Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്. സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Kerala

നിർത്താതെ ചിരിക്കാം, പക്ഷേ ഡിപ്രഷനടിക്കും; കഞ്ചാവ് മിഠായി കഴിച്ച കുട്ടികൾ പിടിയിൽ

കോട്ടയം: കഞ്ചാവിന്‍റെ സത്ത് ചേർത്തുനിർമിച്ച ലഹരി മിഠായികൾ പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ. 14, 15, 16 വയസ്സ് പ്രായമുള്ള ഒൻപത് വിദ്യാർത്ഥികളാണ് വിവിധ കേസുകളിലായി പിടിയിലായത്. മൂന്ന് മാസം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായി കഞ്ചാവ് മിഠായികളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെയെല്ലാം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.

മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗ് എന്നയാളിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ 194 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഈ മിഠായികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവയിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

തുടർന്ന് പ്രതിയായ ഋഷികേശിനെ കണ്ടെത്താൻ എക്സൈസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, പ്രതിയുടെ ഫോൺ കോളുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളാണ് ഇയാളെ കൂടുതലായി ബന്ധപ്പെട്ടിരുന്നതെന്ന് വ്യക്തമായത്.

40 മിഠായികൾ അടങ്ങിയ ഒരു പായ്ക്കറ്റിന് 200 രൂപയാണ് ഈടാക്കിയിരുന്നത്. ഓരോ മിഠായിക്കും അഞ്ച് ഗ്രാം വീതമാണ് ഭാരം വരുന്നത്. കൈപ്പും മധുരവും കലർന്ന പ്രത്യേക രുചിയാണ് ഈ ലഹരി മിഠായികൾക്കുള്ളത്.

കോട്ടയം ജില്ലയിൽ നിന്നുമാത്രം വിദ്യാർഥികളിൽ നിന്ന് ആകെ 974 ഗ്രാം കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. പിടിയിലായ 15 വയസ്സുകാരനായ വിദ്യാർത്ഥിയോട് മിഠായിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നായിരുന്നു വിചിത്രമായ മറുപടി. എന്നാൽ, ഇത് കുട്ടികളിൽ കടുത്ത വിഷാദരോഗങ്ങൾ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

ചില ദിവസങ്ങൾക്ക് മുന്പ് കോട്ടയത്തെ ഒരു കോളജിൽ നിന്ന് പോകാനിരുന്ന വിനോദയാത്ര അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത് ഈ മിഠായികൾ മൂലമാണ്. യാത്രാവേളയിൽ ഒരു വിദ്യാർഥി കുഴഞ്ഞുവീണതിനെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ കഞ്ചാവ് മിഠായി കഴിച്ച വിവരം പുറത്തറിയുന്നത്.

ഉടൻതന്നെ അധികൃതർ വിവരം എക്സൈസ് വകുപ്പിനെ അറിയിക്കുകയും വിദ്യാർഥികളുടെ പക്കൽ നിന്ന് മിഠായികൾ പിടിച്ചെടുക്കുകയും ചെയ്തു. അതിഥിത്തൊഴിലാളിയിൽ നിന്നാണ് തങ്ങൾക്ക് ഈ മിഠായികൾ ലഭിച്ചതെന്നാണ് കുട്ടികൾ മൊഴി നൽകിയത്. ഈ സംഭവത്തെ തുടർന്ന് കോളജിലെ വിനോദയാത്ര പൂർണ്ണമായി റദ്ദാക്കി വിദ്യാർഥികളെ തിരിച്ചെത്തിക്കുകയായിരുന്നു

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ആലോചനയില്ലാതെ: കടുത്ത നിലപാടുമായി മന്ത്രി എം. ലിജു

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ബെവ്കോ എംഡിയുടെ ഉത്തരവിനെതിരേ എക്സൈസ് മന്ത്രി എം. ലിജു. എംഡി യോഗേഷ് ഗുപ്തയോട് രാവിലെ പത്തിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ മന്ത്രി നിർദേശം നല്കി.

മന്ത്രിയോട് ആലോചിക്കാതെയാണ് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. കുപ്പികൾ തിരികെ വാങ്ങുന്നത് പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നല്ല നടപടിയാണെന്നും ഓണത്തിനു ശേഷം തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Kerala

ലഹരിക്കേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. സമൂഹമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ ഉദ്യോഗസ്ഥര്‍ പകര്‍ത്താന്‍ പാടില്ല. ഇത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുത്. സാക്ഷികളുടെ സ്വകാര്യതയും കര്‍ശനമായി സംരക്ഷിക്കണം.

കേസുകളുടെ അന്വേഷണത്തെയോ പ്രോസിക്യൂഷന്‍ നടപടികളെയോ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി കോടതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

എക്സൈസ് ഉദ്യോഗസ്ഥര്‍ അഡ്മിന്മാരായുള്ള സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

District News

എക്സൈസ് പരിശോധന: യുവാവ് പിടിയിൽ

കഴക്കൂട്ടം: എക്സൈസ് സ്‌പെഷൽ സംഘം നടത്തിയ വ്യാപക പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. ജ്യോതിസ് സെൻട്രൽ സ്കൂളിനു സമീപം വൈഷ്ണവത്തിൽ അക്ഷയ് ബാബുവിനെ(24)യാണ് 3.82 ഗ്രാം എംഡിഎംഎ സഹിതം എക് സൈസ് സംഘം അറസ്റ്റ് ചെയ്തത്. അക്ഷയിനെ അറസ്റ്റുചെയ്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ജിം നടത്തിപ്പുകാരനായ ഐഎൻടിയുസി മുൻ ജില്ലാ സെക്രട്ടറികഴക്കൂട്ടം കരിയിൽ മംഗലശേരി വീട്ടിൽ ലാലുവാണെ ന്നു വ്യക്തമായതായി എക് സൈസ് അറിയിച്ചു. എക് സൈസ് സംഘം ലാലുവിന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയായിരുന്നു എക്സൈസിന്‍റെ പരിശോധന. ലാലുവിന്‍റെ വീട്ടിൽ നിന്നും 2.78 ഗ്രാം എംഡിഎംഎയും കണ്ടെത്തി.തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്.

Kerala

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് മുഖ്യം; കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിൽ കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കള്ള് ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കർശന നിർദേശവുമായി മുന്നോട്ടുവന്നത്. ലൈസന്‍സില്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് നേരത്തെയും എക്സൈസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്തരവിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ ഉത്തരവ്.

District News

ഓണത്തിന് എക്‌സൈസിന്‍റെ സ്‌പെഷല്‍ ഡ്രൈവ്

ഇടുക്കി: ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡ്രൈവിന് തുടക്കമായി. ഇതിന്‍റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 31 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്‍റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീ നമ്പറില്‍ ഉള്‍പ്പെടെ അറിയിക്കാം. നടപടികള്‍ സ്വീകരിക്കുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്.

ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം ട്രോള്‍ ഫ്രീ നമ്പര്‍:18004253415, അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്‍റ്) ഇടുക്കി: 04862 232469, 9496002866, സ്‌പെഷല്‍ സ്‌ക്വാഡ് ഇടുക്കി: 04862 238469, 9400069532. നാര്‍ക്കോട്ടിക് എന്‌ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400089534.

Kerala

ഓപ്പറേഷൻ തണ്ടർ: 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്‍റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്‍റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്.

അഡീഷണൽ എക്സൈസ് കമ്മിഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. തീവണ്ടിയിൽനിന്നിറങ്ങി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.

മാഹിയിൽനിന്ന്‌ വൻതോതിൽ മദ്യംവാങ്ങി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമേ പ്രിവന്‍റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.

District News

എക്സൈസ് 130 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: ആലക്കോട് എക്സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 130 ലിറ്റർ വാഷ് പിടികൂടി. ഓപ്പറേഷൻ തൂഫാനിന്‍റെ ഭാഗമായി മോറാനി, ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗരയിൽ നിന്നാണ് വാഷ് പിടികൂടിയത്.

തോടിന് സമീപം പുറമ്പോക്ക് സ്ഥലത്തായിരുന്നു വാറ്റു സങ്കേതം പ്രവർത്തിച്ചിരുന്നത്. വാറ്റുകേന്ദ്രം എക്സൈസ് നശിപ്പിച്ചു. ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എക്സൈസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ‌പി.ആർ. സജീവിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യാഗസ്ഥരായ ടി. പ്രണവ്, പി.കെ. രാജീവ്, സി.കെ. ഷിബു, പി. ഷിബു എന്നിവർ റെയിഡിൽ പങ്കെടുത്തു.

Kerala

തുറവൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം തട്ടാമല ഷംനാദ് മൻസിലിൽ നസീറിന്റെ മകൻ ഷംനാദാണ് പിടിയിലായത്.

എക്സൈസ് വകുപ്പിന്‍റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ ലാണ് യുവാവ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ തുറവൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്.

ഇയാളിൽനിന്ന് 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച പ്രതിയുടെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ലഹരിവേട്ട നടത്തിയ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ് , നന്ദു, എക്സൈസ് ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.

Kerala

കൊല്ലത്ത് വേദനസംഹാരി ഗുളികകളുടെ വൻശേഖരവുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം വാളത്തുങ്കലിൽ വേദനസംഹാരി ഗുളികകളുടെ വൻശേഖരവുമായി യുവാവ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്‍റു സേവിയർ (36) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയിൽ നിന്ന് 6,200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകളും എക്സൈസ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ഓടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.

 

Kerala

ഓപ്പറേഷൻ തണ്ടർ; ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ പൂപ്പാനിയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. മുർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ, ഇയാളുടെ സുഹൃത്തിന്‍റെ ഭാര്യ സബീഗുൻഹർ ഘാത്തുൻ എന്നിവരാണ് പിടിയിലായത്.

എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാടകവീടിന്‍റെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

 

Kerala

ലോഡ്ജുകളിൽ എക്‌സൈസിന്‍റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തു ലഹരി ശൃംഖലകള്‍ക്കെതിരേയുള്ള "ഓപ്പറേഷന്‍ തണ്ടറി’ന്‍റെ ഭാഗമായി എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഹൈഡ്ഔട്ട്’എന്ന പേരില്‍ കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ മിന്നല്‍ പരിശോധനയില്‍ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. വിവിധ ജില്ലകളിലെ 179 ലോഡ്ജുകളിലാണു പരിശോധന നടത്തിയത്.

പരിശോധനയില്‍ 14 മയക്കുമരുന്ന് കേസുകളും 79 പുകയില അധിഷ്ഠിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഉള്‍പ്പെടെ ആകെ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3.2 ഗ്രാം മെത്താംഫിറ്റാമിനും 122 ഗ്രാം കഞ്ചാവും 126 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.

ഓരോ ജില്ലയിലും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.

Kerala

മീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂരില്‍ മീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി പിടിയിലായത്.

മാവേലിക്കര-മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇയാളുടെ മീന്‍ കച്ചവടത്തില്‍ പന്തികേട് തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.

മീനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് ബിനോയ് ഡൈമാറി പിടിയിലായത്.

 

 

Kerala

തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. വിളയൂർ കൂരാച്ചിപടി സ്വദേശി ബാബു ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തയ്യൽക്കടയിലെത്തുന്ന ആവശ്യക്കാർക്ക് കൈമാറാനായി ഇയാൾ തുണികൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നത്. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 

Kerala

റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടയം: കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

എക്സൈസ് ഇന്‍റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്.

32 സെന്‍റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുഭാഷ്, ബിനോയ്, ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപൻ, വിശാഖ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.

Kerala

മയക്കുമരുന്നു സംഘങ്ങളെ കുറിച്ച് വിവരം നൽകാൻ എക്സൈസിന്‍റെ വെബ്സൈറ്റ്

തിരുവനന്തപുരം: മയക്കുമരുന്നു സംഘങ്ങളെ കുറിച്ച് അജ്ഞാതനായിരുന്നുകൊണ്ട് വിവരം നൽകാൻ കഴിയുന്ന എക്സൈസിന്‍റെ വെബ് പോർട്ടൽ ബുധനാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് എക്സൈസ് മന്ത്രി എം. ലിജു.

നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലഹരി മോചനം ആഗ്രഹിക്കുന്നവർക്കായി കൗണ്‍സലിംഗ് നൽകും.

ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 14,722 കേസുകൾ ഒരു മാസം കൊണ്ട് രജിസ്റ്റർ ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

നായ്ക്കളെ അഴിച്ച് വിട്ട് ഭീതി പരത്തി കഞ്ചാവ് കേസ് പ്രതി; സാഹസികമായി പിടികൂടി

പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.

പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.

Kerala

ഓട്ടോറിക്ഷയിൽ കടത്തിയത് ആറ് കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്, ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്.

 

Kerala

എരുമേലിയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: എരുമേലിയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് പിടിയിലായത്.

എക്സൈസാണ് അമലിനെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അമൽ പിടിയിലായത്.

എരുമേലി റെയ്ഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

Kerala

പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്‍റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പെരിന്തൽമണ്ണ എക്സൈസ് സംഘമാണ് തന്മയ്‌യെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala

ഓപറേഷൻ തൂഫാൻ: 296 പേർ കൂടി പിടിയിൽ

തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്‍റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.

ഓപറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.

Kerala

റാന്നിയിൽ 86 കുപ്പികളിലായി 43 ലിറ്റർ വിദേശമദ്യം പിടികൂടി

പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.

ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.

Kerala

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശേരി സ്വദേശി ഐവിൻ പി. വിൻസന്‍റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവരാണ് പിടിയിലായത്.

ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.

പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Kerala

താനാളൂരിൽ വൻ ലഹരി വേട്ട; 10 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദു‌ൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ‌ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.

തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദു‌ൾ മജീദിന്‍റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. ‌

ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.

 

Kerala

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലഹരി വിൽപന; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് നിരോധിത ലഹരിവസ്തുക്കളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റത്വ താലൂക്കിൽ ഷിബ്നഗർ സ്വദേശിയായ മസിദുർ റഹ്‌മാൻ (41) ആണ് പിടിയിലായത്.

പ്രതിയിൽ നിന്ന് 36.338 ഗ്രാം ഹെറോയിനും 5.869 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.

ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം ഇയാളെ വളയുകയായിരുന്നു.

 

 

Kerala

ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധം; ഒന്നരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ രാസലഹരി വേട്ട. 538 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജ് ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.

വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. എംഡിഎംഎ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി എക്‌സൈസിന് മൊഴി നൽകി.

വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതാണ് പിടിച്ചെടുത്ത എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ ആദ്യമായാണ് എക്സൈസിന്‍റെ വലയിൽപ്പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഈ വർഷം എക്സൈസ് പിടിച്ചെടുത്ത ഏറ്റവും ഉയർന്ന അളവിലുള്ള രാസലഹരി കേസാണിത്.

Kerala

ഓമശേരിയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

കോഴിക്കോട്: ഓമശേരി പഞ്ചായത്തിന് കീഴിലുള്ള സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ അധികൃതര്‍ നശിപ്പിച്ചു. കളിസ്ഥലത്തിന്‍റെ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീക്ഷ സംഘടനയുടെ ഭാരവാഹികളാണ് വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കഞ്ചാവ് തൈകള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും ചെയ്തു. കളിസ്ഥലത്തിന്‍റെ ചുറ്റുമായി കെട്ടിയ കമ്പിവേലിയോട് ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് കഞ്ചാവ് ചെടികള്‍ നട്ട നിലയില്‍ കണ്ടത്.

ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് സമീക്ഷ സംഘടന ഭാരവിഹികള്‍ അറിയിച്ചു.

 

Kerala

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി; ഓടിച്ചിട്ട് പിടിച്ച് എക്‌സൈസ്

കൊച്ചി: ആലുവയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് ഗാസിപൂര്‍ സ്വദേശി ഇന്‍രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.

ഉളിയന്നൂര്‍ പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

Kerala

വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ‌

തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്‌ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്‌മാൻ (36) എന്നിവരാണ് അറസ്റ്റിലായത്.

നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വന്‍റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജിഷ്‌ണുവിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുൾ റഹ്മാന്‍റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു.

ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജിഷ്‌ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.

30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു വശത്ത് ഉപേക്ഷിച്ച നിലയില്‍ ഏഴു ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

കഞ്ചാവ് സീല്‍ ചെയ്ത് എക്‌സൈസിന് കൈമാറി. ബാഗിന്‍റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Kerala

ആദിവാസി ഉന്നതികളിൽ മദ്യവിൽപന; പ്രതി എക്സൈസ് പിടിയിൽ

കോതമംഗലം: ആദിവാസി ഉന്നതികളിൽ അനധികൃത മദ്യവിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ഞായപ്പിള്ളി സ്വദേശി ഷാജൻ ആണ് പിടിയിലായത്. കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികളിലാണ് പ്രതി മദ്യ വിൽപന നടത്തിയിരുന്നത്.

പ്രതിയിൽ നിന്ന് 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. മദ്യം കടത്തുന്നതിനായി പ്രതി ഉപയോഗിച്ചിരുന്ന ജീപ്പും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

Kerala

ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്‍റെ പരിശോധന.

ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

Kerala

രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ബസ് സ്റ്റോപ്പിൽ; രാസലഹരിയുമായി യുവതി പിടിയിൽ

കൊച്ചി: പിറവത്ത് രാസലഹരിയുമായി ജാർഖണ്ഡ് സ്വദേശിനി എക്സൈസ് പിടിയിൽ. 9.1 ഗ്രാം എംഡിഎംഎയുമായി ജാർഖണ്ഡ് ബാനോ സ്വദേശിനി ദശ്മി നാഗി (23) ആണ് പിടിയിലായത്. പിറവം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാമ്പാക്കുട ചെണ്ടിക്കണ്ടം മാർ ഗ്രിഗോറിയോസ് ചാപ്പലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് യുവതിയുടെ ബാഗ് പരിശോധിച്ചതോടെയാണ് 9.1 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. ‌പ്രതിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

Kerala

ആലപ്പുഴയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് പിടിയിലായത്.

എക്സൈസ് എൻഫോഴ്സ്‌മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെത്തി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

പിടിയിലായ ശ്രീഹരി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Kerala

കാറിന്‍റെ ബോണറ്റിൽ മൂന്ന് കിലോയിലേറെ എംഡിഎംഎ; ഇൻഫ്ലുവൻസർ ഫാത്തിമ നസ്രീനും സുഹൃത്തും പിടിയിൽ 

കോഴിക്കോട്: ‌കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്.

കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.

രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്.

പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

Kerala

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ‌

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ ഫിറോസ്(29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്.

വിൽപനയ്ക്കായി സൂക്ഷിച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ഇതോടൊപ്പം പാക്കിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്.

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

 

Kerala

ലഹരി കച്ചവടം എക്സൈസിനെ അറിയിച്ചു; യുവാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

നെടുമങ്ങാട്: എയർഗൺ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അൻസർ (28) ആണ് പിടിയിലായത്. നെടുമങ്ങാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

ആനാട് സ്വദേശി സഞ്ജയ്‌യെ ആണ് അൻസർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അൻസർ ലഹരി കച്ചവടം നടത്തുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം.

 

Kerala

കുന്നമംഗലത്ത് മാരക രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കുന്നമംഗലത്ത് വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപുർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്‍റെ മകൻ ഷമിറുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്.

കുന്നമംഗലം റേഞ്ച് എക്സൈസാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ബ്യൂപ്രെനോർഫിൻ, രണ്ട് ഗ്രാം നലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.

പ്രിവന്‍റീവ് ഓഫീസർ എൻ. ജലാലുദ്ദീൻ, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡുമാരായ പി. വിപിൻ, എം.കെ. നിഷാന്ത്, എൻ. സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. രജിത , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസിർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സ്‌ക്വാഡ് ‍അംഗങ്ങളായ സി.പി. ഷാജു , അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Kerala

മുത്തങ്ങ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍. മലപ്പുറം ഏറനാട് മുണ്ടങ്ങാടന്‍ എം. അനസ്(26) ആണ് പിടിയിലായത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

19.78 ഗ്രാം മെത്താംഫിറ്റാമിൻ പ്രതിയിൽ നിന്നും എക്സൈസ് കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അനസ്. ഈ മാസം ജില്ലയിലൂടെ വ്യാവസായിക അളവില്‍ കടത്തുന്നതിനിടെ എക്‌സൈസ് പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. സിറാജ്, പ്രിവന്‍റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. മിഥുന്‍, എം. അര്‍ജുന്‍ എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kerala

മലപ്പുറത്ത് മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.

Kerala

തൃശൂരിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

തൃശൂർ: തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിലായത്. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് അറസ്റ്റിലായത്.

എക്സൈസാണ് അശ്വിൻ രാജിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ഹരികൃഷ്ണ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എ.എസ്.പ്രമോദ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി.ആർ. സുനിൽ, അഫ്സൽ.എസ്, സിവിൽ എക്സൈസ് ഓഫീസർ ടി.യു. ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

Kerala

വാളയാറിൽ 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി കെ.എസ്. ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് ഒഡീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമം.

എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

കൊച്ചിയിൽ ലഹരി ഒഴുക്ക്; തടയാൻ എക്സൈസും റൂറൽ പോലീസും

കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.

Kerala

വണ്ടൂരിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: വണ്ട‌ൂരിൽ വാഹനപരിശോധനയ്ക്കിടെ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെക്കോട് സ്വദേശിയായ അംജദ് ഖാനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ബംഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.

ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.

Kerala

സവാരിയെന്ന വ്യാജേന ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്.

സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. എന്നാൽ എക്സൈസിന്‍റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

അതിനിടെ കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്‌തു.

Kerala

എംഡിഎംഎയുമായി യുവതിയും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37ഗ്രാം എംഡിഎംഎയുമായി യുവതിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ, ആൺസുഹൃത്ത് കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് വ്യക്തമാക്കി. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.

ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.

Kerala

കുട്ടികളെ മറയാക്കി കാറിൽ കഞ്ചാവുമായി യാത്ര; പ്രതികൾ പിടിയിൽ

വെങ്ങാനൂ‍ർ: തിരുവനന്തപുരത്ത് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾ പിടിയിൽ. വലിയവേളി സ്വദേശി കാർലോസും ഭാര്യ ബിന്ദുവുമാണ് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തവേ പിടിയിലായത്.

21 കിലോ കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം വെങ്ങാനൂരിൽ നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുട‍ർന്നായിരുന്നു പരിശോധന.

രണ്ട് കുട്ടികൾക്കും വയോധികയ്ക്കുമൊപ്പം കാറിലെത്തിയ സംഘം രണ്ട് കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ കുട്ടികളും മുതി‍ർന്നവരും ഉള്ളതിനാൽ പരിശോധനകളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.

Kerala

പ്രതികളില്‍നിന്ന് കൈക്കൂലി: എക്‌സൈസ് ഉദ്യോഗസ്ഥന്‍റെ കുറ്റം കോടതി ശരിവച്ചു

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷല്‍ സ്‌ക്വാഡിലെ എക്‌സൈസ് പ്രിവന്‍റീവ് ഓഫീസര്‍ രാജാക്കാട് പൂവക്കാട്ട് വീട്ടില്‍ പി.ഡി. ദേവസ്യയുടെ കുറ്റം ഹൈക്കോടതി ശരിവച്ചു. അതേസമയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ ഒരു വര്‍ഷമായി കുറച്ചു.

ദേവസ്യ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ നടപടി. ഹര്‍ജിക്കാരന് വിധിച്ച 30,000 രൂപ പിഴശിക്ഷയും ശരിവച്ചിട്ടുണ്ട്. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷല്‍ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെല്‍വിന്‍ തോമസ്, വിനോദ് രാമന്‍, സനീഷ് സരളപ്പന്‍, മനോജ് ഫിലിപ്പ് എന്നിവരില്‍നിന്നായി ഹര്‍ജിക്കാരന്‍ 20500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലന്‍സ് കേസ്. 2009-2010 കാലഘട്ടത്തിലായിരുന്നു സംഭവം.

Kerala

മുത്തങ്ങയിൽ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.

കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുനിലിന്‍റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.

Kerala

ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.

പ്രിവന്‍റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Kerala

എറണാകുളത്ത് എംഡിഎംയുമായി യുവാവ് പിടിയിൽ

കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.

16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്‍റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

പുസ്തകത്തിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന; യുവാവ് പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.

ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.

വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

Kerala

ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക്സൈസ് പിടിയില്‍

കൊച്ചി: കോതമംഗലത്ത് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബെംഗാള്‍ സ്വദേശി മോണ്ടല്‍ മജ്ബൂര്‍ (50) ആണ് കോതമംഗലം എക്സൈസ് റേഞ്ച് ടീമിന്‍റെ പിടിയിലായത്. 0.691 ഗാം ബ്രൗണ്‍ ഷുഗറും 30 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍നിന്നു പിടികൂടിയത്.

എറണാകുളത്തു രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് നെല്ലിക്കുഴി ഭാഗത്തു വില്‍പ്പനയ്ക്കായി കൈവശം വച്ച ലഹരിയുമായി മജ്ബൂര്‍ പിടിയിലായത്.

Kerala

കൊച്ചിയിൽ ലഹരി വേട്ട; പിടിയിലായത് കബൂത്തർ ഭായിയുടെ സഹായി

കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.

കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.

16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.

Kerala

തലസ്ഥാനത്ത് യുവാവിന് വെടിയേറ്റു; പ്രതിക്കായി അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്‍റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.

Kerala

കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.

പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്‍റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Kerala

എക്സൈസിന്‍റെ വാഹന പരിശോധന; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് ലഹരിസംഘം കടന്നുകളഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്‍റെ പ്രാഥമിക നിഗമനം.

എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.

ശ്രീ ആനന്ദിന്‍റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up