x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസുഖം തെളിയിക്കാൻ ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരിയെ ഡ്രിപ്പ് കുത്തിയ കൈയുമായി ഓഫീസിലേക്ക് വിളിപ്പിച്ച് അധികൃതർ


Published: April 28, 2026 06:16 PM IST | Updated: April 28, 2026 06:16 PM IST

ബിഹാറിലെ കതിഹാറിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം മനുഷ്യത്വത്തിന് നേരെ ഉയർത്തുന്ന വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.

അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അങ്കണവാടി ജീവനക്കാരിയെ, തന്‍റെ അസുഖം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഡ്രിപ്പ് കുത്തിയ കൈയുമായി ഓഫീസിലേക്ക് വരാൻ അധികൃതർ നിർബന്ധിച്ചുവെന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് അധികൃതർ യുവതിയെ ബന്ധപ്പെട്ടപ്പോൾ താൻ ചികിത്സയിലാണെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ, രോഗം തെളിയിക്കാൻ നേരിട്ട് ഹാജരാകണമെന്ന കർശന നിർദ്ദേശം മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായി.

ഒടുവിൽ നിവൃത്തിയില്ലാതെ, ഭർത്താവിന്‍റെ തോളിൽ ചാരി, ഡ്രിപ്പ് കുത്തിയ കൈയുമായി ആ സ്ത്രീക്ക് ജോലിസ്ഥലത്തേക്ക് നടന്നെത്തേണ്ടി വന്നു.

കയ്യിൽ പിടിച്ച് നടക്കേണ്ടി വന്ന സലൈൻ കുപ്പിയും യുവതിയുടെ തളർന്ന മുഖവും ആ കാഴ്ച കാണുന്ന ആരുടെയും മനസിനെ അസ്വസ്ഥമാക്കുന്നതായിരുന്നു.

ഓഫീസിലെത്തിയപ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥരുമായി ഭർത്താവും ദൃക്‌സാക്ഷികളും തർക്കിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ വലിയ ജനരോഷമാണ് സൃഷ്ടിക്കുന്നത്. പാവപ്പെട്ട തൊഴിലാളികളോട് ഭരണകൂടം കാണിക്കുന്ന ഈ ക്രൂരതയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.

മാനേജ്‌മെന്‍റ് തലങ്ങളിൽ ഇരിക്കുന്നവരുടെ മനുഷ്യത്വമില്ലായ്മയെയും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയെയും ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നു.

ഒരു മനുഷ്യന് ജീവൻ നിലനിർത്താൻ പോലും കഴിയാത്ത അവസ്ഥയിൽ പോലും ജോലിക്ക് ഹാജരാകാൻ നിർബന്ധിതരാകുന്ന അവസ്ഥയേക്കാൾ വലിയൊരു വീഴ്ച മറ്റെന്താണെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്.

Tags : HumanRights BiharNews ViralVideo WorkerRights IndiaNews

Recent News

Corehub Up