ഡ്യൂറൻഡ് കപ്പ് കിരീടവുമായി ആഹ്ലാദം പങ്കിടുന്ന ഈസ്റ്റ് ബംഗാൾ ടീം അംഗങ്ങൾ.
കോൽക്കത്ത: മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ പതിനേഴാം തവണയും ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.
വിംഗർ എഡ്മണ്ട് ലാൽറിൻഡിക്കെയുടെ ഹാട്രിക്ക് മികവിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തകർപ്പൻ ജയം. ഫൈനലിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 138 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ ബഗാനൊപ്പമെത്തി ഈസ്റ്റ് ബംഗാൾ.
തുടക്കത്തിൽ ബഗാൻ ആക്രമണത്തിൽ മേൽക്കൈ നേടിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ 10, 12 മിനിറ്റുകളിലെ ഗോൾ നേട്ടം അവരുടെ കളിയിലെ താളം തെറ്റിച്ചു.
പത്താം മിനിറ്റിൽ ലക്ഷ്യം കണ്ട ബിപിൻ സിംഗാണ് അവരുടെ സ്കോറിംഗിന് തുടക്കമിട്ടത്. 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ മൻവീർ സിങ് ബഗാനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാനായില്ല.
2004ലാണ് ഈസ്റ്റ് ബംഗാൾ ഇതിന് മുന്പ്് ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. 22 വർഷം മുന്‍പ് നടന്ന ഫൈനലിലും ബഗാനായിരുന്നു എതിരാളി.
Tags : EastBengal Winners DurandCup Football Sports