വൈദ്യുതി മുടങ്ങി: കെഎസ്ഇബി ഓഫീസിനുനേരേ ആക്രമണം
Sunday, May 5, 2024 5:13 AM IST
കോഴിക്കോട്: കൊടും ചൂടില്‍ വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിനുനേരേ ആക്രമണം. വെള്ളിയാഴ്ച രാത്രിയില്‍ പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസിനുനേരെയാണ് ആക്രമണം നടന്നത്.

പന്തീരാങ്കാവ്-മാങ്കാവ് റോഡിലാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്ഇബിയുടെ പരാതിയില്‍ പന്തിരാങ്കാവ് പോലീസ് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണം നടത്തിയശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളുവെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. ഓഫീസിന്‍റെ ബോര്‍ഡ് തകര്‍ത്തതായി പരാതിയില്‍ പറയുന്നു. സംഭവസമയത്ത് ഓവര്‍സിയര്‍ ഓഫീസിലുണ്ടായിരുന്നു.

ഗ്രീല്‍സ് ഉള്ളതിനാല്‍ പരുേക്കല്‍ക്കാതെ രക്ഷപ്പെട്ടതായും പരാതിയില്‍ വ്യക്തമാക്കി. ലൈനില്‍ ഓവര്‍േലാഡ് ആയതിനാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍േദശപ്രകാരം ഈ ഭാഗത്ത് വൈദ്യുതി ഓഫാക്കിയിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

രാത്രികാലത്ത് ഈ ഭാഗത്ത് വൈദ്യുതി മുടക്കം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.ഓഫീസില്‍ വിളിച്ചുപറഞ്ഞാലും കറണ്ട് എത്തിക്കാന്‍ സംവിധാനമുണ്ടാകുന്നില്ല. കൊടും ചൂടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രതിഷേധം ഉയര്‍ന്നത്.

ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.നാശന്ഷടം വരുത്തിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്ത് ജീവനക്കാര്‍ക്ക് സൈ്വരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. കറണ്ട് പോയതിന്‍റെ പേരില്‍ ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.