x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനന്തു പ്രദീപിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണം

ഷിജു തോപ്പിലാൻ
Published: February 25, 2026 05:42 PM IST | Updated: February 25, 2026 05:42 PM IST

പെരുമ്പാവൂര്‍ അനന്തു നിവാസില്‍ അനന്തു പ്രദീപിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ സീനിയര്‍ ആന്‍ഡ് മാസ്‌റ്റേഴ്‌സില്‍ കിക്ക് ബോക്‌സിംഗില്‍ മത്സരിക്കണം.

ഇക്കഴിഞ്ഞ ഫെബ്രുവരി 4 മുതല്‍ 8 വരെ ന്യൂഡല്‍ഹിയില്‍ നടന്ന വാക്കോ ഇന്ത്യ ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ കിക്ക്‌ബോക്‌സിംഗ് കപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ തിളക്കത്തില്‍ ഈ ചെറുപ്പക്കാരന്‍ തന്‍റെ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുകയാണ്.

എന്നാല്‍ വിദേശത്ത് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നല്ലൊരു തുക കണ്ടെത്തണം. ആ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് അനന്തു പ്രദീപ്.

23-ാം വയസില്‍ തുടങ്ങിയ പഠനം

പഠനകാലത്തൊന്നും അനന്തുവിന്‍റെ വിദൂര സ്വപ്‌നങ്ങളില്‍പോലും കിക്ക് ബോക്‌സിംഗ് എന്ന ചിന്ത ഇല്ലായിരുന്നു. 23-ാം വയസില്‍ സമയം കളയാനായി കിക്ക് ബോക്‌സിംഗ് വീഡിയോ കാണുന്ന ശീലം തുടങ്ങി. തുടര്‍ന്ന് തനിക്കും ഇത് ചെയ്താലെന്താണെന്ന തോന്നല്‍ അനന്തുവിന് ഉണ്ടായി.

അങ്ങനെയാണ് പെരുമ്പാവൂരിലെ ആര്‍ ഫോര്‍ ക്ലബ്ബിലെ മാസ്റ്റര്‍ ടി.എസ്. ഇന്ദ്രജിത്തിന്‍റെ കീഴില്‍ പരിശീലനം തുടങ്ങിയത്. ആ പരിശീലനമാണ് അന്താരാഷ്്ട്ര കായിക വേദിയില്‍ കരുത്ത് തെളിയിക്കാന്‍ ഈ മലയാളി താരത്തിന് കഴിഞ്ഞത്.

ലക്ഷ്യബോധമില്ലാതെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നടന്നിരുന്ന ഒരു സാധാരണ കുട്ടിയെ അച്ചടക്കമുള്ള ഒരു ലോകോത്തര പോരാളിയാക്കി മാറ്റിയത് കിക്ക് ബോക്‌സിംഗ് എന്ന ആയോധനകലയാണ്.

 

K-Rail Survey

സ്വര്‍ണത്തിളക്കം

2024ല്‍ കേരള സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി കരിയര്‍ തുടങ്ങിയ താരം, ഗോവയിലെ മാപുസയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും തന്‍റെ സാന്നിധ്യമറിയിച്ചു. 2025 ജൂലൈ 16ന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന വാക്കോ സീനിയര്‍ ആന്‍ഡ് മാസ്റ്റര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും അനന്തു സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

2025 ല്‍ കെഎസ്‌കെ സംഘടിപ്പിച്ച ജില്ല, സംസ്ഥാന കിക്ക് ബോക്‌സിംഗ് മത്സരങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് അനന്തു പ്രദീപ് തിളങ്ങിയത്. തുടര്‍ന്ന് കഠിന പ്രയത്‌നത്തിലൂടെ അനന്തു ന്യൂഡല്‍ഹിയില്‍ നടന്ന വാക്കോ ഇന്ത്യ ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ കിക്ക്‌ബോക്‌സിംഗ് കപ്പില്‍ സ്വര്‍ണം നേടിയാണ് കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളോട് മത്സരിച്ചാണ് ഈ ഉജ്വല വിജയം നേടിയത്. ദേശീയ തലത്തിലും തന്‍റെ ആധിപത്യം ഉറപ്പിച്ച ശേഷമാണ് അനന്തു ഡല്‍ഹിയിലെ കെ.ഡി. ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് ഇന്ത്യന്‍ ഓപ്പണ്‍ ഇന്‍റര്‍നാഷണല്‍ കപ്പിലാണ് തന്‍റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണം നേടുന്നത്.

വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ യോഗ്യതയുള്ള ലൈസന്‍സുള്ള കോച്ച് കൂടിയാണ് അനന്തു.

വിദൂരമല്ലാത്ത സ്വപ്‌നം

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ സീനിയര്‍ ആന്‍ഡ് മാസ്‌റ്റേഴ്‌സില്‍ കിക്ക് ബോക്‌സിംഗ് മത്സരം നവംബര്‍ 8 മുതല്‍ 13 വരെയാണ് നടക്കുന്നത്. മത്സരവേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏതെങ്കിലും വിദേശരാജ്യത്തായിരിക്കും മത്സരം നടക്കുക. ഇതില്‍ തന്‍റെ കൈക്കരുത്ത് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് അനന്തു.

ലോക ചാമ്പ്യന്‍ഷിപ്പിലും വേള്‍ഡ് കപ്പിലും ഇന്ത്യയുടെ പതാക ഉയര്‍ത്തുക എന്നതാണ് അനന്തുവിന്‍റെ അടുത്ത ലക്ഷ്യം. അന്താരാഷ്ട്ര തലത്തിലുള്ള ഈ വലിയ വേദികളിലെത്താന്‍ ഒരു സ്‌പോണ്‍സറുടെ പിന്തുണ അനിവാര്യമാണ്.

സാമ്പത്തിക പ്രതിസന്ധി തന്‍റെ കരിയറിന് തടസമാകാതിരിക്കാന്‍ കായിക പ്രേമികളുടെയും കമ്പനികളുടെയും സഹകരണം താരം പ്രതീക്ഷിക്കുന്നുണ്ട്.

കുടുംബത്തിന്‍റെ പിന്തുണ

മാതാപിതാക്കളായ വി.ജി പ്രദീപും ലതയും ഏക സഹോദരന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ അമല്‍ പ്രദീപും അനന്തുവിന്‍റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി എപ്പോഴും കൂടെയുണ്ട്.

Tags : Todays Story Ananthu Pradeep

Recent News

Corehub Up