x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്‍ 2026: ആദ്യജയം ആര്‍സിബിക്ക്‌


Published: March 29, 2026 01:34 AM IST | Updated: March 29, 2026 01:34 AM IST

ബംഗളൂരു: ആർസിബി അനായാസം... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്‍റി20 ക്രിക്കറ്റ് 19-ാം സീസണ്‍ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയം.

ആരാധക മനം കവർന്ന തുടക്കമായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്‍റെ വെടിക്കെട്ട് ബാറ്റിംഗിൽ 201 റണ്‍സ് സ്വന്തമാക്കി.

കൂറ്റനടിക്കിടയിലും ആർസിബിയുടെ അരങ്ങേറ്റ താരം ജേക്കബ് ഡഫി 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദേവദത്ത് പടിക്കലിന്‍റെയും വിരാട് കോഹ്‌ലിയുടെയും തകർപ്പൻ അർധസെഞ്ചുറി മികവിൽ ആർസിബി 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം സ്വന്തമാക്കി.

► കിംഗ് പൂരം

202 എന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗളൂരുവിന്‍റെ ആദ്യ വിക്കറ്റ് സ്കോർ ഒന്പതിൽ വീണു. ഫിൽ സോൾട്ട് (1) മടങ്ങി. പിന്നാലെയെത്തിയ ദേവദത്ത് പടിക്കൽ (26 പന്തിൽ 61 റണ്‍സ്), വിരാട് കോഹ്‌ലിക്കൊപ്പം (38 പന്തിൽ 69 റണ്‍സ്) തകർത്തടിച്ചതോടെ സണ്‍റൈസേഴ്സ് കളി കൈവിട്ടു. ഇരുവരും ചേർന്ന് സ്കോർ 8.4 ഓവറിൽ 110 റണ്‍സിലെത്തിച്ചശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാറും (12 പന്തിൽ 31 റണ്‍സ്) ആഞ്ഞടിക്കുന്നതിനിടയിൽ വിക്കറ്റ് നഷ്ടമാക്കിയെങ്കിലും ബംഗളൂരു ജയം അടുത്തെത്തിയിരുന്നു.

ജിതേഷ് ശർമ (0) നിരാശപ്പെടുത്തിയെങ്കിലും ടിം ഡേവിഡ് (10) കോഹ്‌ലിക്കൊപ്പം വിജയ റണ്‍ കുറിച്ചു. സണ്‍റൈസേഴ്സിനായി ആർക്കും ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. ഡേവിഡ് പെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജയദേവ് ഉനത്കത്തും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

► ഇഷാൻ കൊടുങ്കാറ്റ്

എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തു. നായകൻ ഇഷാൻ കിഷന്‍റെ തകർപ്പൻ അർധസെഞ്ചുറിയും (38 പന്തിൽ നിന്ന് 80 റണ്‍സ്) അവസാന ഓവറുകളിൽ അനികേത് വർമ (18 പന്തിൽ 43 റണ്‍സ്) നടത്തിയ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.

ഓപ്പണർമാരായ അഭിഷേക് ശർമയും (7) ട്രാവിസ് ഹെഡും (11) നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലുമായി ഓപ്പണർമാരെ ജേക്കബ് ഡഫി പുറത്താക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഢിയെ (1) പുറത്താക്കി കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള അരങ്ങേറ്റം ആഘോഷിച്ചു.

29-3ലേക്ക് തകർന്നടിഞ്ഞ ഹൈദരാബാദിനെ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.

ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി നാല് ഓവറിൽ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിനെ നേരിടും.

കോഹ്‌ലിക്ക്‌ അപൂർവ നേട്ടം

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ഗ്രൗണ്ടിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി.

2008 ഏപ്രിൽ 18ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച കോഹ്‌ലി ഇന്നും അതേ ടീമിനായാണ് കളിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ 19 വർഷമായി ഒരേ ടീമിനായി കളിക്കുന്ന ഏക താരവും കോഹ്‌ലിയാണ്.

K-Rail Survey

കുഞ്ഞു നായകൻ ഇഷാൻ

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നായകനായി യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ.

ഇന്നലെ ബംഗളൂവിനെതിരായ മത്സരത്തിൽ ടീമിനെ നയിക്കുന്പോൾ ഇഷാൻ കിഷന് 27 വയസും 253 ദിവസവുമാണ് പ്രായം.

ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാണ് ഇഷാൻ. സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് പിൻമാറിയതോടെയാണ് ഇഷാൻ കിഷൻ നായകനായത്. 2018ൽ 27 വയസും 244 ദിവസവും പ്രായമുള്ളപ്പോൾ ടീമിനെ നയിച്ച ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണാണ് ഈ പട്ടികയിൽ ഒന്നാമത്.

ശിഖർ ധവാൻ, മനീഷ് പാണ്ഡെ, ഭുവനേശ്വർ കുമാർ എന്നിവരാണ് ഇതിനുമുന്പ് സണ്‍റൈസേഴ്സിനെ നയിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

Tags : IPL 2026 first win RCB T20 cricket sunrisers hyderabad

Recent News

Corehub Up