x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഒപ്പം നിന്ന് വലതുപക്ഷത്തിന് ആക്രമിക്കാൻ ആയുധം ഒരുക്കുന്നവർക്കെതിരേ ജാഗ്രത വേണം’ച കവി സച്ചിദാനന്ദനെതിരേ ആഞ്ഞടിച്ച് പിണറായി

വെബ്ഡെസ്ക്
Published: August 25, 2026 03:06 AM IST | Updated: August 25, 2026 03:06 AM IST

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂര്‍: കവി സച്ചിദാനന്ദന്‍റെ നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

യഥാർഥ ഇടതുപക്ഷമെന്നു പറഞ്ഞ് ഒപ്പം നിൽക്കുകയും വലതുപക്ഷത്തിന് ഇങ്ങോട്ട് ആക്രമിക്കാന്‍ ആയുധം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നവരെ നേരിടാൻ വലിയ ജാഗ്രത വേണമെന്നു പറഞ്ഞുകൊണ്ടു സച്ചിദാനന്ദന്‍റെ പേര് പറയാതെ വിമർശനം നടത്തുകയായിരുന്നു പിണറായി വിജയൻ. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ കുവൈറ്റ് കലാ ട്രസ്റ്റിന്‍റെ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു പിണറായി.

വലതുപക്ഷത്തിന്‍റെ ആക്രമണങ്ങളെ നേരിടാന്‍ ഇടതുപക്ഷത്തിനു വിഷമമൊന്നുമില്ലെന്ന് പിണറായി പറഞ്ഞു. എന്നാൽ ഇടതുപക്ഷവേഷമണിഞ്ഞുവന്ന് വലതുപക്ഷത്തിനു സേവനം ചെയ്തു കൊടുക്കുന്നവരെ ഏറെ കരുതലോടെ കാണണം. അവരുടെ ആക്രമണമാണ് കൂടുതല്‍ മാരകമാകുക.

കേരളത്തിൽ എൽഡിഎഫ് തുടർച്ചയായി ഭരിച്ചപ്പോൾ തുടർഭരണം നല്ലതല്ലെന്നു പറഞ്ഞ ഇടതുപക്ഷ വേഷമണിഞ്ഞവരുണ്ട്. കോൺഗ്രസ് തുടർച്ചയായി കേന്ദ്രം ഭരിച്ചപ്പോഴും പതിറ്റാണ്ടിലേറെയായി ബിജെപി കേന്ദ്രം ഭരിച്ചുവരുന്പോഴും ഇവർ ഇത്തരമൊരു അഭിപ്രായം നടത്തിയിട്ടില്ല. ഈ സമയങ്ങളിലെല്ലാംതന്നെ ഇവർ ഇവിടെത്തന്നെയുണ്ടായിരുന്നു.

തുടര്‍ഭരണം അപകടകരമാണെന്ന് അവരെ നോക്കി പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നോക്കി മാത്രമാണ് ഇത്തരം അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെ ഇടതുപക്ഷത്തോടുള്ള സ്‌നേഹംകൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ. ഇടതു പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ഇടതുപക്ഷക്കാരെന്ന് സ്വയം വിളിക്കുന്ന ചിലര്‍ ഇവിടെയുണ്ടാകുന്നുണ്ട്.

അവരെ പൊക്കികൊണ്ട് നടക്കാനും അവര്‍ക്ക് ഇല്ലാത്ത വിശ്വാസ്യത ചാര്‍ത്തിക്കൊടുക്കാനും ആളുകളുണ്ടാകുന്നു എന്നത് ആപത്കരമായ കാര്യമാണ്. കേരളത്തിന്‍റെ ഇടതുപക്ഷ മനസ് തകര്‍ക്കാന്‍ ഇടതുപക്ഷ തീവ്രവാദികള്‍ മുതല്‍ വലതുപക്ഷ പിന്തിരിപ്പന്മാര്‍ വരെ ഒരേ മനസോടെ പ്രവർത്തിച്ചിട്ടും സാധ്യമായില്ലെന്നത് ഇത്തരക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും പിണറായി പറഞ്ഞു.

കുവൈറ്റ് കല പ്രസിഡന്‍റ് എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എഴുത്തുകാരൻ ടി. പദ്മനാഭൻ, കെ.വി. സുമേഷ് എംഎല്‍എ, സി.എച്ച്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Tags : PoetSachidanandan PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up