ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മഹാമാരി രാജ്യത്തു സ്ഥിരീകരിക്കപ്പെട്ടശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 8.29 ശതമാനമാണിത്.
കോവിഡ് വ്യാപനം അതി രൂക്ഷമായ മഹാരാഷ്ട്രയിലാണ് ആകെയുള്ള ആക്ടീവ് കേസുകളിൽ 48.57 ശതമാനവും. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണു പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ഫെബ്രുവരി 12ന് ചികിത്സയിലുള്ളവരുടെ എണ്ണം ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. 1,35,926 പേരായിരുന്നു അന്നു ചികിത്സയിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഇതുവരെ 1,20,81,443 പേർ രോഗമുക്തരായി. ചെറിയ സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഡിലെ സ്ഥിതിയാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഛത്തീസ്ഗഡിൽ 14,098 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര(309) കഴിഞ്ഞാൽ ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തതും ഛത്തീസ്ഗഡിലായിരുന്നു-123.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.