കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ക്കെതിരേ വിജിലന്‍സ് കേസ്.

ഗ്യാസ്‌ട്രോ എൻറോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയുമായ ഡേ. സജി സെബാസ്റ്റ്യനെതിരേയാണ് എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കേസെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസറായി ജോലിചെയ്തുവരുന്ന കാലയളവില്‍ വിവിധ ബാങ്ക് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 2,55,56,546 രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും ഇതില്‍ 19,78,339 രൂപയുടെ സ്വത്തുക്കള്‍ വരവില്‍ കവിഞ്ഞ സമ്പാദ്യമാണെന്നും വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.


ഇന്നലെ വിജിലന്‍സ് ഡിവൈഎസ്പി ആര്‍. ഷാബുവിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നെല്ലിക്കോടുള്ള ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള 70ഓളം രേഖകള്‍ പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.