കലി അടങ്ങാതെ ജീപ്പ് തകർത്ത് അരിക്കൊന്പൻ
കലി അടങ്ങാതെ  ജീപ്പ് തകർത്ത് അരിക്കൊന്പൻ
Monday, March 27, 2023 1:32 AM IST
രാജകുമാരി: പിടിച്ചുകെട്ടാൻ പദ്ധതികൾ ഒരുങ്ങുമ്പോഴും ആക്രമണം തുടർന്ന് അരിക്കൊമ്പൻ. ചിന്നക്കനാലിനു സമീപം പെരിയകനാലിൽ അരിക്കൊമ്പൻ ജീപ്പ് തകർത്തു. അതേസമയം, അരിക്കൊമ്പൻ ദൗത്യമേഖലയ്ക്കു സമീപം എത്തിയെന്ന് ദൗത്യ തലവൻ ഡോ.അരുൺ സക്കറിയ അറിയിച്ചു.

ഇന്നലെ രാതിയാണ് കാട്ടാന ജീപ്പ് തകർത്തത്. അരിക്കൊമ്പൻ കുറേ ദിവസമായി തമ്പടിച്ചിരുന്ന പെരിയകനാൽ എസ്റ്റേറ്റിനു താഴെ ദേശീയപാതയിലാണ് ആക്രമണമു ണ്ടായത്. പൂപ്പാറ സ്വദേശികളായ നാലുപേർ സഞ്ചരിച്ച ജീപ്പിനു നേരെയായിരുന്നു ആക്രമണം. വാഹനത്തെ അരിക്കൊമ്പൻ തലങ്ങും വിലങ്ങും ആക്രമിച്ചു. പിന്നോട്ടെടുത്ത ജീപ്പിന്‍റെ പിൻചക്രങ്ങൾ ഓടയിലേക്കു വീണപ്പോൾ കൊമ്പൻ വാഹനം വലിച്ചെടുത്തു റോഡിനു കുറുകെയിട്ടു.


ആക്രമണത്തിൽ ജീപ്പിലുണ്ടായിരുന്നവർക്കു നിസാര പരിക്കേറ്റു. ആനയുടെ പിടിയിലകപ്പെടാതെ തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ആക്രമണശേഷം കൊമ്പൻ ദൗത്യമേഖലയ്ക്കു സമീപത്തേക്കെത്തി. തിരികെ പെരിയകനാൽ എസ്റ്റേറ്റിലേക്കു പോകുന്നതു തടയാൻ കുങ്കിയാനകളെ ഉപയോഗിക്കാൻ തീരുമാനിച്ചു.

അതേസമയം, ദൗത്യത്തിനു മുന്നോടിയായുള്ള മോക് ഡ്രില്ലിനു തയാറെടുക്കുകയാണ് സംഘം. കോടതിവിധി അനുകൂലമായാലേ മയക്കുവെടിവയ്ക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.