Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebrations

Pathanamthitta

കോന്നി കൾച്ചറൽ ഫോറം ഓണാഘോഷം

കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഓണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററിന്‍റെ അധ്യക്ഷതയിൽ ഫോറം വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ ഓണസന്ദേശം നൽകി.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലേഖ വി. നായർ, ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ, കോന്നി ഓണം കോ-ഓർഡിനേറ്റർ എം.ബി. മാത്യു, കോന്നി ഓണം കൺവീനർ ജയൻ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, ജി. ശ്രീകുമാർ, എലിസബത്ത് അബു, പ്രദീപ് കുമാർ, അഭിലാഷ്, ചിത്ര രാമചന്ദ്രൻ, നവീൻ കോശി, ബിജു വട്ടക്കുളഞ്ഞി, ടി. ലിജ, അരുൺകുമാർ, സുജാത മോഹൻ എന്നിവർ പ്രസംഗിച്ചു.

District News

കർഷകമിത്രം വാർഷികവും ഓണാഘോഷവും നടത്തി

സുൽത്താൻ ബത്തേരി: കർഷകമിത്രം ഫാർമേഴ്സ് കന്പനിയുടെ വാർഷിക ജനറൽബോഡി യോഗവും ഓണാഘോഷവും ബത്തേരി അധ്യാപക ഭവനിൽ നടന്നു. ചടങ്ങുകൾ കർഷകമിത്രം രക്ഷാധികാരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. കർഷമിത്രം ഫാർമേഴ്സ് കന്പനിയുടെ കർഷകർക്കിടയിലെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച വിഷരഹിത ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി മാതൃകാപരമായ പ്രവർത്തനം നടത്താൻ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഏറ്റവും വലിയ ഉത്സവമായി ഓണാഘോഷം സമൂഹത്തെ കൂടുതൽ ഒത്തൊരുമയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച കർഷകരായി തെരഞ്ഞെടുത്ത പ്രസീദ് കുമാർ തയ്യിൽ, ബിചാരത്ത് കുഞ്ഞിരാമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ എ.കെ. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. കർഷക മിത്രത്തിന്‍റെ ഓണക്കിറ്റും ശ്രേയസിന്‍റെ ഓണസമ്മാനവും ചടങ്ങിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ നിർവഹിച്ചു.

കർഷകമിത്രം ചെയർമാൻ പി.എം. ജോയ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷിഫാനത്ത്, ഡയറക്ടർമാരായ ഡോ.പി. ലക്ഷ്മണൻ, വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാൽ, ജോർജ് യു. ജോണ്‍, വി. ഉമ്മൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.

District News

ഓണാഘോഷത്തിൽ അലിഞ്ഞ് നാടും നഗരവും

വട്ടിയൂർക്കാവ്: നെട്ടയം ഇരുകുന്നം റസിഡന്‍റ്സ് അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനംവട്ടിയൂർക്കാവ് സിഐ വി. അജീഷ് നിർവഹിച്ചു. ഓണക്കോടി, പെൻഷൻ, ചികിത്സാ സഹായം, കുടുംബാംഗങ്ങൾക്കുള്ള ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് എസ്. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി വിഷ്ണു എസ്. നായർ, അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ജയൻ, ട്രഷറർ മനോജ് എന്നിവർ പങ്കെടുത്തു. അസോസിയേഷനിലെ വനിതാവേദി പ്രവർത്തകർ അത്തപ്പൂക്കളം ഒരുക്കി.

വെള്ളറട : വെള്ളറട പോലീസ് സ്റ്റേഷനിലെ ഓണാഘോഷം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ മനോജ് ലഹരിക്കെതിരേ ബോധവത്കരണ സന്ദേശം നല്‍കി. അഡീഷണല്‍ എസ്ഐ അനില്‍, എഎസ്ഐ ജോസ്, റൈറ്റര്‍ ക്രിസ്റ്റഫര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങി സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു. പോലീസുകാരുടെ കുടുംബാംഗങ്ങളും അവരുടെ വിദ്യാര്‍ഥികളായ കുട്ടികളുടെയും വിവിധതരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി.

വെഞ്ഞാറമൂട്: കെജെയു വെഞ്ഞാറമൂട് മേഖല കമ്മിറ്റി ഓണഘോഷവും കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും ആശ വർക്കർമാർക്കും കെജെയു അംഗങ്ങൾക്കുമുള്ള ഓണാക്കോടി വിതരണവും നടത്തി. സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സലിം മൈലയ്ക്കൽ അധ്യക്ഷത വഹിച്ചു. മുൻ ഡി.കെ. മുരളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം അഖിൽ കവലയൂർ മുഖ്യാഥിതിയായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും മുതിർന്ന മാധ്യമ പ്രവർത്തകരേയും ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.വി. രാജേഷ്, കെജെയു ജില്ലാ പ്രസിഡന്‍റ് സതീഷ് ചന്ദ്രൻ, കെ. സതീഷ് ചന്ദ്രൻ, സെക്രട്ടറി എസ്.പി. രാകേഷ്, ട്രഷറര്‍ ടി. കൃഷ്ണ കുമാർ, സെന്‍റ് ജോൺസ് ചർച്ച് ഫാ. ജോസ് കിഴക്കേടത്ത്, എംഎകെ എഎം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ ഡയറക്ടർ നാസർ ഖാൻ, ചലച്ചിത്ര പിന്നണി ഗായകൻ വിഭു വെഞ്ഞാറമൂട്, നൗഷാദ് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ നൗഷാദ് മൈലയ്ക്കൽ, മേഖല സെക്രട്ടറി കെ. മുഹമ്മദ്‌ റാഫി, എക്സിക്യൂട്ടീവ അംഗങ്ങളായ ഫൈസൽ, ആദർശ്, റാഫി മുദാക്കൽ, ഷിബു അൽഫസ് പങ്കെടുത്തു.
തിരുവനന്തപുരം: ആയൂര്‍വേദ കോളേജ് ധര്‍മ്മാലയം റോഡില്‍ പ്രവര്‍ത്തിക്കുന്ന എമ്പയര്‍ ബില്‍ഡിംഗിലെ സ്ഥാപന കൂട്ടായ്മയുടെ ഓണാരവം തമ്പാനൂര്‍ കൗണ്‍സിലര്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി ജില്ലാ പ്രസിഡന്‍റ് കരകുളം രാജ് കുമാര്‍ അധ്യക്ഷത വഹിച്ചു. നടന്‍ ശിവമുരളി ഓണകേക്ക് മുറിച്ചു. പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതമാശംസിച്ചു. ജെ.എച്ച്. അസോസിയേറ്റ് സാരഥി ഹരികൃഷ്ണന്‍, ഭാരത് പവന്‍ ടെക്‌നോളജീസ് സാരഥി വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.

നെടുമങ്ങാട്: തണൽ കർഷക സ്വയംസഹായ സംഘത്തിന്‍റെ ഓണാഘോഷ പരിപാടികൾ ഓണക്കിറ്റ് നൽകിക്കൊണ്ട് ജി.ആർ. അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്‍റ് പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ഹരികുമാർ സ്വാഗതം പറഞ്ഞു, കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഓണവും ജെൻസികളും എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പി. ഹരികേശൻ നായർ കർഷകരെ ആദരിച്ചു. ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്‍റ് ആർ. അനിൽകുമാർ ഒരു പ്രസവത്തിൽ ജനിച്ച നാല് കുഞ്ഞുങ്ങൾക്ക് ഓണക്കോടി നൽകി. പി.എസ്. ശാന്തി, കെ. ഗിരീശൻ, ഡി. കുമാരി, ഷിബു അലക്സ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൂറിലധികം പേർക്ക് ഓണക്കിറ്റ് നൽകി.

നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഓണംമേള മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ജി. സ്റ്റ‌ീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. പ്രദീപ് നാരായണൻ, പഞ്ചായത്ത് പ്രസിഡന്‍റ് അഞ്ജന സജിത്ത്, വൈസ് പ്രസിഡന്‍റ് എസ്.കെ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ജിജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ. ജയമോഹനൻ, വി. വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. പ്രസന്നകുമാരി, നിഷ സജി കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർമാൻമാരായ എ.എസ്. ഷീജ, എ. നാസറുദീൻ, എ. ഷിബിന, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഇ.എസ്. കൃഷ്ണ കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. 29 ന് മേള സമാപിക്കും.
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് അമ്മമാർക്ക് ഓണപുടവ നൽകി ആദരിച്ചു. ട്രാവൻകൂർ സോഷ്യൽ ജസ്റ്റിസ് ആൻഡ് കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടി കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്‍റ് പാപ്പനംകോട് രാജൻ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ വട്ടിയൂർക്കാവ് രവി, എസ്.ആർ. കൃഷ്‌ണകുമാർ, ആർ. ബാലചന്ദ്രൻ നായർ, എൻ.പി. ഗീരിഷ്, വി.എസ്. രാജേഷ്, ജി.എസ്. പദ്മകുമാർ എന്നിവർ പങ്കെടുത്തു.

പോത്തൻകോട്: ശാന്തിഗിരി വൺ കണക്ട് ഓണാഘോഷത്തിന്‍റെ ഭാഗമായി ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തിനു കീഴിലുള്ള ശാന്തിഗിരി പ്യൂവർ വെജ് റസ്റ്റോറന്‍റ്, ഹാപ്പി സിപ്‌സ്, ടോട്ടൽ മാർട്ട് എന്നിവയെ ഏകോപിപ്പിച്ചുള്ള പുതിയ പതിപ്പിനു തുടക്കമായി. വി.കെ.എൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യനും പത്‌നി ലിസിയാമ്മ കുര്യനും ചേർന്നാണ് പുതിയ പതിപ്പിന്‍റെയും ഓണാഘോഷത്തിന്‍റെയും ഉദ്ഘാടനം നിർവഹിച്ചത്.
ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.വി. രാജേഷ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. ശാന്തകുമാരി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബിന്ദു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി. ഉഷ, കോലിയക്കോട് മഹീന്ദ്രൻ, എസ്. നസീജ ബീവി, ബി.എസ്. നൈജ, വർണ ലതീഷ്, പി.എസ്. ബിനു, എസ്. സുജാത, എസ്.വി. സിജി, ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി, മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.എം. റാഫി, കുതിരകുളം ജയന്‍, ടി.ആർ. അനിൽ കുമാർ, പൂലന്തറ കെ. കിരൺദാസ്, ജി. രാധാകൃഷ്ണൻ, ആർ. സഹീറത്ത് ബീവി, പൂലന്തറ ടി. മണികണ്ഠൻ തുടങ്ങിയവർ.

നെയ്യാറ്റിൻകര : കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റിലെ ജീവനക്കാർ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ നെയ്യാറ്റിൻകര പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. അസി. ട്രാൻസ്പോർട്ട് ഓഫീസർ കെ.ജി. സൈജു അധ്യക്ഷത വഹിച്ചു.
കൺട്രോളിംഗ് ഇൻസ്പെക്ടർ പി. വിനോദ്കുമാർ, ഡിപ്പോ എൻജിനിയർ ഷിബു, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ സുനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എൻ.കെ. രഞ്ജിത്ത്, സുപ്രണ്ട് രശ്‌മി രമേഷ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. അനീഷ്, എസ്ബി അജികുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾക്ക് എസ്.ജി. രാജേഷ്, വി.കെ. ലേഖ, എസ്. സുജ, കെ.പി. ദീപ, ആര്യ പ്രേമജ, ജി. ധന്യ, എം.എൻ. സതീഷ്, ജിനു തുടങ്ങിയവർ നേതൃത്വം നൽകി.

നെടുമങ്ങാട്: വെള്ളനാട് ടൗൺ ആട്ടോ ഡ്രൈവേഴ്സ് സൗഹൃദ അസോസിയേഷൻ വാർഷികവും ഓണാഘോഷവും കൊല്ലം ആർടിഒ കെ. അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ആർ സരിത്ത് രാജൻ സ്വാഗതം പറഞ്ഞു. കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു മുഖ്യാതിഥിയായി. ആര്യനാട് സിഇഐ സജിൻ ലൂയിസ്, കല്ലിംഗൽ മോട്ടേഴ്സ് എംഡി കല്ലിംഗൽ ഷെഫീക്ക്, സന്തോഷ് പാറശാല, മാധവൻ പിളള, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം : കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിന്‍റെ ഓണാഘോഷം സിഎസ്ഐ മുക്കോല പള്ളി വികാരി ഫാ. അലക്സ് ദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു, ഭരണസമിതി അംഗങ്ങളായ പി. മോഹനൻ, സി.എസ്. ഹരിചന്ദ്രൻ, തോട്ടം കാർത്തികേയൻ, എസ്.ആർ. സുജി, ഷാബു ഗോപിനാഥ്, മുജീബ് റഹ്മാൻ, ബിന്ദു ടീച്ചർ വൈഷ്ണവി, ആതിര, ബിജു, ബി ഗീതാദേവി എന്നിവർ പ്രസംഗിച്ചു.

വിതുര: ദൈവ പരിപാലന ദേവാലയ വിശ്വാസ പരിശീലന കമ്മീഷന്‍റെ നേതൃത്വത്തിൽ ഓണഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ബിസിസി ആനിമേറ്റർ രാജൻ, മദർ ജെട്രൂഡ് ആന്‍റണി, സിസ്റ്റർ ഷൈനി മാർട്ടിൻ, പ്രധാന അധ്യാപിക ഷീബ ജോയി, പിടിഎ പ്രസിഡന്‍റ് യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഓണപ്പാട്ട്, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.

നെയ്യാർ ഡാം ഓണം വാരാഘോഷം ഇന്നുമുതൽ

നെയ്യാർ ഡാം: വിനോദ സഞ്ചാരകേന്ദ്രത്തിലെ ഓണം വാരാഘോഷം 24നു കൊടിയേറും. 28ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപനം. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമവും സി.കെ.ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കും.

അമ്യൂസ്മെന്‍റ് പാർക്ക്, വിപണന മേള, കലാ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാത്രി എട്ടിനു വിൽക്കലാമേള, 26ന് വൈകുന്നേരം 6.30ന് കരോക്കെ ഗാനമേള, രാത്രി എട്ടിനു നാടകം. 27ന് രാത്രി എട്ടിനു ഗാനമേള, 28നു വൈകു ന്നേരം ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ ബാൻഡ്, രാത്രി ഒന്പതിന് ഗാനമേള. സമാപന ദിനമായ 29ന് ഉച്ചയ്ക്കു രണ്ടിനു കള്ളിക്കാട് ജംഗ്ഷനിൽ മ്യൂസിക് ഫ്യൂഷൻ, വൈകുന്നേരം നാലിനു സാംസ്കാരിക ഘോഷയാത്ര എന്നിവയുണ്ടാകും. മന്ത്രി പി.സി. വിഷ്ണുനാഥ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം ആറിനു നെയ്യാർ ഡാമിൽ കരോക്കെ ഗാനമേള, രാത്രി 8.30ന് ലൈവ് മ്യൂസിക് ആൻഡ് ഡി.ജെ.എക്സ്പീരിയൻസ് എന്നിവയും ഉണ്ടായിരിക്കും.

 

District News

ചക്കിട്ടപാറ സ്കൂളിൽ ഓണാഘോഷം വേറിട്ട അനുഭവമായി

ചക്കിട്ടപാറ: ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് എൽപി സ്കൂളിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിച്ച് വിപുലവും വ്യത്യസ്തവുമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കളികളും ഓണസദ്യയും ഒപ്പം സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരെയും മുതിർന്നവരെയും ആദരിക്കുകയും അവർക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.
വിദ്യാലയത്തിലെ കുട്ടികളുടെ മുത്തശ്ശീ മുത്തശ്ശന്മാരെയും പ്രത്യേകമായി ആദരിച്ചു. പൂർവ അധ്യാപികയായ ത്രേസ്യാമ്മ കൊയിലിടം പഴയകാല ഓണത്തിന്‍റെ ഓർമകൾ പങ്കുവച്ചു.

സ്കൂൾ മാനേജർ ഫാ. ജേക്കബ് കപ്പലുമാക്കൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, വാർഡ് മെമ്പർ ബിന്ദു ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി മനോജ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കോടേരി, ഹെഡ്മിസ്ട്രസ് ദീപ മാത്യു,പിടിഎ പ്രസിഡന്‍റ് കെ.ജി. രമേശ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ബിപിൻ ജോർജ്, ഇ.പി. നുസ്രത്ത്, അലൻ റോയ്, പി. ശിൽപ, മെറിൻ ജോർജ്, സിസ്റ്റർ ദീപ, അലോണ ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.

District News

ഘോഷയാത്രയോടെ നഗരത്തിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം

കൊല്ലം : ഘോഷയാത്രയോടെ കൊല്ലം കോര്‍പറേഷന്‍റെ ഓണാഘോഷത്തിനു തുടക്കമായി. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മന്ത്രി ബിന്ദു കൃഷ്ണ ഫ്‌ളാഗ് ഓഫ് ചെയ്തു.
കേരളത്തിന്‍റെ തനിമ വിളിച്ചോതുന്ന വിവിധതരം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു.

മേയര്‍ എ.കെ. ഹഫീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, വിഷ്ണു മോഹന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ജീവനക്കാര്‍, കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തു.

കൊല്ലം കെഎസ്ആര്‍ടിസിക്ക് സമീപം നിന്നാരംഭിച്ച് ചിന്നക്കട വഴി സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ഘോഷയാത്ര സമാപിച്ചു. ഘോഷയാത്ര ചിന്നക്കടയിലെത്തിയതോടെ ചെറുമഴ പെയ്തത് പങ്കെടുത്തവരെ ബുദ്ധിമുട്ടിച്ചു. മഴ മാറിയതോടെ ഘോഷയാത്ര ക്രമപ്രകാരം മുന്നോട്ടുനീങ്ങി.

District News

നഗരസഭയിൽ ഓണാഘോഷം തകർത്തു

വൈക്കം: വൈക്കം നഗരസഭാ ഓണാഘോഷം "തകർത്തോണം' അക്ഷരാർഥത്തിൽ തട്ടുപൊളിപ്പനായി. നഗരസഭാ കാര്യാലയത്തിനു മുന്നിൽ വർണപ്പകിട്ടേറിയ പൂക്കളം തീർത്ത് തുടങ്ങിയ ഓണാഘോഷം നഗരസഭാ വനിതാ കൗൺസിലർമാരുടെ തിരുവാതിര, ജീവനക്കാരുടെ നാടൻപാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ നടന്നു.

ഉച്ചയ്ക്കുശേഷം കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്ത വടംവലിയോടെയാണ് ഓണാഘോഷത്തിന് സമാപനമായത്. നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കുമൊപ്പം ഓണസദ്യ കഴിച്ച കെ. ബിനിമോൻ എംഎൽഎയും നഗരസഭാ ചെയർമാൻ അബ്‌ദുൾസലാം റാവുത്തറും വൈക്കം നിവാസികൾക്ക് ഹൃദ്യമായ ഓണാശംസകളും നേർന്നു.

District News

പുന്നത്തുറ സെന്‍റ് ജോസഫ് എൽപി സ്കൂളിൽ ഓണാഘോഷം

പുന്നത്തുറ: സെന്‍റ് ജോസഫ് എൽപി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ഗീത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപുറം, പഞ്ചായത്ത് അംഗം ആലീസ് രാജു, പ്രധാന അധ്യാപിക കുഞ്ഞുമോൾ ആന്‍റണി, ബെന്നി പുന്നത്തൂർ, കുഞ്ഞുമോൻ വടക്കേ മരങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ, രക്ഷിതാക്കളുടെ തിരുവാതിര, വിവിധതരം കലാപരിപാടികൾ, എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും ഓണസദ്യയുമുണ്ടായിരുന്നു.

District News

ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും ഓണസദ്യ തിരക്കില്‍

സുല്‍ത്താന്‍ ബത്തേരി: അത്തം പിറന്നോടെ ഹോട്ടലുകളും കാറ്റിംഗ് യൂണിറ്റുകളും ഓണസദ്യ തിരക്കില്‍. കാറ്ററിംഗ് യൂണിറ്റുകളിലും ഹോട്ടലുകളിലും രാവിലെ 10ന് ഓണസദ്യ പാര്‍സല്‍ സര്‍വീസ് ആരംഭിക്കും.

ഹോട്ടലുകളില്‍ ഉച്ചയ്ക്ക് 12 ഓടെ സദ്യ വിളമ്പാന്‍ തുടങ്ങും. പുലര്‍ച്ചെ നാലിന് ഒരുക്കം തുടങ്ങിയാലേ രാവിലെ 10 ആകുമ്പോഴെക്കും പാര്‍സലായി സദ്യ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയൂവെന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഓണസദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പറയുന്നു.

ഹോട്ടലില്‍ എത്തി സദ്യയുണ്ണുന്നതിലും ആളുകള്‍ക്ക് താത്പര്യം പ്രത്യേക ഓണ വൈബുള്ള സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു കഴിക്കാനാണ്. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിലാണ് ലഭ്യമാക്കുന്നത്. ഒരാള്‍ക്കുള്ള ഓണസദ്യക്ക് 250 മുതല്‍ 600 വരെ രൂപയാണ് വില. വിഭവങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വിലയും വര്‍ധിക്കും. തിരുവോണദിവസം നിരക്ക് ഇപ്പോഴുള്ളതിലും കൂടുതലാകും. ഓണസദ്യയില്‍ ഒഴിച്ചുകൂടാത്തതാണ് തൂശനില. ഒരു തൂശനിലയ്ക്ക് രണ്ടര രൂപയാണ് വില.

District News

ലുലുവിൽ നിറപ്പകിട്ടേകി ഓണാഘോഷം

കോഴിക്കോട്: മലബാറിലെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ലുലുമാളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപടികളാണ് ഓഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിലായി മാളിൽ അരങ്ങേറുന്നത്. ഇന്നലെ തിരുവാതിര, പുലിക്കളി എന്നിവ അരങ്ങേറി.

22ന് അക്കോസോമാനിയാക്കിന്‍റെ സംഗിതവിരുന്ന്, 23ന് പായസ പെരുമ, 25ന് കുട്ടി മാവേലി, 26തിരുവോണ ദിനത്തിൽ മെഗാ കേരള ആർട്ട് ഫ്യൂഷൻ, 27ന് ശിങ്കാരിമേളം, 28ന് ബാൻഡ് പെർഫോമൻസ് എന്നിവ അരങ്ങേറും.

ഏറ്റവും മികച്ച വിലയിൽ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവവും തുടരുകയാണ്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്‌ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.

District News

തൃക്കാക്കര നഗരസഭയിലും ജില്ലാപഞ്ചായത്തിലും ഓണാഘോഷം

കാക്കനാട്: തൃക്കാക്കര നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയ്ക്കു പുറമെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടത്തിയ തിരുവാതിര, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികളും ശ്രദ്ധേയമായി.

ജില്ലാ പഞ്ചായത്ത് ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹാബലിയെ വരവേൽക്കാൻ വനിതകളുടെ ശിങ്കാരിമേളവും ശ്രദ്ധേയമായി. അത്തപ്പൂക്കളം, മിഠായി പെറുക്കൽ സുന്ദരിക്കു പൊട്ടുതൊടൽ, വടംവലി, പഴയ സിനിമാ ഗാനാവതരണം എന്നീയിനങ്ങളിൽ മത്സരവും നടന്നു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, സൂപ്രണ്ടുമാരായ പി.എൻ. പ്രസാദ്, ശ്രീകാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തൃക്കാക്കരയിലെ ഓണാഘോഷ പരിപാടികൾ നഗരസഭാചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, നഗരസഭാ കൗൺസിലർമാർ എന്നിവരും സംബന്ധിച്ചു. മുനിസിപ്പൽ അങ്കണത്തിൽ വനിതാ ജീവനക്കാരും വനിതാ കൗൺസിലർമാരും പങ്കെടുത്ത തിരുവാതിരയ്ക്കു പുറമെ നാടൻപാട്ടും അരങ്ങേറി. രണ്ടായിരത്തോളം പേർക്കായി വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. തൃക്കാക്കരയിലെ ഓണാഘോഷം വിവിധ പരിപാടികളോടെ 31 ന് സമാപിക്കും.

District News

കുമ്പളങ്ങിയിൽ ഓണാഘോഷത്തിന് കയാക്കിംഗ് മത്സരവും

ഫോർട്ടുകൊച്ചി: നാല് ദിവസം നീണ്ടുനില്ക്കുന്ന ഓണാഘോഷങ്ങൾക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് ഒരുങ്ങി. അന്തരാഷ്ട്ര കയാക്കിംഗിന് തയാറെടുക്കാൻ പറ്റുന്ന തരത്തിലുള്ള മത്സര രീതിയാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറുപ്പശേരി പറഞ്ഞു.


23 ന് രാവിലെ ഒന്പതിന് ഓണ പതാക ഉയർത്തൽ, വൈകുന്നേരം അഞ്ചിന് കുമ്പളങ്ങി പാർക്കിൽ ടൂറിസം ഓണാഘോഷ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിക്കും. ഹൈബി ഈഡൻ എംപി, മുഹമ്മദ് റിയാസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പൂക്കള മത്സരം, പായസ മേള, വൈദ്യുത ദീപാലങ്കാര മത്സരങ്ങളും ഉണ്ടാകും. 24 ന് വിദേശികളും സ്വദേശികളും ചേർന്നുള്ള സൗഹൃദ വടംവലി മത്സരവും 25 ന് കുമ്പളങ്ങി സൗത്ത് കാട്ടിക്കോനാട്ട് സ്ലൂയിസിൽ നിന്നാരംഭിച്ച് എഴുപുന്ന പാലത്തിന് സമീപം സമാപിക്കുന്ന കയാക്കിംഗ് മത്സരവും ഉണ്ടാകും. 26 ന് വൈകിട്ട് കൈകൊട്ടിക്കളി, തിരുവാതിര, നാടൻ പാട്ടും ഫ്യൂഷൻ ഷോയും സമാപന സമ്മേളനവും നടക്കും. സമ്മേളനം മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ഷാജി കുറുപ്പശേരി,ജനറൽ കൺവീനർ ജോൺ പഴേരി, വൈസ് പ്രസിഡന്‍റ് മാർഗരേറ്റ് ലോറൻസ്, ബാങ്ക് പ്രസിഡന്‍റ് നെൽസൺ കോച്ചേരി, പഞ്ചായത്തംഗങ്ങളായ ടെസി ജേക്കബ്, ടി.ഡി. സജീവൻ, ഗോപി കാരക്കോടത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഓണാഘോഷം: സുരക്ഷയ്ക്ക് 1,500 ഓളം പൊലിസുകാര്‍

കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ വന്‍ സുരക്ഷ ഒരുക്കി പൊലിസ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും ഗതാഗത ക്രമീകരണങ്ങള്‍ക്കുമായി 1,500 ഓളം പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ വിന്യസിക്കും.

സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്‍റെ നിര്‍ദേശപ്രകാരം ഡിസിപിമാരായ അരുണ്‍ കെ. പവിത്രന്‍, അശ്വതി ജിജി എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം, എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, മട്ടാഞ്ചേരി, ട്രാഫിക് ഈസ്റ്റ്, വെസ്റ്റ്, മറ്റ് അസിസ്റ്റന്‍റ് കമ്മിഷണര്‍മാരുടെ കീഴില്‍ 20 ഓളം ഇന്‍സ്‌പെക്ടര്‍മാര്‍, 160 ഓളം സബ് ഇന്‍സ്‌പെക്ടർമാർ, അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 80 ഓളം വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍, 900 ത്തോളം സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍, 80 ഓളം സ്‌പെഷല്‍ ഷാഡോ ടീം, 30 ഓളം ഡാന്‍സാഫ് ടീം (തുഫാന്‍ സ്‌ക്വാഡ്), ഇന്‍റലിജന്‍റ്സ് കളക്ഷന്‍ ടീം, ഡിജിപി യുടെ ഒരു കമ്പനി സായുധ പൊലിസ് ഉള്‍പ്പെടെയുള്ള പൊ ലിസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. പട്രോളിംഗിനായി 24 കണ്‍ട്രോള്‍ റൂം വെഹിക്കിള്‍, നാല് പിങ്ക് പട്രോള്‍, ഒരു ഹൈവെ പട്രോള്‍ ഉള്‍പ്പടെയുളള വാഹനങ്ങള്‍ സ്‌റ്റേഷന്‍ പട്രോളിംഗ് വാഹനങ്ങള്‍ക്കു പുറമെ അധികമായി സിറ്റിയിലെ ഓണഘോഷവുമായി ബന്ധപ്പെട്ട് വാഹന പരിശോധനയ്ക്ക് നിയോഗിക്കും.

സിറ്റിയിലെ 102ഓളം തിരക്കേറിയ പ്രധാന സ്ഥലങ്ങളിലും ശക്തമായ പൊലിസ് പിക്കിറ്റിംഗ് ഏര്‍പ്പെടുത്തും. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ബാറുകളിലും പരിശോധന ഏര്‍പ്പെടുത്തും. കൊച്ചി സിറ്റി പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ പരാമാവധി ഉപയോഗപ്പെടുത്തേണ്ടതും റോഡ് സൈഡുകളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കി സിറ്റിയിലെ നിലവിലുള്ള ലഭ്യമായ 92 ഓളം പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. റോഡ് സൈഡിലെ അലക്ഷ്യമായുളള പാര്‍ക്കിംഗിനെതിരെ ശക്തമായ നിയമനടപടിള്‍ സ്വീകരിക്കും. ഏതെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാല്‍ 112 എന്ന എമര്‍ജന്‍സി നമ്പറിലും ലഹരി ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ 9995966666 എന്ന നമ്പറിലും അറിയിക്കേണ്ടതാണ്.

District News

ഓണാഘോഷം കളറാക്കാന്‍ പൂ വിപണി സജീവം

തൊടുപുഴ: ഓണാഘോഷം വര്‍ണാഭമാക്കാന്‍ പൂ വിപണി സജീവം. പതിവുപോലെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തവണയും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ചിങ്ങത്തിലെ വിവാഹസീസണ്‍ കൂടി കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ വിപണിയില്‍ പൂവില ഉയര്‍ന്നുതുടങ്ങി.

തമിഴ്‌നാട്ടിലെ തോവാള, ശീലയംപെട്ടി, മാട്ടുത്താവണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വന്‍തോതില്‍ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.

വിവിധ വര്‍ണങ്ങളിലുള്ള പൂക്കളാണ് ഓണക്കാലത്തെ നിറപ്പകിട്ടാക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ ബന്തി, അരളി, ജമന്തി, റോസ്, കോഴിപ്പൂവ്, വാടാമുല്ല എന്നിവയെല്ലാം വില്‍പ്പനയ്ക്ക് തയാറാണ്. രണ്ടു നിറങ്ങളിലുള്ള ബന്തിക്ക് 180 മുതല്‍ 200 വരെയാണ് വില. അരളി -400, വാടാമല്ലി - 250 മുതല്‍ 260 വരെ, റെഡ് റോസ് 300-350, റോസ് - 300, മുല്ല മുഴത്തിന് 40-45, വെള്ള ജമന്തി- 600 എന്നിങ്ങനെയാണ് നിലവിലെ വില. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

ഇതരസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നു കുറഞ്ഞ വിലയ്‌ക്കെടുക്കുന്ന പൂക്കള്‍ ഇടനിലക്കാര്‍ മുഖേന കേരളത്തിലെത്തുമ്പോള്‍ വില പതിന്‍മടങ്ങാകും. ഓണത്തിന് ആവശ്യക്കാരേറെയായതിനാല്‍ പറയുന്ന വിലയ്ക്കാണ് വിപണിയില്‍ പൂക്കളുടെ വ്യാപാരം നടക്കുന്നത്. തമിഴ്‌നാടിന്‍റെ അതിര്‍ത്തി ജില്ലകളില്‍നിന്ന് ഒട്ടേറെ വാഹനങ്ങളില്‍ കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഓണക്കാലത്ത് പൂക്കളുടെ വിപണി സാധ്യത കണക്കിലെടുത്ത് നേരത്തേ ജില്ലയില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത്തരത്തിലുള്ള കൃഷി കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാല്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതല്‍ തിരുവോണം വരെ പൂക്കള്‍ വാങ്ങാനായി ആവശ്യക്കാരേറും. അത്തപ്പൂക്കളം ഒരുക്കാനും ഓണക്കച്ചവടത്തിനായി വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കാനുമാണ് പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അത്തം മുതല്‍ പൂക്കളമൊരുക്കിത്തുടങ്ങും. ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മല്‍സരങ്ങളും നടക്കും.

District News

ഓണാഘോഷം: നാടും നഗരവും ഒരുങ്ങി

പരിയാപുരം മാതൃവേദി

അങ്ങാടിപ്പുറം: സീറോ മലബാർ മാതൃവേദി പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി യൂണിറ്റിന്‍റെ ഓണാഘോഷ പരിപാടികൾ ഫൊറോന വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റീന പുതുപ്പറന്പിൽ, ആനിമേറ്റർ സിസ്റ്റർ മെർലിൻ, സിസിലി വെട്ടം, മരിയ പുത്തൻപുരക്കൽ, മെറ്റിൽഡ മുക്കാട്ട്, ജിൻസി തൂന്പുങ്കൽ, ലിസമ്മ കിളിയംപറന്പിൽ, സ്വപ്ന കിഴക്കേവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

അംഗങ്ങൾ ഒത്തുചേർന്ന് പൂക്കളം ഒരുക്കി. ബോൾ പാസിംഗ്, ബലൂണ്‍ റേസ്, തിരി കത്തിക്കൽ എന്നീ മത്സരങ്ങൾക്കുശേഷം ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവയും അരങ്ങേറി. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം

തച്ചിങ്ങനാടം: തച്ചിങ്ങനാടം ചന്ദ്രൻ സ്മാരക ഗ്രന്ഥാലയം ഓണം ആഘോഷിച്ചു. സാഹിത്യകാരൻ പി.ജി.നാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്‍റ്് കെ. നാരായണൻ അധ്യക്ഷനായിരുന്നു.

വൈസ് പ്രസിഡന്‍റ്് എസ്.വി. മോഹനൻ, പഞ്ചായത്ത് മെംബർ ഷൈനി കാട്ടിലാഞ്ചേരി, സെക്രട്ടറി സി.പി. നജ്മ, സി.പി. രാംമോഹൻ, ജിതീഷ് എന്നിവർ പ്രസംഗിച്ചു. പി. രാജീവ്, ടി. മുരളി, പി.ടി. മഞ്ജുഷ, എം. ഷജിന, എം. നിഷ, സി. വിസ്മയ എന്നിവർ ഗാനങ്ങളാലപിച്ചു.ഗ്രന്ഥാലയം വനിതാവേദിയുടെ തിരുവാതിരക്കളിയും കുട്ടികൾക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.

ആനമങ്ങാട് സഹകരണ ബാങ്ക് ഓണച്ചന്ത

ആനമങ്ങാട്: ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് കണ്‍സ്യൂമർഫെഡുമായി സഹകരിച്ച് സഹകരണ ഓണം വിപണി ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്‍റ് ടി. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മ സി.കെ. അബ്ദുൾ റഫീഖ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.കെ. അൻവർ, ഭരണസമിതി അംഗങ്ങളായ പി. ശശിധരൻ നായർ, സി. സയിദ് ഉമ്മർ, ടി.പി. സേതുമാധവൻ, പി. അബ്ദുൾ ഹമീദ്, കെ.പി. വസന്തകുമാരി, കെ.എം. സുഹറ, ജീവനക്കാരായ ബി. നസീർ ബാബു, കെ. ഷൗക്കത്തലി, ഇ.പി. അയ്യൂബ്, പ്രശാന്ത്, സാലിഹ്, സുഭാഷ്, രാധാകൃഷ്ണൻ, ജമാലുദീൻ, ഉണ്ണിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

അമരന്പലം കൺസ്യൂമർഫെഡ്

പൂക്കോട്ടുംപാടം: കണ്‍സ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണി അമരന്പലം പഞ്ചായത്തിൽ തുടക്കമായി. വനിതാ സഹകരണ സംഘത്തിന്‍റെ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. അഫീഫ നിർവഹിച്ചു. വനിതാ സഹകരണസംഘം പ്രസിഡന്‍റ് പി.വി. ശ്യാമള അധ്യക്ഷയായിരുന്നു. സംഘം സെക്രട്ടറി കെ.പി. ഉഷാദേവി പി. ശിവാത്മജൻ, വി.കെ. അനന്തകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ പി.സി. നന്ദകുമാർ, പി.ടി. മോഹൻദാസ്, പി. വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

മൂത്തേടത്ത് ചെണ്ടുമല്ലിത്തോട്ടം

എടക്കര: ഓണക്കാലത്ത് വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്ക് വർണചാരുത പകർന്ന് മൂത്തേടത്തെ ചെണ്ടുമല്ലിത്തോട്ടം. മൂത്തേടം പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിൽ ഒന്നാം വാർഡ് മരത്തിൻകടവിൽ തയാറാക്കിയിട്ടുള്ള ചെണ്ടുമല്ലി തോട്ടത്തിൽനിന്നുള്ള പൂക്കളിപ്പോൾ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളിൽ നിറഞ്ഞു തുടങ്ങി.

ഒരേക്കറിലാണ് മിന്നു ജിഎൽജിയുടെ കീഴിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു പൂകൃഷി. കുടുംബശ്രീ അംഗങ്ങളായ റസീന, ശമീമ, ഫൗസിയ, ജലജ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തോട്ടത്തിന്‍റെ പരിപാലനം.

കഴിഞ്ഞ ദിവസം അത്തം നാളിനോടനുബന്ധിച്ച് നടന്ന പൂക്കളുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം സന്ദർശിക്കാനും ആളുകൾ എത്തിത്തുടങ്ങി. സിഡിഎസ് പ്രസിഡന്‍റ് ഉഷ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.പി. അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.പി. റഷീദലി, കൊരന്പയിൽ സുബൈദ, എം. റസിയമോൾ, മറ്റു പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി വിജയകല, ബ്ലോക്ക് കോ ഓർഡിനേറ്റർ സ്മിഷ നായർ, ഉമ്മുതമീമ, അക്കൗണ്ടന്‍റ് റഹീന എന്നിവർ സംബന്ധിച്ചു.

Kerala

ഓണനിറവിൽ ഒരുമിച്ച് കേരളം; പ്രമുഖരുടെ സാന്നിധ്യം

തിരുവനന്തപുരം : ഓണനിറവിൽ ഒരുമിച്ച് കേരളം. മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷത്തിൽ പ്രമുഖരുടെ സാന്നിധ്യം നിറഞ്ഞുനിന്നു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ഓണസംഗമത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മുഖ്യമന്ത്രി വി.ഡി.സതീശൻ നേതൃത്വം നൽകി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി .കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, പി .സി .വിഷ്ണുനാഥ്, എ. പി. അനിൽ കുമാർ, ടി .സിദ്ദിഖ്, .കെ. എ തുളസി, ബിന്ദു കൃഷ്ണ, ഒ. ജെ. ജനീഷ്, എൻ. ഷംസുദ്ദീൻ, കെ .എം. ഷാജി, പി .കെ. ബഷീർ, വി .ഇ. അബ്ദുൾ ഗഫൂർ, , ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ,

രാഷ്‌ട്രദീപിക മാനേജിംഗ് ഡ‍യറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഒ. രാജഗോപാൽ, ബിനോയ് വിശ്വം, അടൂർ ഗോപാലകൃഷ്ണൻ, മറിയാമ്മ ഉമ്മൻ ചാണ്ടി, കോവിൽമല രാമൻ രാജ മന്നാൻ, നാഞ്ചിയമ്മ, ചെറുവയൽ രാമൻ, ഗോകുലം ഗോപാലൻ, സൂര്യ കൃഷ്ണമൂർത്തി, സ്വാമി സച്ചിദാനന്ദ, ഗുരുരത്‌നം ജ്ഞാനതപസ്വി, ബിഷപ് ഡോ. പ്രിൻസ്റ്റൺ ബെൻ, ബിഷപ് മാത്യുസ് മാർ സിൽവാനോസ്, ബിഷപ് ഡോ. ഡി സെൽവരാജൻ, ഡോ. തിയഡോഷ്യസ് മാർത്തോമാ, പാളയം ഇമാം വി. വി. സുഹൈബ് മൗലവി, കലാ, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Business

വണ്ടർലാ കൊച്ചിയിൽ ഓണാഘോഷവും ടിക്കറ്റ് ഓഫറും

കൊച്ചി: വണ്ടർലാ കൊച്ചിയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. 30 വരെ നീളുന്ന ആഘോഷത്തിൽ സന്ദർശകർക്ക് കേരള തനിമയാർന്ന കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, ഡിജെ സെഷനുകൾ, വണ്ടർലായുടെ ആവേശകരമായ റൈഡുകൾ എന്നിവ ആസ്വദിക്കാം.

ചിക്കുവും കുടുംബവും അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്, വേവ്പൂൾ ഡിജെ സെഷനുകൾ, പരമ്പരാഗത ഓണച്ചമയങ്ങൾ എന്നിവയുമുണ്ട്. 26 മുതൽ ആഘോഷത്തിന്‍റെ അവസാനദിവസം വരെ മഹാബലിയും വാമനനും അണിനിരക്കുന്ന ഓണഘോഷയാത്രയും നടക്കും. മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥകളി, ചെണ്ടമേളം, മുത്തുക്കുടകളുടെ അകമ്പടിയോടെയുള്ള പുലിക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടാകും.

ഓണാഘോഷങ്ങളുടെ ഭാഗമായി വണ്ടർലാ കൊച്ചി പ്രത്യേക ടിക്കറ്റ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.30 വരെ ലഭ്യമാകുന്ന ഓഫറിൽ പ്രവേശന ടിക്കറ്റുകൾ 999 രൂപ മുതൽ ലഭിക്കും. പരിമിതമായ ടിക്കറ്റുകൾക്കാണ് ഓഫർ. ടിക്കറ്റുകൾ മുൻകൂട്ടി bookings. wonderla.com എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളിലും ടിക്കറ്റുകൾ ലഭിക്കുമെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി അറിയിച്ചു. ഫോൺ: 0484-3514001, 75938 53107.

District News

ജില്ലാതല ഓണാഘോഷം; ദിവസവും കലാപരിപാടികള്‍

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി 24 മുതല്‍ 28വരെ ദിസവവും വൈകുന്നേരം തിരുനക്കര മൈതാനത്ത് കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

വിവിധ വകുപ്പുകളും സംഘടനകളും സാസ്‌കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു.

24ന് വൈകുന്നേരം സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്‍റണി, മന്ത്രി മോന്‍സ് ജോസഫിന്‍റെ പ്രതിനിധി അഡ്വ. ജെയ്‌സണ്‍ ജോസഫ്, കോട്ടയം ആര്‍ഡിഒ നിജു ജേക്കബ്, തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

District News

മൂവാറ്റുപുഴയിലെ ഓണാഘോഷം 22 മുതല്‍

മൂവാറ്റുപുഴ: പുഴകള്‍ ചേരുന്നിടത്ത് ചരിത്രം പിറക്കുന്ന ഓണം എന്ന സന്ദേശവുമായി വള്ളംകളിയും ഹെലികോപ്റ്റര്‍ ആകാശ പുഷ്പവൃഷ്ടിയുമുള്‍പ്പടെ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ. നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും നേതൃത്വത്തിലാണ് ത്രിവേണിയോണം 2026 സംഘടിപ്പിക്കുന്നത്.

22 മുതല്‍ 27 വരെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്‍റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തിന് ശേഷം നഗരത്തില്‍ വീണ്ടും വള്ളംകളി മത്സരം തിരികെയെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. 22ന് രാവിലെ 10ന് ടൗണ്‍ഹാളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിരുവാതിര, വടംവലി, പൂക്കള മത്സരം, പുലികളി എന്നിവയ്ക്ക് പുറമെ അലങ്കരിച്ച ടുവീലറുകളിലുള്ള പ്രച്ഛന്നവേഷ റൈഡും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം കുടുംബസംഗമവും ഫ്യൂഷന്‍ പെര്‍ഫോമന്‍സും.

23ന് യുവജനങ്ങള്‍ക്കായി ജെന്‍സി ഓണം എന്ന പേരില്‍ സ്വകാര്യ ബസ് സ്റ്റാൻഡില്‍ കസവ് ഫാഷന്‍ഷോയും ഡിജെ പാര്‍ട്ടിയും അരങ്ങേറും. 27നാണ് പ്രധാന ആകര്‍ഷണമായ വള്ളംകളിയും ഹെലികോപ്റ്റര്‍ ടൂറിസവും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ മൂവാറ്റുപുഴ ലതാപാലത്തിന് സമീപമാണ് വള്ളംകളി മത്സരം. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതു മുതല്‍ ഹെലികോപ്റ്റര്‍ ടൂറിസം ആരംഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരാള്‍ക്ക് 4,500 രൂപ നിരക്കില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാം. കൂടാതെ വള്ളംകളി സമയത്ത് ആകാശത്തുനിന്നും പൂക്കള്‍ വിതറുന്ന ഫ്ലവര്‍ ഡ്രോപ്പിംഗും ഉണ്ടായിരിക്കും. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സി.എം. ഷുക്കൂര്‍, പി. രജിത, അസം ബീഗം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

District News

ഓണാഘോഷവും കുടുംബസംഗമവും നടത്തി

 

മറവൻതുരുത്ത്: 1406-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്‍റ് പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രിസിഡന്‍റ് വി.എസ്. കുമാർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, ഭാരവാഹികളായ എൻ .മധു, എസ്.യു. കൃഷ്ണകുമാർ, കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി. വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണ പണിക്കർ, ഖജാൻജി ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ നെടുമ്പള്ളി, വനിതാ സമാജം പ്രസിഡന്‍റ് സരസമ്മ, സെക്രട്ടറി ലിഷ ബിനു, ഗീത അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

District News

നഗരത്തിലെ ഓണക്കുരുക്ക് ഒഴിവാക്കാന്‍ മുന്നൊരുക്കം

കൊല്ലം: ഓണക്കാലത്ത് കൊല്ലം നഗരത്തില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ എംഎല്‍എ വിഷ്ണു മോഹന്‍റെയും കൊല്ലം എസിപി എസ്. ഷാജിയുടെയും സാന്നിധ്യത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.

പരിശീലനം ലഭിച്ച ട്രാഫിക് വാര്‍ഡന്‍മാരെ കൂടുതലായി ഓണനാളുകളില്‍ ഗതാഗത നിയന്ത്രണത്തിന് താത്കാലികമായി നിയമിക്കും. വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഇവരെ തിരക്കേറിയ ജംഗ്ഷനുകളില്‍ വിന്യസിക്കും. ഇതുകൂടാതെ ട്രാഫിക് അറേഞ്ച്മെന്‍റ് ഡ്യൂട്ടികള്‍ക്കായി കൊല്ലം എആര്‍ ക്യാമ്പില്‍നിന്നു കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.

പള്ളിമുക്ക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് അല്പം കൂടി മുന്നോട്ട് മാറ്റും. ഇരവിപുരത്തു നിന്ന് അയത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കായി ധന്യ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ബസ് സ്റ്റോപ്പ് സ്ഥാപിക്കും. തിരക്കേറിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്വകാര്യ സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി താത്കാലിക പാര്‍ക്കിംഗ് കേന്ദ്രമാക്കും.
ഈ മാസം 15ന് മുമ്പായി നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികള്‍ അടയ്ക്കാനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ചിന്നക്കട, പള്ളിമുക്ക്, കടപ്പാക്കട, മാടന്‍നട ഭാഗങ്ങളിലെ വെള്ളക്കെട്ടുകള്‍ അടിയന്തരമായി പരിഹരിക്കും. എസ്എന്‍ കോളജ് ജംഗ്ഷന്‍, പോളയത്തോട്, പള്ളിമുക്ക്, തോപ്പില്‍ക്കടവ് പാലം എന്നിവിടങ്ങളിലെ അനധികൃത പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കും. റെയില്‍വേ അധികൃതരുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി, എക്സിറ്റ് പോയിന്‍റുകള്‍ പുന:ക്രമീകരിക്കും.

District News

ഓണാഘോഷം: പരിശോധനകള്‍ ശക്തമാക്കും

കൊല്ലം: ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി-വ്യാജമദ്യം എന്നിവയുടെ വ്യാപനം തടയാന്‍ പരിശോധനകൂടുതല്‍ ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. വിവിധ വകുപ്പുകള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഉത്സവസമയത്തെ ലഹരിവ്യാപനം തടയാന്‍ എക്സൈസ് വകുപ്പ് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെ രൂപീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്ന് അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളില്‍ കൺട്രോൾ‍ റൂമുകള്‍ രൂപീകരിച്ചു.

ലഹരിവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കി. മറ്റു വകുപ്പുകളുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനകളും തുടരുന്നു. മുന്‍സിപ്പല്‍-പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ജനകീയജാഗ്രതസമിതികളും ആരംഭിച്ചു. ജില്ലാഅതിര്‍ത്തിമേഖലകളില്‍ പരിശോധന ശക്തമാക്കും.

ഓണാഘോഷദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. പ്രധാന കേന്ദ്രങ്ങളായ ബീച്ച്, തിരുമുല്ലവാരം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിരീക്ഷണസംവിധാനങ്ങളുണ്ടാകും. ബീച്ച് കേന്ദ്രീകരിച്ചുള്ള ആഘോഷപരിപാടികള്‍ക്ക് പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
സ്വകാര്യസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആള്‍ക്കൂട്ടനിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉറപ്പാക്കണം. രാത്രികാല നിരീക്ഷണം ശക്തമാക്കണം.

വാഹന പാര്‍ക്കിംഗിനുള്ള സൗകര്യം ആശ്രാമം മൈതാനത്ത് ഒരുക്കും. കല്ലുംതാഴം മേല്‍പാലം ഭാഗികമായിതുറക്കുന്നതോടെ മേഖലയിലെ ഗതാഗതകുരുക്ക് താത്കാലികമായി പരിഹരിക്കപ്പെടും. പോളയത്തോട് ഭാഗത്തെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടിസ്വീകരിക്കും. വിപണിയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടിസ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ചുമതലപ്പെടുത്തി.

മേവറംമേഖലയിലെ മാലിന്യനിക്ഷേപംചെറുക്കന്‍ കോര്‍പറേഷന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

District News

ഓണാഘോഷം: ലഹരിവിരുദ്ധ പട്രോളിംഗ് ശക്തമാക്കും

കൊല്ലം: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് സുശക്തമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൃത്യതയോടെ നടത്തും. താലൂക്ക്തലത്തില്‍ തഹസില്‍ദാര്‍മാരുടെനേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത സ്‌ക്വാഡുകളുടെ പരിശോധനകളുമുണ്ടാകും. എക്സൈസ് വകുപ്പ് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ നിര്‍മാണവും വിപണനവും തടയുന്നതിനായി എന്‍സ്ഫോഴ്സ്മെന്‍റ് നടപടികള്‍ സ്വീകരിക്കും. ക്രമസമാധാന പാലനം, പൊതുജന സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവ മുന്‍നിര്‍ത്തി കൊല്ലം സിറ്റി- റൂറല്‍ പോലീസ് മേധാവിമാരെ പ്രത്യേക ജാഗ്രതയ്ക്ക് ചുമതലപ്പെടുത്തി.

ലീഗല്‍ മെട്രോളജി -സിവില്‍ സപ്ലൈസ് അളവുതൂക്ക വെട്ടിപ്പ്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്താനുള്ള പരിശോധനകള്‍ നിരന്തരമാക്കും. ആരോഗ്യം, ഭക്ഷ്യസുരക്ഷ - തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

മോട്ടര്‍ വാഹന വകുപ്പ് മദ്യപിച്ചും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വനം വകുപ്പ് പുനലൂര്‍, തെന്മല, അച്ചന്‍കോവില്‍ ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ വനമേഖല കേന്ദ്രീകരിച്ചുള്ള ലഹരി നിര്‍മാണവും കടത്തും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ടൂറിസം - ഫയര്‍ ഫോഴ്സ് ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

District News

24 മുതൽ 30 വരെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും

കൽപ്പറ്റ: ജില്ലാതല ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി 24 മുതൽ 30 വരെ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ കൃഷി മന്ത്രി ടി. സിദ്ദിഖിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനമായി.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ, വിവിധ സർക്കാർ വകുപ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടക്കും.
ദുരന്തങ്ങളിൽ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തും വിധത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജില്ലാ, താലൂക്ക്, പ്രാദേശിക തലങ്ങളിൽ പൂക്കള മത്സരങ്ങൾ, വടംവലി ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങൾ നടത്തും.

വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിക്കും ആഘോഷവും മത്സരങ്ങളും. ടൂറിസം കേന്ദ്രങ്ങളിൽ ഏഴ് ദിവസം വൈദ്യുത ദീപാലങ്കാരം സജ്ജീകരിക്കും. വിവിധ സ്ഥലങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ പരിപാടികൾ സംഘടിപ്പിക്കും.

കുടുംബശ്രീയുമായി ചേർന്ന് ജില്ലാതല പാരന്പര്യ ഭക്ഷ്യമേള, സംസ്ഥാനതല കയാക്കിംഗ് മത്സരം, ജില്ലാതല മഡ് ഫുഡ്ബോൾ, മഡ് വോളിബോൾ, ജല സാഹസിക യാത്ര എന്നിവ ഓണം വാരാഘോത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. ഇതിനുപുറമേ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ക്ലബ്ബുകളുമായി സഹകരിച്ചും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ റിസോർട്ടുകളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കൃഷി മന്ത്രി ടി. സിദ്ദിഖ്, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ചെയർമാനും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ സെക്രട്ടറി കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചു.
സാംസ്കാരിക പരിപാടികളോടെയുള്ള ഓണം വാരാഘോഷത്തിന്‍റെ സമാപനം 30ന് ബത്തേരിയിൽ നടക്കും. കളക്ടറേറ്റിൽ ചേർന്ന് ആലോചനാ യോഗത്തിൽ ഉഷ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up