എംസി റോഡില്‍ തുരുത്തി പള്ളിക്കു സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്
Saturday, May 4, 2024 7:36 AM IST
ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തി പള്ളിക്കു സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. ചങ്ങനാശേരി മുക്കാട്ടുപടി സ്വദേശി സുനില്‍ കുമാര്‍, ഭാര്യ വിധുബാല, തിരുവനന്തപുരം പൗഡിക്കോണം സ്വദേശികളായ എന്‍. ത്യാഗരാജ്, ശ്രീകാര്യം ലളിതമ്മാള്‍, കാര്‍ ഡ്രൈവര്‍ അരുണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

തിരുവനന്തപുരം പൗഡിക്കോണം സ്വദേശികള്‍ കോട്ടയം ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറും കോട്ടയം ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോള്‍ ചങ്ങനാശേരി ഭാഗത്തേക്ക് എത്തിയ കാറുമായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ കാര്‍ സമീപമുള്ള വീടിന്‍റെ മുറ്റത്തേക്ക് വട്ടംമറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.