x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അജ്മീറിലെ ബഡി ദേഗിലേക്ക് ചാടിയ യുവാവിനെ വളഞ്ഞിട്ട് തല്ലി അധികൃതർ


Published: May 10, 2026 07:25 PM IST | Updated: May 10, 2026 07:25 PM IST

അജ്മീർ ശരീഫ് ദർഗയിലെ 'ബഡി ദേഗ്' എന്നറിയപ്പെടുന്ന ഭീമാകാരമായ നേർച്ചപ്പാത്രത്തിലേക്ക് യുവാവ് എടുത്തുചാടിയതിനെത്തുടർന്നുണ്ടായ നാടകീയ സംഭവങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ദരിദ്രരുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ സന്നിധിയിൽ അരങ്ങേറിയ ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.

ഭക്തജനത്തിരക്കിനിടയിൽ നിന്ന് അപ്രതീക്ഷിതമായാണ് യുവാവ് ഈ വലിയ പാത്രത്തിലേക്ക് കുതിച്ചുചാടിയത്. പാവപ്പെട്ടവർക്കുള്ള ഭക്ഷണമുണ്ടാക്കാനും ഭക്തരുടെ നേർച്ചകൾ സ്വീകരിക്കാനും ഉപയോഗിക്കുന്ന ഈ പാത്രത്തിനുള്ളിൽ പണവും ആഭരണങ്ങളും ഉണ്ടാകാറുണ്ട്.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പാത്രത്തിനകത്തേക്ക് ചാടിയ ഇയാളെ ഉടൻ തന്നെ ദർഗ അധികൃതർ പുറത്തെത്തിച്ചു. എന്നാൽ, പുറത്തെത്തിക്കുന്നതിന് മുമ്പും ശേഷവും യുവാവിനെ ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്.

യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ടെങ്കിലും, അതൊന്നും പരിഗണിക്കാതെയായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അതിക്രമം.

ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമായ ഒരു പുണ്യസ്ഥലത്ത് ഇത്രയും ക്രൂരമായ മർദ്ദനം നടന്നത് അംഗീകരിക്കാനാവില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.

ഒരാൾക്ക് അത്രയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടോ നിസഹായാവസ്ഥയോ ഉള്ളതുകൊണ്ടായിരിക്കാം അയാൾ അത്തരമൊരു സാഹസത്തിന് മുതിർന്നതെന്നും, മർദ്ദിക്കുന്നതിന് പകരം അയാൾക്ക് സഹായം നൽകുകയായിരുന്നു ദർഗയുടെ പാരമ്പര്യത്തിന് ചേരുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ ദർഗ കമ്മിറ്റിയും പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പരാതികളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

Tags : AjmerSharif AjmerDargah ViralVideo BreakingNews TrendingNews

Recent News

Corehub Up