തെരഞ്ഞെടുപ്പിൽ മുക്കി ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
തെരഞ്ഞെടുപ്പിൽ മുക്കി  ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്
Sunday, April 14, 2024 2:10 AM IST
സിജോ പൈനാടത്ത്

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ച ജെ.ബി. കോശി കമ്മീഷൻ തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്‍റെ തുടർനടപടികളെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പുകാലത്ത് സർക്കാരിനും രാഷ്‌ട്രീയ പാർട്ടികൾക്കും മൗനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുന്പ് റിപ്പോർട്ടിനെക്കുറിച്ചു പഠിക്കാൻ മൂന്നംഗ സമിതിയെ മന്ത്രിസഭ നിയോഗിച്ചെങ്കിലും പിന്നീടൊന്നും ഉണ്ടായില്ല.

രണ്ടു വർഷത്തെ പഠനത്തിനും ചർച്ചകൾക്കും ശേഷം കമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് 2023 മേയ് 17ന് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്‍റെ ഉള്ളടക്കം പുറത്തുവിടുകയും അതിലെ നിർദേശങ്ങൾ‌ നടപ്പാക്കാനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കുകയും വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും ഫലപ്രദമായ നീക്കങ്ങളൊന്നും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരുന്നില്ല.

റിപ്പോർട്ട് പഠിക്കാൻ മാർച്ച് ആദ്യവാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചതാണ്. പൊതുഭരണ വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. രണ്ടാഴ്ച കൂടുന്പോൾ സമിതി യോഗം ചേരുമെന്നും ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയ്ക്ക് റിപ്പോർട്ട് നൽകുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി.

റിപ്പോർട്ടിലെ ഏതാനും ശിപാർശകൾ വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം ഇതിന്‍റെ മറുപടി നൽകണമെന്ന നിർദേശവും വകുപ്പുകൾക്കു കൈമാറി. ചില വകുപ്പുകൾ‌ മറുപടി നൽ‌കിയെങ്കിലും അതും സെക്രട്ടേറിയറ്റിലെ ഫയലുകളിൽ‌ വിശ്രമിക്കുകയാണ്.


ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, തൊഴിൽ സംരംഭങ്ങൾക്കുള്ള സഹായങ്ങൾ, ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൽ ക്രൈസ്തവർ നേരിടുന്ന വിവേചനം, മലയോര, തീരദേശ മേഖലകളിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പരിവർത്തിത ക്രൈസ്തവർക്കും പട്ടികജാതി വിഭാഗങ്ങൾക്കും അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങളിൽ ജെ.ബി. കോശി കമ്മീഷൻ സർക്കാരിനു മുന്നിൽ ശിപാർശകൾ സമർപ്പിച്ചിട്ടുണ്ട്.

ജസ്റ്റീസ് ജെ.ബി. കോശി അധ്യക്ഷനായ കമ്മീഷനെ 2020 നവംബർ അഞ്ചിനാണു സർക്കാർ നിയമിച്ചത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

“മെല്ലെപ്പോക്ക് ആശങ്കാജനകം”

ജെ.ബി. കോശി കമ്മീഷൻ രൂപീകരിച്ചതു മുതലുള്ള മെല്ലെപ്പോക്ക് അതിന്‍റെ റിപ്പോർട്ട് സമർപ്പിച്ചശേഷവും തുടരുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ‌ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടാതെ സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന അസ്വാഭാവികമായ രഹസ്യാത്മകതയും ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

കമ്മീഷൻ ശിപാർശകൾ പുറത്തുവിടാത്തതിലും തുടർനടപടികൾ സ്വീകരിക്കാത്തതിലും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലുള്ള അതൃപ്തി സർക്കാർ‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.