വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
Sunday, April 28, 2024 6:49 AM IST
വലിയതുറ: തുരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.48 കിലോ ഗ്രാം സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശിയായ 26 കാരന്‍ അറസ്റ്റില്‍. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.05 കോടി രൂപ വില മതിക്കുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടുകൂടി ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജി-9 എയര്‍ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണം പൊടിരൂപത്തിലാക്കിയ ശേഷം പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി അടിവസ്ത്രത്തിനുളളില്‍ പ്രത്യേകം തയാറാക്കിയ പോക്കറ്റിനുള്ളില്‍ ഒളിപ്പാച്ചായിരുന്നു കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വര്‍ണം പൊടിരൂപത്തില്‍ നിന്നും പശയും മറ്റ് രാസവസ്തുക്കളും വേര്‍തിരിച്ച ശേഷം ഉരുക്കി ബാര്‍ രൂപത്തിലാക്കിയപ്പോള്‍ ലഭിച്ചതാണ് 1.48 കിലോ ഗ്രാം തനി തങ്കം.

എയര്‍ കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.