ചൂട് താങ്ങാനാവാതെ കന്നുകാലികളും
Sunday, May 5, 2024 2:07 AM IST
കോട്ടയം: ആടുമാടുകള്‍ക്കും കൊടുംചൂട് താങ്ങാനാവുന്നില്ല. പശുക്കളെയും ആടുകളെയും തുറസായ ഇടങ്ങളില്‍ രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് നാലിനും ഇടയില്‍ മേയാന്‍ വിടുകയോ കെട്ടിയിടുകയോ ചെയ്യരുതെന്ന് മൃഗവകുപ്പ് അധികൃതര്‍ അറിയിച്ചു.

നഗരങ്ങളില്‍ തനിയെ തീറ്റ തേടി നടക്കുന്ന പശുക്കള്‍ പകല്‍ തീറ്റയെടുക്കാന്‍പോലും താത്പര്യപ്പെടാതെ തണല്‍പറ്റി കിടക്കുകയാണ്. 80 ലിറ്റര്‍ മുതല്‍ നൂറു ലിറ്റര്‍ വരെ വെള്ളം ഇപ്പോള്‍ കുടിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ചൂട് കൂടുതല്‍ തീവ്രമാകുമെന്നാണ് സൂചന. സൂര്യാഘാതത്തില്‍ ഇതോടകം സംസ്ഥാനത്ത് 497 പശുക്കള്‍ ചത്തൊടുങ്ങിയ സാഹചര്യത്തിലാണ് നിര്‍ദേശം.

ജില്ലയില്‍ പത്ത് പശുക്കളാണ് ചത്തത്. ദഹനക്കേട്, തളര്‍ച്ച, പനി തുടങ്ങി രോഗം ബാധിച്ചവയും ഏറെയാണ്. ശുദ്ധമായ വെള്ളവും പുല്ലും ഉറപ്പാക്കണം.