വിസിയു‌ടെ വിലക്കു ലംഘിച്ച് ബ്രിട്ടാസിന്‍റെ പ്രഭാഷണം; ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ലെന്ന് എംപി
വിസിയു‌ടെ വിലക്കു ലംഘിച്ച് ബ്രിട്ടാസിന്‍റെ പ്രഭാഷണം; ജനാധിപത്യം എന്താണെന്ന ധാരണ  വിസിക്ക് ഇല്ലെന്ന് എംപി
Wednesday, April 17, 2024 11:52 PM IST
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിലക്കി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണു പ്രഭാഷണം സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പു സമയത്ത് രാഷ്‌ട്രീയ യോഗം സർവകലാശാലയിൽ നടത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി വിസി സർവകലാശാലാ രജിസ്ട്രാർക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിലക്കു ലംഘിച്ചു ബ്രിട്ടാസ് പരിപാടിയിൽ പങ്കെടുത്തുന്നുവെന്നു മാത്രമല്ല, വിസിക്കെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

ആൽബർട്ട് ഐൻസ്റ്റിനെ പോലുള്ള വ്യക്തികൾ ഇരിക്കേണ്ട ഇരിപ്പിടത്തിലാണ് അദ്ദേഹത്തിന്‍റെ ചിന്തകൾക്കു വിരുദ്ധമായി ചിന്തിക്കുന്ന ചിലർ ഇരിക്കുന്നതെന്നും അതാണു കേരള സർവകലാശാലയുടെ ഗതികേടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വിദേശ സർവകലാശാലകളിൽ സ്ഥാനാർഥികളെ പങ്കെടുപ്പിച്ചു സംവാദം സംഘടിപ്പിക്കാറുണ്ട്. അർഥവത്തായ ചർച്ചയ്ക്ക് വേദിയാവുകയെന്നതാണ് അതിന്‍റെ ലക്ഷ്യം.

ജനങ്ങളുടെ വിഷയങ്ങളിൽനിന്നു സർവകലാശാലകൾ അകലുന്പോഴെല്ലാം സമഗ്രാധിപത്യം വേരുറപ്പിക്കുന്നു. വൈസ് ചാൻസലറുടെ പദവി എന്താണെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ല. ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചു ചേർന്നാൽ ഇത്തരം ഉത്തരവുകൾ ഉണ്ടാകുമെന്നും വൈസ് ചാൻസലറെ വിമർശിച്ചു ബ്രിട്ടാസ് പറഞ്ഞു.

പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബ്രിട്ടാസ് വിമർശനം നടത്തി. ഇന്ത്യയെ ഗ്രസിക്കുന്ന പ്രശ്നങ്ങളിൽ പാർലമെന്‍റിൽ ചർച്ച നടക്കുന്നില്ല. പതിനൊന്നു മാസമായി മണിപ്പുർ കത്തിക്കൊണ്ടിരിക്കുകയാണ്. അതിനു പിന്നിൽ ആരാണ് എന്നതു ചർച്ച ചെയ്യേണ്ടതാണ്. ദൗർഭാഗ്യവശാൽ ആ ചർച്ച പാർലമെന്‍റിൽ നടന്നിട്ടില്ല.


പാർലമെന്‍റിൽ ഉയരുന്ന ഒരു ചോദ്യങ്ങളോടും പ്രതികരിക്കാൻ പ്രധാനമന്ത്രിക്കു താത്പര്യമില്ല. തെരഞ്ഞെടുപ്പിനെ പേശീബലവും പണബലവും റാഞ്ചിക്കൊണ്ടുപോകുകയാണ്. കേരളത്തിൽ തട്ടുകടയിലെ ബില്ലിൽ പ്രശ്നമുണ്ടെങ്കിൽ പോലും ഇഡി വരുമെന്നും ബ്രിട്ടാസ് പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ കേരള സർവകലാശാലയിലെ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടന രാഷ്‌ട്രീയ പ്രഭാഷണ പരന്പര സംഘടിപ്പിച്ചതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ രജിസ്ട്രാറോടു വിശദീകരണം തേടി.

പെരുമാറ്റച്ചട്ടം നിലനിൽക്കേ എന്തിനാണ് രാഷ്‌ട്രീയ പ്രഭാഷണ പരന്പര സംഘടിപ്പിച്ചതെന്നാണു രജിസ്ട്രാറോടു വിശദീകരണം തേടിയത്. ഇതേത്തുടർന്നു തെരഞ്ഞെടുപ്പു കമ്മീഷന് മറുപടി തയാറാക്കാൻ അസിസ്റ്റന്‍റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് എൻഡിഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ്കളക്ടറാണ് സർവകലാശാലാ രജിസ്ട്രാറോടു വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.