കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് അത്യാധുനിക ലക്സ്ക്യുബ് വാട്ടർ ഹീറ്റർ അവതരിപ്പിച്ചു. ലക്സ്ക്യുബ്, ലക്സ്ക്യുബ് ടിജി, ലക്സ്ക്യുബ് സ്‍മാർട്ട് എന്നീ മോഡലുകളിൽ പുറത്തിറക്കുന്ന വാട്ടർ ഹീറ്റർ അഡ്വാൻസ്‌ഡ് തെർമോക്ളയിൻ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരം തിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

ആകർഷകമായ ഡിസൈനോട് കൂടി പുറത്തിറങ്ങുന്ന ഇത്തരം വാട്ടർ ഹീറ്ററുകൾക്ക് സാധാരണ വാട്ടർ ഹീറ്ററുകളെക്കാൾ 38 ശതമാനം അധികം ചൂട് വെള്ളം നൽകാൻ സാധിക്കും. വി ഗാർഡിന്‍റെ സിക്കിമിലുള്ള നിർമാണ പ്ലാന്‍റിലാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ നിർമിച്ചത്. വാട്ടർ ഹീറ്റർ ഉത്പന്നങ്ങളിലെ ബെഞ്ച് മാർക്കായാണ് വി ഗാർഡ്, ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ അവതരിപ്പിക്കുന്നത്.

വി ഗാർഡ് സ്മാർട്ട് ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് വാട്ടർ ഹീറ്റർ നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത. ആമസോൺ അലക്‌സ, ഗൂഗിൾ ഹോം എന്നിവ വഴിയും ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാം. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്നതാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ.


ഒരു ഉത്പന്നം എന്നതിലുപരി ആധുനിക ജീവിത നിലവാരത്തെ പുനർനിർവചിച്ചിരിക്കുകയാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ അവതരിപ്പിക്കുന്നതിലൂടെ വി ഗാർഡ് ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച പ്രകടനത്തിനൊപ്പം കാര്യക്ഷമതയും പ്രോഡക്റ്റ് ഇന്‍റലിജൻസും സവിശേഷമായി സമന്വയിപ്പിച്ചാണ് വി ഗാർഡ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ വിപണിയിലിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ ദക്ഷിണേന്ത്യൻ വിപണിയാണ് കൂടുതൽ ലക്ഷ്യമിടുന്നതെന്നും മൺസൂൺ ആരംഭം ലക്സ്ക്യുബ് വാട്ടർ ഹീറ്ററിന്‍റെ വിൽപ്പനയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രൻ പറഞ്ഞു.