x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകം മൊത്തം പ്രകൃതിഭംഗി ആസ്വദിക്കുന്നു, നമ്മൾ മാത്രം റീൽസ് പിടിക്കുന്നു; വിയറ്റ്നാമിലെ ട്രെയിൻ സ്ട്രീറ്റിൽ 'ഇന്ത്യൻ തരംഗം'


Published: May 30, 2026 05:49 PM IST | Updated: May 30, 2026 05:49 PM IST

വിയറ്റ്നാമിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തിൽ ട്രെയിൻ പാളത്തിന് നടുവിൽ നൃത്തം ചെയ്ത ഇന്ത്യൻ വിനോദസഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുതിയൊരു തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്.

യാത്രകളിലെ ഇത്തരം പ്രകടനങ്ങളെ വെറുമൊരു വിനോദമായി കണ്ട് പിന്തുണയ്ക്കുന്നവരും, ക്യാമറയ്ക്ക് മുന്നിൽ മാത്രം ജീവിക്കുന്ന വിനോദസഞ്ചാര സംസ്കാരത്തെ രൂക്ഷമായി വിമർശിക്കുന്നവരും തമ്മിലാണ് ഇപ്പോൾ സൈബർ ലോകത്ത് വാദപ്രതിവാദങ്ങൾ നടക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ പിന്നീട് എക്സ് പ്ലാറ്റ്‌ഫോമിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ മാത്രം ചിലർക്ക് ഉണ്ടാകുന്ന ഇത്തരം നൃത്തച്ചുവടുകളെയും അമിതമായ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രവണതകളെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു പലരും ഈ വീഡിയോ പങ്കുവെച്ചത്.

ചുറ്റുമുള്ള മറ്റെല്ലാ സഞ്ചാരികളും അവിടുത്തെ അന്തരീക്ഷം ശാന്തമായി ആസ്വദിക്കുമ്പോൾ, നമ്മുടെ ആളുകൾക്ക് മാത്രം എന്തുകൊണ്ടാണ് ഇത്തരത്തിൽ സ്വയം പ്രദർശിപ്പിക്കേണ്ടി വരുന്നത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

ദൃശ്യങ്ങളിൽ സ്ഥലം കൃത്യമായി പറയുന്നില്ലെങ്കിലും, വിയറ്റ്നാമിലെ ഹനോയിയിലുള്ള പ്രശസ്തമായ 'ട്രെയിൻ സ്ട്രീറ്റ്' ആണിതെന്ന് കാണികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

വീടുകൾക്കും കഫേകൾക്കും നടുവിലൂടെ ഇടുങ്ങിയ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ഈ പ്രദേശം ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

ഈ വീഡിയോയോട് ജനങ്ങൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. വിനോദസഞ്ചാരത്തെ വെറും സോഷ്യൽ മീഡിയ പ്രദർശനമാക്കി മാറ്റുന്നതിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നു.

യാത്രകളുടെ യഥാർഥ ആനന്ദം മറന്ന്, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിക്കാൻ വേണ്ടി മാത്രം ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന ഇത്തരം ആളുകൾക്ക് അപകർഷതാബോധമാണെന്നാണ് ഇവരുടെ വിമർശനം. ഫോൺ മാറ്റിവെച്ച് ആ നിമിഷം ആസ്വദിക്കാൻ ഇവർ പഠിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.

അതേസമയം, ഈ വിമർശനങ്ങളെയെല്ലാം പൂർണമായി തള്ളിക്കളയുന്ന മറ്റൊരു വിഭാഗവുമുണ്ട്. ആർക്കും ശല്യമുണ്ടാക്കാത്തടത്തോളം കാലം സ്വന്തം സന്തോഷം കണ്ടെത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും, 'മറ്റുള്ളവർ എന്ത് വിചാരിക്കും' എന്ന ചിന്താഗതിയാണ് മാറേണ്ടതെന്നും ഇവർ വാദിക്കുന്നു.

നൃത്തം കണ്ട് പേടിച്ച് ട്രെയിൻ എങ്ങാനും വഴിമാറി പോകുമോ എന്ന തരത്തിലുള്ള തമാശരൂപേണയുള്ള കമന്‍റുകളും ഈ ചർച്ചകൾക്കിടയിൽ വരുന്നുണ്ട്.

റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി മാത്രം യാത്ര ചെയ്യുന്ന ഇന്നത്തെ തലമുറയുടെ പ്രവണതകളെക്കുറിച്ചുള്ള ഗൗരവമേറിയ ചിന്തകളിലേക്കാണ് ഈ ഒരൊറ്റ വീഡിയോ ഇപ്പോൾ വിരൽ ചൂണ്ടുന്നത്.

Tags : TrendingNews VietnamTrainStreet ViralVideo TravelControversy SocialMediaDebate

Recent News

Corehub Up