലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് പുതിയ ടീമിനെ ഒരുക്കുന്നത്. ഈ പ്ലാനിംഗിൽ കെ.എൽ. രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ സഞ്ജു സാംസൺ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തും.

ജൂൺ 14ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാകും സഞ്ജുവിന്‍റെ മടങ്ങിവരവ് ഉണ്ടാകുക എന്നാണ് സൂചന. ഏകദിന ക്രിക്കറ്റിൽ 56.67 എന്ന മികച്ച ശരാശരിയുള്ള സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പന്തിനെ ഏകദിനത്തിൽ നിന്ന് ഒഴിവാക്കുന്നതോടെ സഞ്ജുവിന് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags : Sanju Samson Rishab Pant Latest News

Recent News

Corehub Up