ഓരുവെള്ളവും വേനലും : കൃഷികള്‍ നശിക്കുന്നു
Sunday, May 5, 2024 6:40 AM IST
വെള്ളൂര്‍: പുല്ലാന്തിയാറിലെ ഓരുവെള്ളവും കയറിയതോടെ കടുത്തവേനലിൽ മറ്റു ജലസേചന മാര്‍ഗങ്ങളില്ലാതെ ഏത്തവാഴ, പച്ചക്കറി കൃഷികള്‍ നശിക്കുന്നു. ഏനാദി, തുരുത്തുമ്മ, ബ്രഹ്‌മമംഗലം മേഖലകളിലാണ് ഏത്തവാഴകള്‍ കടുത്തവേനലില്‍ ഒടിഞ്ഞുവീണു നശിക്കുന്നത്. ഇതോടെ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

പുഴയിലും തോടുകളിലും ഓരുവെള്ളം കയറിയതോടെ കാര്‍ഷിക വിളകള്‍ നനയ്ക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെ കൃഷിനാശം ഉണ്ടാവുകയായിരുന്നു. മുന്‍കാലങ്ങളിലെതുപോലെ ഇത്തവണ വേനല്‍ മഴ ലഭിക്കാതിരുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ചെമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡായ ഏനാദി മട്ടപ്പള്ളീല്‍ എം.പി. ശിവദാസന്‍റെ 275 ഓളം കുലച്ചതും കുലയ്ക്കാറായതുമായ ഏത്തവാഴകള്‍ ഒടിഞ്ഞു വീണു നശിച്ചു.

ഉള്ളാടംപറമ്പില്‍ പാലത്തിനു സമീപം പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷിയാണ് നശിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശിവദാസന്‍ പറഞ്ഞു. മേഖലയിലെ നിരവധി കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ നാശനഷ്ടമുണ്ടായി. പലരും വില കൊടുത്ത് വെള്ളം വാങ്ങി നനച്ചാണ് വാഴ കൃഷിയുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കുന്നത്.

വേനലും പുഴകളിലെ ഓരുവെള്ളവും മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ കൃഷി ചെയ്ത വാഴകര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. പുഴകളില്‍ ഓരുവെള്ളം വന്നതിനൊപ്പം, കിണറുകളും കുളങ്ങളുംകൂടി വറ്റിയതോടെ ജലസേചന സൗകര്യം ഇല്ലാതായതാണ് വാഴകള്‍ ഒടിഞ്ഞു വീഴാന്‍ കാരണമായത്.

കൃഷിനാശം നേരിട്ട കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പലരും വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമെല്ലാമാണ് കൃഷി ചെയ്തത്. നനയ്ക്കാന്‍ മാര്‍ഗമില്ലാതായതോടെ പലയിടത്തും പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങുകയാണ്.

സാഹചര്യം വിലയിരുത്തുന്നു

വേനലും ഓരുവെള്ളവും മൂലം കാര്‍ഷിക വിളകള്‍ക്ക് പ്രതിസന്ധിയുള്ള മേഖലകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. വിളനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ചെമ്പ് കൃഷി ഓഫീസര്‍ അശ്വിനി ദേവി പറഞ്ഞു.