പണി കൊടുത്ത് ഇവിഎമ്മും വിവി പാറ്റും
Saturday, April 27, 2024 1:52 AM IST
തൃക്കരിപ്പൂർ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതും സാങ്കേതിക തകരാറുകളും പല ബൂത്തുകളിൽ വോട്ടിംഗ് വൈകാൻ കാരണമായി. അര മുതൽ രണ്ട് മണിക്കൂർ വരെ പലയിടങ്ങളിലും വോട്ടെടുപ്പ് തടസപ്പെട്ടു. തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ 89 നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ പണി മുടക്കിയത് മൂലം രണ്ട് മണിക്കൂർ വോട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു.

നിരീക്ഷകൻ ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. കണ്ണിവയൽ ടിടിഐ 85 ാമത് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായതിനെ തുടർന്ന് അര മണിക്കൂർ വോട്ടെടുപ്പ് തടസപ്പെട്ടു.

പഞ്ചായത്തിലെ സെന്‍റ് പോൾസ് എയുപി സ്കൂളിൽ 167-ാമത് ബൂത്തിലെ വി വി പാറ്റ് മെഷീൻ തകരാറായത് വോട്ടിംഗ് നിർത്തി വെക്കാൻ കാരണമായി. 300 ൽപ്പരം വോട്ട് ചെയ്ത ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വി വി പാറ്റ് മാറ്റി വെച്ച ശേഷം വോട്ടിംഗ് പുനരാരംഭിച്ചു.കയ്യൂർ-ചീമേനി പഞ്ചായത്തിലെ മുഴക്കോത്ത് ഗവ.യുപി സ്കൂളിലെ മുപ്പത്തഞ്ചാം ബൂത്തിൽ വോട്ടെടുപ്പ് അരമണിക്കൂറിലധികമാണ് വൈകിയത്.

മോക് പോളിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ഡിജിറ്റൽ അക്കങ്ങളിലുണ്ടായ വ്യത്യാസം രാഷ്ട്രീയ പാർട്ടികളുടെ ഏജന്‍റുമാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.പിന്നീട് വി വി പാറ്റ് മെഷീൻ മാറ്റി വെച്ചാണ് പ്രശ്നം പരിഹരിച്ചത്.പ്രശ്നം പരിഹരിച്ച ശേഷം രാവിലെ 7.35 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഉടുമ്പുന്തല തെക്കെവളപ്പ് അങ്കണവാടി 192-ാമത് ബൂത്തിൽ 50 മിനിറ്റ് വോട്ടെടുപ്പ് തടസപ്പെട്ടു. വി വി പാറ്റ് മെഷീനിൽ തടസമുണ്ടായതാണ് കാരണം.വോട്ടിംഗ് സമയം നഷ്ടപ്പെട്ട ബൂത്തുകളിൽ എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.