മഴക്കാലമെത്താന്‍ ഇനി ആഴ്ചകള്‍ മാത്രം; ശുചീകരണം ഇനിയും തുടങ്ങിയില്ല
Sunday, May 5, 2024 2:07 AM IST
കാഞ്ഞിരപ്പള്ളി: മഴക്കാലമെത്താന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കേ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. വേനല്‍ മഴയില്‍തന്നെ ടൗണിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടെയാണ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി ആക്ഷേപമുയർന്നിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്ത് പുത്തനങ്ങാടി ഭാഗത്തു നിന്നെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതായതോടെ വെള്ളം നേരേ ദേശീയപാതയിലേക്കാണെത്തുന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാതയില്‍തന്നെ കുരിശുങ്കൽ ജംഗ്ഷനിലും മണിമല റോഡിലും ശക്തമായ മഴപെയ്താല്‍ വെള്ളത്തിനടിയിലാകും.

ചിറ്റാര്‍ പുഴയിലും കൈത്തോടുകളിലും വെള്ളം വറ്റിയതോടെ മണ്ണടിഞ്ഞു കൂടിയും കാടുകൾ വളർന്നും നിൽക്കുന്ന സ്ഥിതിയാണ്. ജലാശയങ്ങളുടെ ആഴവും വീതിയും കുറഞ്ഞതോടെ ശക്തമായ മഴയെത്തിയാല്‍ തോട്ടരികിലെ വീടുകളിലടക്കം വെള്ളം കയറുന്ന സാഹചര്യവുമുണ്ടാകും. ചിറ്റാര്‍ പുഴയില്‍ പേട്ടക്കവല, അഞ്ചിലിപ്പ, മണ്ണാറക്കയം, ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലെ പാലങ്ങളിലെല്ലാം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഇവിടെ പലയിടങ്ങളിലും വലിയ മരത്തടികളും മറ്റും അടിഞ്ഞ നിലയിലാണ്.

ദേശീയ, സംസ്ഥാന പാതകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കാട് വളര്‍ന്നു നിൽക്കുകയാണ്. കാട് വളര്‍ന്നയിടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സാഹചര്യവുണ്ട്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ ഇരുപത്താറാംമൈല്‍ മുതല്‍ കുളപ്പുറം വരെയുള്ള ഭാഗത്ത് റോഡിന്‍റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞ നിലയിലാണ്.