പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കു വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്.

ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്കു കൈമാറി. ആന ഷോക്കേറ്റു ചരിഞ്ഞ കേസിന്‍റെ അന്വേഷണം എംഎൽഎയുടെ നീക്കംമൂലം തടസപ്പെട്ടു. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ എംഎൽഎയും പോലീസും ചേർന്ന് ഇറക്കിക്കൊണ്ടുപോയി.


വനപാലകർ ആരെയും കസ്റ്റഡിയിലെടുത്തിരുന്നില്ല. നിയമപരമായ ഒരു വീഴ്ചയും ഉദ്യോഗസ്ഥരുടെ ഭാഗത്തില്ലെന്നും എംഎൽഎയുടേത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.