വില കുതിച്ചുയരുന്നു; പൈനാപ്പിൾ കർഷകർക്ക് സുവർണകാലം
Monday, April 29, 2024 3:26 AM IST
ചെറുതോണി: ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന കർഷകർക്ക് ആശ്വാസമായി വിപണിയിൽ പൈനാപ്പിൾ വില കുതിച്ചുയരുന്നു. ഒരു വർഷംമുൻപുകിലോക്ക് 25 രൂപയിലേക്കു കൂപ്പുകുത്തിയ പൈനാപ്പിൾ വില ഇപ്പോൾ കുതിച്ചുയർന്ന് കിലോയ്ക്ക് 70 രൂപ മുതൽ 80 രൂപ വരെയായി.

പച്ചയ്ക്ക് 57 രൂപയും സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 60 രൂപയുമാണ് മാർക്കറ്റ് വില. ഏതാനും വർഷങ്ങൾക്കു ശേഷമാണു ഇത്രയും ഉയർന്ന വില ലഭിക്കുന്നത്. കേരളത്തിൽ ആവശ്യക്കാർ കൂടിയതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കയറ്റിവിടുന്നതുമാണ് വില ഉയരാൻ കാരണം. വഴിയോര കച്ചവടത്തിലും ഇപ്പോൾ പൈനാപ്പിളിന് ഡിമാൻഡാണ്. വേനൽച്ചൂട് കൂടിയതും മഴ പെയ്യാത്തതും വില കൂടാനിടയായിട്ടുണ്ട്.

മഹാരാഷ്‌ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരേറെയാണ്. ദിവസം 100ലോഡ് പൈനാപ്പിൾ വീതം കയറ്റിവിടുന്നതായി വ്യാപാരികൾ പറയുന്നു. ഇടുക്കിയിൽ വരിക്കമുത്തൻ, വെൺമണി, വണ്ണപ്പുറം, കാളിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പൈനാപ്പിൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്.