ബോചെയുടെ യാചകയാത്ര സിനിമയാകുന്നു
ബോചെയുടെ യാചകയാത്ര സിനിമയാകുന്നു
Wednesday, April 17, 2024 11:52 PM IST
മലപ്പുറം: കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ മോചനത്തിന് 34 കോടി രൂപ കണ്ടെത്താന്‍ നടത്തിയ യാചകയാത്രയും അദ്ദേഹത്തിന്‍റെ ജീവിതവും സിനിമയാക്കുമെന്നു ബോബി ചെമ്മണൂർ. സൗദി അറേബ്യയിലെ ജയിലില്‍ മരണം കാത്തുകിടന്ന അബ്ദുള്‍ റഹീമിന്‍റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ബോചെ നടത്തിയ യാചകയാത്രയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണു സിനിമയാക്കുന്നത്.

ബ്ലെസിയുടെ ‘ആടുജീവിതം’ എന്ന സിനിമയില്‍നിന്നാണ് ഇത്തരമൊരു പ്രചോദനമെന്നു ബോബി ചെമ്മണൂര്‍ മലപ്പുറത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു. ആടുജീവിതം മനസില്‍ തട്ടിയെന്നും അതിനാല്‍ അതിന്‍റെ സംവിധായകന്‍ ബ്ലെസിയോടു യാചകയാത്രയെക്കുറിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞുവെന്നും ബോചെ പറഞ്ഞു.

ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍നിന്നു ലഭിക്കുന്ന ലാഭം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. മൂന്നുമാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. സിനിമയുടെ നിര്‍മാതാവ് ഞാന്‍തന്നെയായിരിക്കും. നായകന്‍ അടക്കമുള്ള കഥാപാത്രങ്ങളെക്കുറിച്ചു തീരുമാനമായിട്ടില്ല.

പല സംഘടനകളും മനുഷ്യസ്നേഹികളും നടത്തിയ യാചകയാത്ര സിനിമയാക്കാനാണ് ഉദ്ദേശിക്കുന്നത്. മലയാളികളുടെ നന്മയും ഐക്യവും സ്നേഹവും ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതിനാണ് ഈ സിനിമ നിര്‍മിക്കുന്നതുതന്നെ. ലോകത്തിനു തന്നെ മാതൃയാകുന്ന കഥ. മലയാളികളുടെ നന്മ ലോകത്തിനു നല്‍കണം. സംവിധായകന്‍ ബ്ലെസിയുമായി സിനിമയെക്കുറിച്ച് സംസാരിച്ചു. പോസിറ്റീവ് മറുപടിയാണ് അദ്ദേഹത്തില്‍നിന്നു ലഭിച്ചത്.


സിനിമ എടുക്കേണ്ട എന്നു തീരുമാനിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍, പലരും പല അഭിപ്രായങ്ങളും പറഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്. പ്രളയവും നിപയുമൊക്കെ സിനിമയായി മാറിയിരുന്നു. അതൊക്കെ നമ്മുടെ അനുഭവമാണ്. അങ്ങനെയുള്ള അഭിപ്രായങ്ങള്‍ വന്നപ്പോഴാണ് ഇതും സിനിമയാക്കാം എന്നു ചിന്തിച്ചത്. ഇത് തീര്‍ച്ചയായും ചാരിറ്റിക്കു വേണ്ടിയുള്ള സിനിമയായിരിക്കും - ബോചെ പറഞ്ഞു.

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു.

അബ്ദുള്‍ റഹീമിന്‍റെ മോചനം ഒരു മാസത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് കരുതുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ ആയിരക്കണക്കിനു അപേക്ഷകളാണ് തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്നാലാകുന്ന സഹായങ്ങള്‍ ചെയ്തുവരുന്നുണ്ടെന്നും ബോചെ പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ചും സംഭവത്തിന്‍റെ നിജസ്ഥിതിയും പഠിച്ചുവരികയാണെന്നു ബോബി ചെമ്മണ്ണൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറഞ്ഞു. ഈ വിഷയം പലരും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അന്വേഷിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ഇടപെടുന്നതിനു ബുദ്ധിമുട്ടൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.