കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ ജൂണിയര്‍ റെസിഡന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള വെറ്ററിനറി ബിരുദധാരികളുടെ നിയമനച്ചുമതല സംസ്ഥാന വെറ്ററിനറി കൗണ്‍സിലിന്.

അഖിലേന്ത്യാ പ്രവേശന പരീക്ഷ വഴി ഇതര സംസ്ഥാനങ്ങളിലും ദേശീയതല വെറ്ററിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ച കേരളീയരായ രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.


മുമ്പ് ഈ നിയമനങ്ങള്‍ മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്നാണു നടത്തിയിരുന്നത്.

എന്നാല്‍ ഇത് ഇതര സംസ്ഥാനങ്ങളില്‍നിന്നു വെറ്ററിനറി ബിരുദം നേടിയ കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.